തന്റെ ചൊൽപ്പടിക്ക് നിൽക്കാത്തവരോട് പ്രായമോ അവരുടെ എക്സ്പീരിയൻസോ പരി​ഗണിക്കാതെ മീര ധാർഷ്ഠ്യം കാണിക്കും; എന്നാൽ മനസാക്ഷിക്ക് എതിരായ ഒന്നും ആരോടും താൻ ചെയ്തിട്ടില്ലെന്ന് മീര ജാസ്മിൻ

2000ത്തിൽ മലയാളത്തിന്റെ ജനപ്രിയ നായികമാരിൽ ഒരാളായിരുന്നു മീര ജാസ്മിൻ. മലയാളത്തിൽ മാത്രമല്ല, തമിഴിലും തെലുങ്കിലുമെല്ലാം താരം നിറഞ്ഞ് നിന്ന കാലം. 2004ൽ മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ് നേടുമ്പോൾ താരത്തിന്റെ പ്രായം 18 വയസ്സ് മാത്രമായിരുന്നു. കരിയറിലെ മീരയുടെ അഞ്ചാമത്തെ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും മീര ജാസ്മിന് ലഭിച്ചു.

ഇടയ്ക്ക് വെച്ച് വിവാദങ്ങൾക്ക് നടുവിലായിരുന്നു മീര ജാസ്മിൻ. വിവാദങ്ങൾക്ക് നടുവിലായിരുന്നു മീര. ഒന്നിലേറെ തവണയാണ് നടിയെക്കുറിച്ച് ആരോപണങ്ങൾ വന്നിരുന്നത്. സെറ്റിൽ കൃത്യ സമയത്ത് വരാതിരിക്കുക, ഷൂട്ട് പകുത്തിയ്ക്ക് നിർത്തി പോകുക, ദേഷ്യം, മര്യാദയില്ലായ്മ എന്ന് തുടങ്ങി നിരവധി പരാതികളാണ് മീരയ്ക്ക് എതിരെ വന്നിരുന്നത്.

സിനിമയിലേറെ സജീവമായി നിൽക്കുന്നതിനിടെയാണ് നടി അപ്രതീക്ഷിതമായി സിനിമയിൽ നിന്നും ഇടവേളയെടുക്കുന്നത്. പിന്നീട് നടിയെ കുറിച്ചുള്ള വിവരങ്ങളൊന്നും തന്നെ പുറത്തെത്തിയിരുന്നില്ല. സോഷ്യൽ മീഡിയയിലും സജീവമല്ലാത്തതിനാൽ അതുവഴിയും നടിയുടെ വിശേഷങ്ങൾ പുറം ലോകം അറിഞ്ഞിരുന്നില്ല. എന്നാൽ അടുത്ത കാലത്തായി നടി സോഷ്യൽ മീഡിയയിലൊക്കെ വളരെയധികം സജീവമാണ്. തന്റെ യാത്രാ വിശേഷങ്ങളെല്ലാം തന്നെ നടി പങ്കുവെയ്ക്കാറുണ്ട്. അവയെല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുക്കാറുമുണ്ട്.

ലോഹിതദാസിന് ഏറെ പ്രിയപ്പെട്ട നായികമാരിൽ ഒരാളായിരുന്നു മീര. മീര ജാസ്മിനിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ടത് അവളുടെ അനുഭവതലമാണ്. മീരയുടെ ഭക്ഷണവും രുചിബോധവും ഭയങ്കരമാണ്. സൂത്രധാരനിലെ നായിക പുതുമുഖമായിരിക്കണമെന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു. കേരളം മുഴുവൻ പുതുമുഖ നായികയെ തേടി അലഞ്ഞു. അങ്ങനെ ഞാൻ കണ്ടെത്തിയ നായികയാണ് മീര. അവൾ മലയാള സിനിമയ്ക്ക് ഒരു സൗഭാ​ഗ്യമായി തീരും എന്നുമാണ് ഒരിക്കൽ ലോഹിതദാസ് പറഞ്ഞത്. അതുപോലെ തന്നെ സംഭവിച്ചു.മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യയിൽ തന്നെ താരറാണിയായി.

ആദ്യ സിനിമ കഴിഞ്ഞശേഷം മീര പോയത് തമിഴിലേക്കാണ്. മാധവനൊപ്പം റൺ എന്ന സിനിമയിലാണ് മീര അഭിനയിച്ചത്. അത് ഇൻഡസ്ട്രി ഹിറ്റായിരുന്നു. തൊട്ടടുത്ത വർഷം പാഠം ഒന്ന് ഒരു വിലാപം എന്ന സിനിമയിലൂടെ നാഷണൽ അവാർഡും മീര ജാസ്മിൻ പോക്കറ്റിലാക്കി. ദേശീയ പുരസ്കാരം മാത്രമല്ല ഇരുപത്തിനാല് വർഷത്തെ സിനിമാ ജീവിതത്തിനിടെ തമിഴ്നാട് സർക്കാരിന്റെ കലൈമാമണി പുരസ്കാരം അടക്കം മീരയ്ക്ക് ലഭിച്ചിട്ടുണ്ട്.

ഒരു കാലത്ത് മലയാളത്തിലും തമിഴിലും തെലുങ്കിലും കന്നഡയിലും തിരക്കുള്ള നടിയായിരുന്നു മീര. ചെറിയ പ്രായത്തിൽ തന്നെ സൂപ്പർ താരങ്ങൾക്കൊപ്പമെല്ലാം അഭിനയിച്ചു. പണവും പ്രശസ്തിയും വർധിക്കുന്നതോടൊപ്പം തന്നെ മീരയെ ചുറ്റിപ്പറ്റിയുള്ള വിവാ​ദങ്ങളും ​ഗോസിപ്പുകളും വർധിച്ചു. അഹങ്കാരിയായ നടി എന്നാണ് സിനിമാ മേഖലയിലുള്ളവർ നടിയെ വിശേഷിപ്പിച്ചിരുന്നത്.

തന്റെ ചൊൽപ്പടിക്ക് നിൽക്കാത്തവരോട് പ്രായമോ അവരുടെ എക്സ്പീരിയൻസോ പരി​ഗണിക്കാതെ മീര ധാർഷ്ഠ്യം കാണിക്കുമായിരുന്നുവത്രെ. പെരുമഴക്കാലം, സ്വപ്നക്കൂട് തുടങ്ങി നിരവധി സിനിമകൾ മീരയെ വെച്ച സംവിധാനം ചെയ്തിട്ടുള്ള കമൽ തന്നെ നടിയുടെ പെരുമാറ്റം തനിക്കും സിനിമയ്ക്കും ഉണ്ടാക്കിയ ബുദ്ധിമുട്ടുകളെ കുറിച്ച് തുറന്ന് പറഞ്ഞിട്ടുണ്ട്.

എന്നാൽ മനസാക്ഷിക്ക് എതിരായ ഒന്നും ആരോടും താൻ ചെയ്തിട്ടില്ലെന്നായിരുന്നു നടിയുടെ പ്രതികരണം. താരത്തിന്റെ ഇത്തരം പ്രവൃത്തികൾ കാരണമാണ് കരിയറിൽ പിന്നീട് തുടരെ പരാജയങ്ങൾ ഉണ്ടാവാൻ കാരണമായതെന്നും റിപ്പോർട്ടുകളുണ്ട്. വിവാഹശേഷം മീര അഭിനയത്തിൽ നിന്നും അപ്രത്യക്ഷമായിരുന്നു. 2014ൽ ആയിരുന്നു ജോൺ ടൈറ്റസുമായുള്ള നടിയുടെ വിവാഹം. ശേഷം എഞ്ചിനീയറായ ഭർത്താവിനൊപ്പം മീര ദുബായിലേക്ക് ചേക്കറി. പതിയെ ബിസിനസുകളിലേക്കും ശ്രദ്ധ കൊടുത്തു.

പിന്നീട് മീര സിനിമകൾ ചെയ്ത് വലിയ ഇടവേളകൾ ഇടയ്ക്കിടെ നൽകി മാത്രമാണ്. വിവാഹം കഴിഞ്ഞിട്ട് പതിനൊന്ന് വർഷത്തിൽ ഏറെയായിയെങ്കിലും ഭർത്താവിനൊപ്പമുള്ള അപ്ഡേറ്റുകൾ പങ്കുവെക്കുകയോ ദാമ്പത്യത്തെ കുറിച്ച് എവിടേയും മനസ് തുറക്കുകയോ ചെയ്തിട്ടില്ല. ഇരുവരും വേർപിരിഞ്ഞതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇതേ കുറിച്ചൊന്നും നടി തുറന്ന് പറഞ്ഞിട്ടുമില്ല.

അടുത്തിടെ, സിനിമയിൽ ശോഭിച്ച് നിന്ന മീര ജാസ്മിൻ പിന്നീട് തകർന്ന് പോയതിനെ കുറിച്ച് സിനിമാ നിരൂപകനായ പല്ലിശ്ശേരി പറഞ്ഞ കാര്യങ്ങളും ശ്രദ്ധ നേടിയിരുന്നു. മഞ്ജു വാര്യരെ പോലെ തന്നെ മീര ജാസ്മിനും കിട്ടുന്ന വേഷങ്ങളിൽ ക്യാരക്ടർ വേഗം ഉൾകൊള്ളുന്ന ആളാണ്. അഭിനയിക്കാൻ തുടങ്ങിയാൽ പിന്നെ അവിടെ മീര ജാസ്മിൻ ഉണ്ടാവില്ല. ആ കഥാപാത്രം മാത്രമായിരിക്കും ഉണ്ടാവുക.

മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരവും മീരയ്ക്ക് ലഭിച്ചു. പക്ഷേ മിടുമിടുക്കിയായിട്ടും മീര ജാസ്മിൻ പരാജയപ്പെട്ടു. കൈ നിറയെ സിനിമകളുടെ ഓഫർ വന്നിട്ടും മാനസികമായ പ്രശ്‌നങ്ങൾ കൊണ്ട് അതൊന്നും ചെയ്യാൻ മീരയ്ക്ക് സാധിച്ചില്ല. ജീവിതത്തിൽ ചിലരൊക്കെ അടിച്ചേൽപ്പിച്ച ദുരന്തങ്ങൾ, വിശ്വസിച്ചവർ ചതിച്ച അനുഭവങ്ങൾ, സ്‌നേഹത്തിന് വേണ്ടി കൊതിച്ച് നടന്ന മീര ജാസ്മിനെ പലരും ചതിച്ചു. ആ ചതി കുഴിയിൽപ്പെട്ട് രക്ഷപ്പെടാൻ പറ്റാത്ത അവസ്ഥയിൽ മീര തിരികെ വന്നു.

അതുകൊണ്ടാണ് എവിടെയോ എത്തേണ്ട വലിയൊരു നടി ഇല്ലാതായി പോയത്. അത് ആരുടെ കുറ്റമാണെന്ന് ചോദിച്ചാൽ അവസാനം ചെന്ന് നിൽക്കുന്നത് മീരയിൽ തന്നെയാണ്. എന്തിന്റെ പേരിലായും നടനോ നടിയോ സിനിമയുടെ ലൊക്കേഷനിലെത്തി ക്യാമറയ്ക്ക് മുന്നിൽ പാലിക്കേണ്ട ചില മര്യാദകളുണ്ട്. രാവിലെ എട്ട് മണിക്ക് സീൻ എടുക്കാനുണ്ടെങ്കിൽ ഏഴരയ്ക്ക് തന്നെ എത്തുന്ന പ്രമുഖ നടന്മാർ ഈ ഇൻഡസ്ട്രിയിൽ ഉണ്ടായിരുന്നു.

മാനസിക പ്രയാസങ്ങൾ കൊണ്ടാവാം മീരയ്ക്ക് കൃത്യ സമയത്ത് ഷൂട്ടിങ്ങിന് എത്താൻ സാധിച്ചിരുന്നില്ല. മാത്രമല്ല വലിയ നടന്മാരെ ധിക്കരിക്കുക തുടങ്ങിയ ചില പ്രശ്‌നങ്ങളും മീര ജാസ്മിനുണ്ടായി. മോഹൻലാലിന് പോലും ഇവരിൽ നിന്നും തിക്താനുഭവം ഉണ്ടായതായിട്ടാണ് പറയപ്പെടുന്നത്. അതൊന്നും ആരും പുറത്ത് പറഞ്ഞില്ലെങ്കിലും പലരും ഇതിന്റെ പേരിൽ മീരയെ പല പടങ്ങളിൽ നിന്നും ഒഴിവാക്കി. പിന്നീട് വിവാഹം കഴിച്ച് പോയ അവർ തിരികെ വന്നെങ്കിലും മറ്റ് താരങ്ങളെ പോലെ തിളങ്ങാൻ സാധിക്കാതെ പോയി. ഇപ്പോൾ മീരയ്ക്ക് സിനിമയുണ്ടോന്ന് ചോദിച്ചാൽ ഇല്ല എന്നുമാണ് പല്ലിശ്ശേരി പറഞ്ഞിരുന്നത്.

ഒരിക്കൽ, തനിക്കെതിരെ വരുന്ന ഗോസിപ്പുകൾ, ദൈവ വിശ്വാസം തുടങ്ങിയ കാര്യങ്ങളെ കുറിച്ചും മീര ജാസ്മിൻ തുറന്ന് പറഞ്ഞിരുന്നു. ഒരു ടെലിവിഷൻ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് മീര ജാസ്മിൻ ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞത്. മീര ജാസ്മിൻ ഇപ്പോൾ ഒരു വിശ്വാസിയായിട്ടുള്ള വ്യക്തിയല്ല. ഞാൻ എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നു. പക്ഷെ ഞാൻ വിശ്വാസിയല്ല.

എനിക്ക് പോസിറ്റിവിറ്റി ഇഷ്ടമാണ്. എനിക്ക് നല്ല ചിന്താഗതികൾ ഇഷ്ടമാണ്. ആ ഒരു ചിന്താഗതിയാണ് എനിക്ക് എപ്പോഴും. ഞാൻ ഒരു ആചാര അനുഷ്ഠാനത്തിന്റെയും പിന്നാലെ പോകാറില്ല. എനിക്ക് മനുഷ്യരിലാണ് വിശ്വാസം, എന്നും മീര ജാസ്മിൻ പറഞ്ഞു. എനിക്ക് ഇഷ്ടമുണ്ട്. ഞാൻ ബൈബിൾ വായിക്കും. എനിക്ക് ദുബായിൽ ഒരു സുഹൃത്തുണ്ട്. അയാൾ വഴി ഖുർ ആൻ വായിച്ച് കേൾപ്പിക്കും. ഞാൻ അങ്ങനേ അത് കേട്ടിരിക്കും.

എനിക്ക് ഇഷ്ടമാണ് അത് കേട്ടിരിക്കാൻ. ബൈബിളിലെയും ഖുർ ആനിലെയും ചില വാക്കുകളൊക്കെ ചിലത് വളരെ അടുത്ത ബന്ധമുള്ളതായി തോന്നിയിട്ടുണ്ടെന്നും മീര പറയുന്നു. ഭഗവത് ഗീതയുടെ ഇംഗ്ലീഷ് ട്രാൻസിലേഷൻ ഇടയ്ക്ക് വായിക്കും. ഇതിൽ നിന്നെല്ലാം ഞാൻ മനസിലാക്കുന്നത് നിങ്ങൾ ഒരു നല്ല മനുഷ്യൻ ആയി ഇരിക്കുക എന്നതാണ്. മനസിന്റെ നന്മയാണ് ഏറ്റവും പ്രധാനം. ആ നന്മയിലെ സ്‌നേഹം തന്നെയാണ് ദൈവം എന്നാണ് താൻ വിശ്വസിക്കുന്നത് എന്നും മീര ജാസ്മിൻ പറഞ്ഞു. നൂറ് ശതമാനവും അതിലാണ് ഞാൻ വിശ്വസിക്കുന്നത് എന്നും മീര ജാസ്മിൻ പറയുന്നു.

മാത്രമല്ല, ഞാൻ എന്റെ ജീവിതത്തിൽ ഹാപ്പിയാണ്, എന്റെ പണികൾ എടുത്തുകൊണ്ട് തിരക്കിലാണ്. എനിക്ക് ഒരുപാട് നല്ല കാര്യങ്ങൾ ജീവിതത്തിൽ ചെയ്യാനുണ്ട്. എനിക്കെതിരെ വരുന്ന ഗോസിപ്പുകളും മറ്റു കാര്യങ്ങളും ഒക്കെ ഞാൻ അവഗണിച്ച് വിടാറാണ് പതിവ്. കാരണം എനിക്ക് അതിന് സമയമില്ല. ചിന്തിക്കുമ്പോൾ എന്ത് അന്യായമാണ് ഇത് എന്ന് തോന്നിപോകും.

അടുത്തിടെ ആരോ എന്നോട് ചോദിച്ചു, നിങ്ങൾ നല്ല ആളാണല്ലോ. അപ്പോൾ എനിക്ക് ചിരിവന്നു. ഞാൻ എന്താ പിന്നെ ഇവരെ കടിച്ച് തിന്നാൻ പോകുന്ന ആളാണോ? ഞാൻ കേട്ടിട്ടുണ്ട്, ഞാൻ ഭയങ്കര ദേഷ്യക്കാരിയാണ് എന്നൊക്കെ. എന്നോട് നന്നായി നിന്നാൽ ഞാനും നന്നായി നിൽക്കും. എന്നോട് കടിച്ചുകീറാൻ വന്നു കഴിഞ്ഞാൽ ഞാൻ റിയാക്ട് ചെയ്യും.

ഇവിടെ ഇരുന്നു കൊണ്ട്, സെറ്റിൽ ഞാൻ ലേറ്റ് ആയി വരും തുടങ്ങിയ ആരോപണങ്ങൾക്ക് മറുപടി പറയാൻ താത്പര്യമില്ല. കാരണം അതൊന്നും എന്നെ ബാധിക്കുന്ന വിഷയമല്ല. ഇവർ ഇതൊക്കെ പറയുമ്പോഴും ഞാൻ എന്റെ ജീവിതത്തിൽ കുറേ മറ്റു കാര്യങ്ങൾ ചെയ്യുന്നുണ്ട്. ഞാൻ എന്റെ ലൈഫിൽ കുറേ കാര്യങ്ങൾ ചെയ്ത് ഇരിക്കുമ്പോൾ ഇതുപോലെ ഉള്ള കാര്യങ്ങൾ കേൾക്കുന്നത് വളരെ സില്ലി ആയിട്ടാ തോന്നുന്നത്.

എന്നെക്കുറിച്ച് അങ്ങനെ ആരെങ്കിലും എന്തെങ്കിലും അങ്ങനെ പറയുന്നുണ്ടെങ്കിൽ അതിന് ഉറപ്പായും എന്തെങ്കിലും ഹിഡ്ഡൺ അജണ്ട കാണുമല്ലോ. ഞാൻ എന്നും ഉറങ്ങാൻ പോകുമ്പോൾ എന്റെ മനസാക്ഷിയോട് സംസാരിച്ചിട്ടേ ഞാൻ പോകാറുള്ളു. ആ ഒരു തൃപ്തി ഇല്ലെങ്കിൽ എനിക്ക് സമാനാം കിട്ടില്ല. ഞാനാരോടും ഒരു തെറ്റും ചെയ്തിട്ടില്ല. അവർ ഇങ്ങനെ കാലും കൈയ്യും ഇട്ട് അടിച്ച് പറയണമെങ്കിൽ അത് പറയുന്നവർക്കാണ് കുഴപ്പം എന്നും മീര ജാസ്മിൻ പറയുന്നു.

അതേസമയം, ശ്രീവിദ്യക്ക് ശേഷം നായികയായി അഭിനയിച്ച എല്ലാ മലയാളം ചിത്രങ്ങളിലും സ്വന്തം ശബ്ദത്തിൽ അഭിനയിച്ച നടിയാണ് മീര ജാസ്മിൻ. മഞ്ജു വാര്യർക്കുപോലും തുടക്കസമയത്തുള്ള സിനിമകളിൽ മറ്റ് പലരുമാണ് ശബ്ദം നൽകിയിരുന്നതത്രെ. അവിടെയാണ് മീര ജാസ്മിൻ ഞെട്ടിച്ചത്. ആദ്യ സിനിമ മുതൽ സ്വന്തം ശബ്ദമാണ് ഉപയോഗിച്ചത്. പിന്നീട് ഇറങ്ങിയ ഗ്രാമഫോൺ, കസ്തൂരിമാൻ, പാഠം ഒരു വിലാപം, പെരുമഴകാലം, അച്ചുവിന്റെ അമ്മ, രസതന്ത്രം, ഒരേ കടൽ, വിനോദയാത്ര തുടങ്ങിയ സിനിമകളിൽ മികച്ച പ്രകടനങ്ങളാണ് കാഴ്ചവെച്ചത്.

Vijayasree Vijayasree :