രേഖകൾ മുക്കിയവർക്കെതിരെ പടയൊരുക്കം, സന്തോഷം കെട്ടടടങ്ങുന്നു! പത്മ സരോവരത്തിൽ പ്രാർത്ഥന, എല്ലാ കണ്ണുകളും കോടതിയിലേക്ക്! ഇന്ന് ആ നിർണ്ണായക വിധി

നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന് ഹൈക്കോടതി അനുവദിച്ച സമയപരിധി ഈ മാസം 31 ന് അവസാനിക്കും.

എന്നാൽ കേസിൽ നിർണായകമായേക്കാവുന്ന മൊഴിനൽകിയേക്കാവുന്നവരെ ഇനിയും ചോദ്യം ചെയ്യാൻ ഉണ്ട്. കേസില്‍ നിര്‍ണായക വിവരങ്ങളാണ് ഓരോ ദിവസവും പുറത്തെത്തുന്നത്. പല നിര്‍ണായക വിവരങ്ങളും പുറത്തെത്തുന്നതോടെ ദിലീപ് ആകെ പ്രതിസന്ധിയിലായിരിക്കുകയാണ്

നടിയെ ആക്രമിച്ച കേസിൽ രേഖകൾ ചോർന്നതിൽ കോടതി ജീവനക്കാരെ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് സമർപ്പിച്ച ഹർജി ഇന്ന് പരിഗണിക്കും. വിചാരണ കോടതിയാണ് ഹർജി വീണ്ടും പരിഗണിക്കുക. ഇതിന് പുറമേ ഉദ്യോഗസ്ഥനെതിരെയുള്ള കോടതിയലക്ഷ്യ ഹർജിയും, ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയും ഇന്ന് പരിഗണിക്കും.

രഹസ്യരേഖകൾ ചോർന്നിട്ടുണ്ടെങ്കിൽ വ്യക്തമായ തെളിവു നൽകാൻ കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ കോടതി ആവശ്യപ്പെട്ടിരുന്നു. ഇത് കൂടാതെ ദിലീപിന്റെ ഫോണിൽ കണ്ടെത്തിയതായി പറയുന്ന രേഖ കോടതി ഡയറിയിലെ പേജാണെന്നും ഇത് രഹസ്യരേഖയല്ലെന്നും വ്യക്തമാക്കിയിരുന്നു. നടിയെ ആക്രമിച്ച കേസിൽ ക്രൈംബ്രാഞ്ച് കോടതിയിൽ നൽകിയ അപേക്ഷ മാദ്ധ്യമങ്ങൾക്ക് ചോർന്ന സംഭവത്തിൽ ക്രൈം ബ്രാഞ്ച് എ ഡി ജി പി വിശദമായ റിപ്പോർട്ടും സമർപ്പിക്കും.

അതേസമയം നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലാൻ ഗൂഢാലോചന നടത്തിയ കേസിൽ ഹാക്കർ സായ് ശങ്കർ ഇനി മാപ്പുസാക്ഷി. എറണാകുളം സിജെഎം കോടതിയിലെത്തി മാപ്പുസാക്ഷിയാകാനുള്ള നടപടിക്രമങ്ങൾ സായ് ശങ്കർ പൂർത്തിയാക്കി. അടച്ചിട്ട കോടതി മുറിയിലായിരുന്നു നടപടിക്രമങ്ങൾ. ദിലീപിന്‍റെ ഫോണുകളിലെ നിർണായക തെളിവുകൾ നശിപ്പിച്ചത് സായ് ശങ്കറാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതിന് സായ് ശങ്കർ അറസ്റ്റിലായിരുന്നു. സായ് ശങ്കർ മാപ്പുസാക്ഷിയായതോടെ കേസിൽ നിർണായക തെളിവുകൾ ലഭിക്കുമെന്ന കണക്കൂകൂട്ടലിലാണ് പൊലീസ്. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ദിലീപിന്‍റെ അഭിഭാഷകരെയടക്കം ചോദ്യം ചെയ്യാൻ പൊലീസ് ഒരുങ്ങുന്നത്.

Noora T Noora T :