കാവ്യാ മാധവന് വിജയം, പത്മസരോവരത്തിൽ ഇരട്ടി മധുരം! വാലും ചുരുട്ടി ക്രൈം ബ്രാഞ്ച്

നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണവുമായി ബന്ധപ്പെട്ട് നടി കാവ്യ മാധവനെ ഇന്ന് ചോദ്യം ചെയ്യില്ല. നീണ്ട നേരെത്തെ ചർച്ചകൾക്കൊടുവിലാണ് ക്രൈം ബ്രാഞ്ച് ഈ തീരുമാനത്തിലേക്ക് എത്തിയത്. ആലുവയിലെ വീട്ടിൽ ചോദ്യം ചെയ്യാൻ പറ്റില്ലെന്ന് ക്രൈം ബ്രാഞ്ച് അറിയിച്ചു. തുടർ നടപടികൾ ആലോചിച്ച് തീരുമാനിക്കുമെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ചോദ്യം ചെയ്യലിന് ഹാജരാകാൻ കാവ്യാ മാധവന് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയിരുന്നു. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ഹാജരാകാനാണ് നോട്ടീസിൽ പറഞ്ഞത്. വീട്ടിൽ വച്ച് ചോദ്യം ചെയ്യാനാകില്ലെന്നും ക്രൈംബ്രാഞ്ച് സംഘം വ്യക്തമാക്കി. വീടിന് പകരം സൗകര്യപ്രദമായ മറ്റൊരു സ്ഥലം പറയാനും കാവ്യയോട് ആവശ്യപ്പെട്ടിരുന്നു. താമസസ്ഥലമോ സൗകര്യപ്രദമായ മറ്റേതെങ്കിലും സ്ഥലത്തോ ചോദ്യം ചെയ്യാമെന്നാണ് ചട്ടം, സ്റ്റേഷനിൽ വിളിപ്പിക്കരുത് എന്ന് മാത്രമേയുള്ലു എന്നാണ് ക്രൈംബ്രാഞ്ച് അറിയിച്ചത്. എന്നാൽ ഇതിനോട് കാവ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇതിന് പിന്നാലെയാണ് കാവ്യയെ ഇന്ന് ചോദ്യം ചെയ്യേണ്ട എന്ന തീരുമാനത്തിൽ ക്രൈം ബ്രാഞ്ച് എത്തിയത്. പ്രൊജക്ടർ ഉപയോഗിച്ച് ചില വീഡിയോ ദൃശ്യങ്ങൾ കാണിച്ചും സംഭാഷണങ്ങൾ കേൾപ്പിച്ചുമാണ് കാവ്യയെ ചോദ്യം ചെയ്യേണ്ടത്. പദ്മ സരോവരം വീട് ഇതിന് അനുയോജ്യമായ ഇടമല്ലെന്നാണ് ക്രൈംബ്രാഞ്ചിന്റെ വിലയിരുത്തൽ.

ചോദ്യം ചെയ്യാന്‍ ഇക്കഴിഞ്ഞ തിങ്കളാഴ്ച്ച കാവ്യയോട് ഹാജരാകാന്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നുവെങ്കിലും അസൗകര്യം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ചോദ്യം ചെയ്യല്‍ ബുധനാഴ്ച്ചയിലേക്ക് മാറ്റുകയായിരുന്നു

ദിലീപിന്റെ സഹോദരൻ അനൂപിന്റെയും സഹോദരീ ഭർത്താവ് ടി എൻ സുരാജിന്റെയും വീട്ടിൽ അന്വേഷണ സംഘം നോട്ടീസ് പതിച്ചു. രാവിലെ ചോദ്യം ചെയ്യലിന് ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകാനാണ് നിർദേശം. ഫോണിൽ ബന്ധപ്പെടാൻ കഴിയാതിരുന്നതോടെയാണ് വീടുകളിൽ നോട്ടീസ് പതിച്ചത്. എന്നാൽ ഇരുവരും സ്ഥലത്തില്ലെന്നും ഇന്ന് ഹാജരാകാൻ കഴിയില്ലെന്നും അഭിഭാഷകർ അന്വേഷണ സംഘത്തെ അറിയിച്ചു.

Noora T Noora T :