മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ ലോകത്ത് നിന്നും നടി വിട്ടു നിൽക്കുന്നതും. ശേഷം 14 വർഷങ്ങൾക്ക് ശേഷമാണ് മഞ്ജു തിരിച്ചെത്തിയത്. ഇന്ന് ഒരുപാട് സ്ത്രീകൾക്ക് ഒരു പ്രചോദനമായി മാറിയ വ്യക്തി കൂടിയാണ് മഞ്ജു വാര്യർ. മഞ്ജുവിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. രണ്ടാം വരവിൽ തമിഴിലും അരങ്ങേറ്റം കുറിച്ച മഞ്ജു മലയാളത്തിലുൾപ്പെടെ കൈനിറയെ ചിത്രങ്ങളുമായി തിരക്കിലാണ്.
സ്വാകാര്യ ജീവിതം പലപ്പോഴും വാർത്തകളിൽ നിറയാറുള്ള താരം കൂടിയാണ് മഞ്ജു വാര്യർ. കഴിഞ്ഞ ദിവസം മാതൃദിനത്തിൽ നടി പങ്കുവെച്ച ചിത്രം വൈറലായിരുന്നു. അമ്മ ഗിരിജ വാര്യരുടെ ഫോട്ടോ പങ്കുവെച്ചുകൊണ്ടായിരുന്നു മഞ്ജു ആശംസകൾ അറിയിച്ചത്. എന്നാൽ ഈ മാതൃദിനത്തിലെങ്കിലും മഞ്ജുവും മകൾ മീനാക്ഷി ദിലീപും ഒരുമിച്ചുള്ള ഫോട്ടോ കാണാൻ പറ്റുമെന്ന് കരുതിയിരുന്നുവെന്നാണ് പല ആരാധകരും കുറിക്കുന്നത്. എന്നാൽ മഞ്ജുവോ മീനാക്ഷിയോ അത്തരമൊരു നീക്കത്തിന് ഇത്തവണയും തയ്യാറായിട്ടില്ല.
ഇവർ തമ്മിൽ കാണാറുണ്ടോ?, സോഷ്യൽ മീഡിയയിലൂടെ പരസ്യമായ ഒരു നീക്കത്തിന് നിൽക്കുന്നില്ലന്നേയുള്ളൂവെന്നെല്ലാം പലരും പറയുന്നുണ്ടെങ്കിലും മീനാക്ഷിയ്ക്ക് അച്ഛനാണ് എല്ലാമെന്ന് വ്യക്തമാണെന്നും പലരും സോഷ്യല‍്‍ മീഡിയ കമന്റുകളിലൂടെ പറയുന്നുണ്ട്. അച്ഛന്റെ പിറന്നാൾ ദിനത്തിൽ മീനാക്ഷി മുടങ്ങാതെ ഫോട്ടോ പങ്കുവെച്ച് ആശംസകൾ അറിയിക്കാറുണ്ട്. എന്നാൽ മഞ്ജു വാര്യരുടെ പിറന്നാൾ ദിനത്തിൽ പോസ്റ്റുകൾ ഉണ്ടാകാറില്ല. അതുപോലെ കാവ്യയുടെ പിറന്നാളിനും ആശംസകൾ അറിയിച്ച് മീനാക്ഷി എത്താറുണ്ട്.
മീനാക്ഷിയുടെ പിറന്നാളിനും എംബിബിഎസ് പാസ് ആയപ്പോഴും എല്ലാം കാവ്യ മീനാക്ഷിയ്ക്ക് ആശംസകൾ അറിയിച്ച് എത്തിയിരുന്നു. മീനാക്ഷി എംബിബിഎസ് പാസായപ്പോൾ മഞ്ജു വാര്യർ തീർച്ചയായും ആശംസയറിയിക്കുമെന്നാണ് പലരും കരുതിയിരുന്നത്. എന്നാൽ പരസ്പരം ഫോളോ ചെയ്തുവെന്നല്ലാതെ മകൾക്ക് ആശംസകളൊന്നും മഞ്ജു വാര്യർ നേരാറില്ല. പിറന്നാളിന് പോലും ആശംസകൾ അറയിക്കാത്തതിൽ മഞ്ജുവിനെ പലരും വിമർശിക്കാറുമുണ്ട്. മകൾ ഗൗനിച്ചില്ലെങ്കിലും മഞ്ജുവിന് ആകാമല്ലോ എന്നാണ് പലരും ചോദിക്കുന്നത്. അപ്പോൾ മഞ്ജുവിനും മകളുടെ കാര്യത്തിൽ വലിയ താത്പര്യമില്ലെന്നാണ് പലരും രേഖപ്പെടുത്തുന്നത്.
മീനാക്ഷിയുടെ ഫോട്ടോകൾക്ക് മഞ്ജു ലെെക്ക് ചെയ്യാറുണ്ട്. മകളെ മഞ്ജു ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നുമുണ്ട് അത്രമാതമേ ഉള്ളൂ പരസ്യമായി ഇവരുടെ ബന്ധം. ദിലീപുമായുള്ള വിവാഹ ബന്ധം വേർപിരിഞ്ഞ ശേഷം മീനാക്ഷിയെ മഞ്ജു വാര്യർക്കൊപ്പം കണ്ടിട്ടേയില്ല. മഞ്ജുവിന്റെ അച്ഛൻ മരിച്ചപ്പോൾ മീനാക്ഷി ദിലീപിനൊപ്പം കാണാൻ എത്തിയിരുന്നു. മകൾ തിരിച്ച് വന്നാൽ മഞ്ജു വാര്യർ സ്വീകരിക്കാൻ തയ്യാറാണെന്നാണ് ഒരിക്കൽ ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി പറഞ്ഞത്.
മഞ്ജു തന്നോട് പറഞ്ഞ കാര്യം ഒരു ടെലിവിഷൻ ചർച്ചയിൽ സംസാരിക്കവെയാണ് ഭാഗ്യലക്ഷ്മി പങ്കുവെച്ചത്. മീനൂട്ടിയെക്കുറിച്ച് എന്നോട് സംസാരിക്കാറുണ്ട്. ഇപ്പോഴും ഞാൻ റെഡിയായിരിക്കുകയാണ് ചേച്ചി, അവൾക്കെപ്പോൾ വേണമെങ്കിലും എന്റെയടുത്തേക്ക് വരാമെന്ന് പറഞ്ഞു. ഒരുപാട് പേർ കണ്ട് പഠിക്കേണ്ട വ്യക്തിത്വമാണ് മഞ്ജു വാര്യരുടേതെന്നും അന്ന് ഭാഗ്യലക്ഷ്മി ചർച്ചയിൽ പറഞ്ഞിരുന്നു.
അടുത്തിടെ നടി ജീജ സുരേന്ദ്രൻ പറഞ്ഞ കാര്യങ്ങളും വൈറലായിരുന്നു. മകളുടെ മനസ് വേദനിപ്പിക്കാൻ മഞ്ജു ആഗ്രഹിക്കുന്നില്ലെന്നാണ് ജീജ സുരേന്ദ്രൻ പറഞ്ഞത്. ആ കുട്ടിയെ അമ്മയുടെ കൂടെയെന്ന് പറഞ്ഞ് നിർബന്ധപൂർവ്വം കൊണ്ട് വന്നാൽ അവളുടെ മനസ് വേദനിക്കും. ആ കുട്ടി അമ്മയെക്കാളും കൂടുതൽ സന്തോഷമായിരിക്കുന്നത് അച്ഛനൊപ്പമാണ്. അച്ഛനെ കാത്തിരിക്കുകയും അച്ഛനൊപ്പം ഉറങ്ങുകയും ഭക്ഷണം കഴിക്കാനുമൊക്കെ ആഗ്രഹിക്കുന്ന കുട്ടിയാണ് മീനാക്ഷി. അപ്പോൾ മഞ്ജുവിന്റെ വേദനയില്ലേ എന്ന് ചോദിച്ചാൽ അവർ എല്ലാം സഹിക്കുകയാണ്. ഇപ്പോൾ മഞ്ജുവിന്റെ മകൾ വളർന്ന് സന്തോഷമായിരിക്കുന്നുണ്ട്. ഇനി ആ കുട്ടി അമ്മയെ കുറിച്ചും ചിന്തിക്കും.
വളരെ മുൻപ് മഞ്ജു കുഞ്ഞിനെ പ്രസവിച്ചതിന് ശേഷം തിരിച്ച് വന്നപ്പോൾ താൻ ഡാൻസ് കളിക്കുമെന്ന് പോലും മകൾക്ക് അറിയില്ലെന്നാണ് പറഞ്ഞത്. ആ കുട്ടി അതൊന്നും കണ്ടിട്ടില്ല. ഇപ്പോഴാണ് മഞ്ജുവിന്റെ കഴിവുകളൊക്കെ മകൾ കണ്ടിട്ടുണ്ടാവുക. സ്വയം കുട്ടി ചിന്തിക്കും. പിന്നെ അവർ ബുദ്ധിയുള്ള കുടുംബമാണ്. യൂട്യൂബർമാർക്ക് കളിക്കാനുള്ളത് അവരാരും തരില്ല. അമ്മയും മകളും തമ്മിൽ വിളിക്കാറുണ്ടോ കാണാറുണ്ടോ എന്നൊന്നും ആർക്കും അറിയില്ല. പിന്നെ അവരുടെ ഉള്ളിൽ നടക്കുന്നതെന്താണെന്നും അറിയില്ല. അവരെല്ലാവരും ഹാപ്പിയാണ്. പിന്നെ എന്തിന് ഇതൊക്കെ വീണ്ടും പറഞ്ഞ് നടക്കുന്നതെന്നും ജീജസുരേന്ദ്രൻ ചോദിച്ചിരുന്നു.
2000 മാർച്ചിലാണ് ദിലീപിനും മഞ്ജു വാര്യർക്കും മീനാക്ഷി ജനിച്ചത്. മലയാള സിനിമയിൽ മിന്നിനിൽക്കുന്ന താരമായിരുന്നു മഞ്ജു. ആ സമയത്തായിരുന്നു ദിലീപുമായി പ്രണയത്തിലാവുന്നതും വിവാഹം കഴിക്കുന്നതും, വിവാഹത്തിന് പിന്നാലെ സിനിമയിൽ നിന്ന് മാറിനിന്ന മഞ്ജു തന്നെയാണ് കുഞ്ഞിന്റെ കാര്യങ്ങളെല്ലാം നോക്കിയത്. മഞ്ജുവും ദിലീപും വേർപിരിഞ്ഞപ്പോൾ മീനാക്ഷി ദിലീപിനൊപ്പം പോവുകയായിരുന്നു.
മീനാക്ഷി അഭിമുഖങ്ങൾ നൽകാൻ ഇഷ്ടപ്പെടുന്ന ആളല്ല. ദിലീപിന്റെ അഭിമുഖങ്ങളിലൂടെയാണ് ആരാധകർ മീനാക്ഷിയെക്കുറിച്ച് അറിയാറ്. ശാന്തമായ പ്രകൃതമാണ് മീനാക്ഷിയുടേതെന്ന് ദിലീപ് പറയാറുണ്ട്. താരപുത്രി സിനിമാ രംഗത്തേക്ക് കടന്ന് വരണമെന്ന് ആരാധകർ ആഗ്രഹിക്കുന്നുണ്ട്. മഞ്ജുവിനെ പോലെ ഡാൻസിൽ മീനാക്ഷിക്കും താൽപര്യമുണ്ട്. മീനാക്ഷിയുടെ ഡാൻസ് വീഡിയോകൾ എപ്പോഴും വെെറലാകാറുണ്ട്. മീനാക്ഷി സിനിമാ രംഗത്തേക്ക് വന്നാൽ വലിയ സ്വീകാര്യത ലഭിക്കുമെന്ന് ഉറപ്പാണ്.
എന്നാൽ മീനാക്ഷി ഇതുവരെയും സിനിമ ചെയ്യാൻ തയ്യാറായിട്ടില്ലെന്നാണ് വിവരം. അധികം സംസാരിക്കുന്ന പ്രകൃതക്കാരിയല്ല മീനാക്ഷിയെന്ന് ദിലീപ് ഒരിക്കൽ പറഞ്ഞിട്ടുണ്ട്. ഇതുവരെയും ഒരു അഭിമുഖത്തിന് പോലും മീനാക്ഷി മുഖം കൊടുത്തിട്ടില്ല. മാത്രമല്ല, യൂട്യൂബ് ചാനലുകാരുടെ ചോദ്യങ്ങളോടോ ഒന്നും മീനാക്ഷി പ്രതികരിക്കാറില്ല. ദിലീപ്-കാവ്യ വിവാഹ സമയത്താണ് മീനാക്ഷി അവസാനമായി മാധ്യമങ്ങളോട് സംസാരിച്ചത്.
മീനാക്ഷിയെ ഇത്രയും ആളുകൾക്ക് ഇഷ്ടമാണെന്ന് കേൾക്കുമ്പോൾ തന്നെ ഒരുപാട് സന്തോഷമുണ്ട്. എന്നെ ഇഷ്ടപ്പെട്ടു കൊണ്ടിരുന്നവർ മക്കളേയും ഇഷ്ടപ്പെടുന്നത് കാണുമ്പോൾ അഭിമാനവും ഉണ്ടാകുന്നുണ്ട്. മക്കളുടെ സന്തോഷമാണ് മാതാപിതാക്കളുടെ സന്തോഷം. മീനാക്ഷിയെന്റെ സുഹൃത്താണ്. അവൾ ആഗ്രഹിക്കുന്നതെല്ലാം അവൾക്ക് കൊടുക്കാം. അല്ലാതെ കമാന്റ് ചെയ്യാൻ പറ്റില്ല. അവൾ ഡോക്ടർ ഡിഗ്രി എടുത്തിട്ട് ബാക്കി പിന്നെ എന്താണെന്ന് വെച്ചാൽ ചെയ്യട്ടെ എന്നുമാണ് ദിലീപ് പറഞ്ഞിരുന്നത്.
മീനാക്ഷി അഭിനയിക്കണമെന്ന ആഗ്രഹമൊന്നും പറഞ്ഞിട്ടില്ല. അവൾ അവളുടേതായ ലോകത്തിൽ ജീവിക്കുകയാണ്. അവൾ ഡാൻസൊന്നും പഠിച്ചിട്ടില്ല. പക്ഷേ അവൾ തന്നെ ഓരോന്ന് കമ്പോസ് ചെയ്തിട്ടാണ് വീഡിയോസ് ചെയ്യുന്നത്. അതെല്ലാം എനിക്ക് കാണിച്ച് തരാറുമുണ്ട്. അതിലെല്ലാം അഭിമാനം മാത്രം. മക്കളുടെ സന്തോഷമാണ് മാതാപിതാക്കളുടെ സന്തോഷം. ‘പാവം മോളാണ്… അവൾ വളരെ സൈലന്റാണ്. അവളുടെ ഇമോഷൻസൊന്നും അവൾ ആരുടെ മുമ്പിലും കാണിക്കാറില്ല. അവൾ കൂളായി എല്ലാം കണ്ടും കേട്ടും നിൽക്കും. എന്റെ അടുത്ത് മാത്രമാണ് അവൾ അവളുടെ ഇമോഷൻസ് കാണിക്കാറുള്ളത്. മോള് ഒരുപാട് കാര്യങ്ങൾ ലൈഫിൽ ഫേസ് ചെയ്ത ആളാണ് എന്നുമാണ് ദിലീപ് അഭിമുഖത്തിൽ പറയുന്നത്.
അടുത്തിടെ നൽകിയ അഭിമുഖത്തിൽ പോലും തന്റെ മകളെ കുറിച്ച് ദിലീപ് പറഞ്ഞിരുന്നു. തന്റെ നട്ടെല്ലാണ് മകൾ എന്നാണ് ദിലീപ് പറഞ്ഞിരുന്നത്. മീനാക്ഷി എന്റെ കൂടെ കട്ടക്ക് കൂടെ നിൽക്കുന്ന ആളാണ്. ഇത്രയും വിഷയങ്ങൾ ഉണ്ടായ സമയത്ത് അവൾ പ്ലസ് ടുവിന് പഠിക്കുകയിരുന്നു. അതുകഴിഞ്ഞു എന്റെ പ്രശ്നങ്ങൾ തീർന്നില്ലെങ്കിലും അവൾ ഡോക്ടർ ആയി ഇവിടെ ആസ്റ്ററിൽ ജോയിൻ ചെയ്തു. അവൾ എന്റെ ഏറ്റവും ബലമുള്ള ആളാണ്. എന്നെ അത്രയും സപ്പോർട്ട് ചെയ്യുന്ന എനിക്ക് എല്ലാത്തിനും കൂടെ നിൽക്കുന്ന ആളാണ്. ഒരു ഫൈറ്റ് എന്ന് പറയുമ്പോൾ തളരാൻ പാടില്ലല്ലോ. നമ്മൾ കാണാത്ത കേൾക്കാത്ത കാര്യങ്ങൾ ആണല്ലോ സംഭവിച്ചു കൊണ്ടിരിക്കുന്നത്. അപ്പോൾ അതിനെയെല്ലാം ഫൈറ്റ് ചെയ്യണമല്ലോ.
അതേസമയം, ഒരിക്കൽ പോലും മഞ്ജു വാര്യർ ഒറു അഭിമുഖത്തിലും മകളെ കുറിച്ച് പോലും പറഞ്ഞിട്ടില്ല. എന്നാൽ രഹസ്യമായി മഞ്ജുവും മീനാക്ഷിയും കണ്ട് മുട്ടിയെന്നാണ് ഫിലിം ജേർണലിസ്റ്റായ പല്ലിശ്ശേരി പറഞ്ഞത്. ചെന്നൈയിൽ വെച്ച് മഞ്ജുവും മകൾ മീനാക്ഷിയും കണ്ടുമുട്ടിയെന്നാണ് പല്ലിശ്ശേരി മുമ്പ് പറഞ്ഞിരുന്നത്. ചെന്നൈയിൽ തന്റെ തമിഴ് സിനിമയുടെ ഷൂട്ടിംഗിനായി മഞ്ജു അവിടെയെത്തിയപ്പോൾ മകൾ മീനാക്ഷി അവിടെയുണ്ടെന്ന് അറിയുകയും മകളെ കാണാനുള്ള ആഗ്രഹം ഉണ്ടാകുകയും ചെയ്തു. മകൾക്കും അമ്മയെ കാണാൻ ആഗ്രഹമുണ്ടായി.
അങ്ങനെ മകളെ കാണമെന്ന് മീഡിയേറ്ററോട് അറിയിച്ചത് പ്രകാരം, ഈ കുട്ടി നേരത്തെ മഞ്ജു വരുന്നെന്ന് അറിഞ്ഞാൽ ഒഴിഞ്ഞു മാറുമോ എന്ന ഭയത്താൽ മീഡിയേറ്ററാണ് മീനാക്ഷിയോട് പോയി സ്വഭാവികമായി സംസാരിക്കുന്നത്. സർെ്രെപസായി അമ്മയെ കണ്ടാൽ എന്ത് ചെയ്യുമെന്ന അദ്ദേഹത്തിന്റെ ചോദ്യത്തിന്, അമ്മയെ കണ്ടാൽ എന്ത് ചെയ്യാൻ വർഷങ്ങൾക്ക് ശേഷം അമ്മയെ കാണുന്നു, ഓടിച്ചെന്ന് കെട്ടിപിടിക്കും, ചിലപ്പോൾ പൊട്ടിക്കരയും എന്നെല്ലാം മകൾ സ്വാഭാവികമായി പറഞ്ഞു കഴിഞ്ഞു.
ഇത്രയും പറഞ്ഞു കഴിഞ്ഞപ്പോഴേയ്ക്കും മീഡിയേറ്റർ അമ്മയെ കാണണോ എന്ന് ചോദിച്ചു. അപ്പോൾ ഒരു നിമിഷം നിശബ്ദയായി ആ കുട്ടി ഒന്ന് ആലോചിച്ചു. ഞാൻ ഇപ്പോൾ അച്ഛനോട് അനുവാദം വാങ്ങാതെ അമ്മയെ കാണാൻ പോയാൽ അച്ഛന് അത് വിഷമം ആകില്ലേ എന്നാണ് മീനാക്ഷി ചിന്തിച്ചത്. അങ്ങനെ മീഡിയേറ്റർ ദിലീപിനെ വിളിക്കുകയും മഞ്ജുവിപ്പോൾ ചെന്നൈയിലുണ്ടെന്നും മകളെ കാണാൻ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ടെന്നും മീനാക്ഷിയോട് സംസാരിച്ചപ്പോൾ അച്ഛന് വിഷമമാകുമോ എന്നുള്ളത് കൊണ്ട് മറുപടിയൊന്നും പറഞ്ഞില്ല എന്നും നേരിട്ട് ദിലീപിനോട് ചോദിക്കുകയായിരുന്നു.
അവൾക്ക് എപ്പോൾ വേണമെങ്കിലും അവളുടെ അമ്മയെ കാണാം. അവളുടെ അമ്മയ്ക്കും അവളെ എപ്പോൾ വേണമെങ്കിലും കാണാം. അതിന് തടസം നിൽക്കാൻ ഞാൻ ആരുമല്ല എന്ന് ദിലീപും പറഞ്ഞതോടെ അമ്മയും മകളും കണ്ടു മുട്ടിയെന്നാണ് പല്ലശ്ശേരി പറഞ്ഞിരുന്നത്.