മല്ലികാ സുകുമാരന്റെ വീട്ടില്‍ വീണ്ടും വെള്ളം കയറി നടി ബന്ധു വീട്ടിലേക്ക്

കോവിഡ് ലോക്ഡൗണിൽപ്പെട്ട് ജോർദാനിൽ കുടുങ്ങിയ നടൻ പൃഥ്വിരാജ് വെള്ളിയാഴ്ചയാണ് പ്രത്യേക വിമാനത്തിൽ കൊച്ചിയിലെത്തിയത്. കൊച്ചി വിമാനത്താവളത്തിൽനിന്ന് തന്റെ പ്രിയപ്പെട്ട ബി.എം.ഡബ്ല്യു. കാറിൽ പൃഥ്വി ഫോർട്ട് കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലെ ക്വാറന്റീൻ കേന്ദ്രത്തിലേക്ക് പോവുകയായിരുന്നു. അതേദിവസം അമ്മ മല്ലിക മറ്റൊരു ദുരിതമുഖത്തുനിന്ന്‌ രക്ഷപ്പെടുകയായിരുന്നു

കുണ്ടമണ്‍കടവിലെ വീട്ടില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് നടി മല്ലികാ സുകുമാരന്‍ ബന്ധുവീട്ടിലേക്ക് മാറി. കുണ്ടമണ്‍കടവ് ഏലാ റോഡിലെ 13 വീടുകളിലാണ് കരമനയാറ്റില്‍നിന്ന് വെള്ളം കയറിയത്.
തുടര്‍ന്ന് അഗ്‌നിരക്ഷാസേനയുടെ റബ്ബര്‍ബോട്ട് കൊണ്ടുവന്ന് വീടുകളിലുള്ളവരെ കരയിലേക്ക് മാറ്റി. ജവഹര്‍നഗറിലെ സഹോദരന്റെ വീട്ടിലേക്കാണ് നടി മാറിയത്. 2018- ലും ഈ ഭാഗത്ത് വെള്ളം കയറിയതിനെത്തുടര്‍ന്ന് മല്ലികാസുകുമാരന്‍ ഉള്‍പ്പടെയുള്ളവരെ മാറ്റിയിരുന്നു. ഡാം തുറന്നതാണ് രണ്ടുതവണയും വെള്ളം കയറാന്‍ കാരണമായതെന്ന് മല്ലികാസുകുമാരന്‍ പറഞ്ഞു. മുന്നറിയിപ്പില്ലാതെ ഡാം തുറക്കുന്നത് നാട്ടുകാര്‍ക്ക് വലിയ നഷ്ടങ്ങളാണുണ്ടാക്കുന്നത്. വീടിനുപിറകിലെ കനാല്‍ ശുചിയാക്കണമെന്നാവശ്യപ്പെട്ട് മന്ത്രിക്ക് പരാതി നല്‍കിയെങ്കിലും മൂന്നുവര്‍ഷമായി നടപടിയുണ്ടായില്ലെന്നും മല്ലിക പറഞ്ഞു.

2018ല്‍ പെയ്ത മഴയിലും നടന്‍ പൃഥ്വിരാജിന്റെ അമ്മ മല്ലിക സുകുമാരന്റെ വീട്ടില്‍ വെള്ളം കയറിയിരുന്നു. വീടിനകത്ത് വരെ വെള്ളം കയറിയ നിലയിലായിരുന്നു അന്ന്. മുറ്റത്തു കിടക്കുന്ന കാര്‍ പകുതിയും അന്ന് വെള്ളത്തിനടിയിലയി. ഇതോടെ മല്ലിക സുകുമാരനെ രക്ഷാപ്രവര്‍ത്തകര്‍ ചേര്‍ന്ന് വലിയ ബിരിയാണി ചെമ്ബില്‍ ഇരുത്തി സുരക്ഷിത സ്ഥാനത്തേക്ക് നീക്കിയത് വലിയ വാര്‍ത്തയായിരുന്നു. ഫോറം കേരളം എന്ന ട്വിറ്റര്‍ പേജിലൂടെയാണ് മല്ലികയെ രക്ഷാപ്രവര്‍ത്തകരെത്തി വീടിന് പുറത്തു കൊണ്ടുപോകുന്ന ചിത്രം അന്ന് പുറത്തു വന്നത്. വീടിനകത്ത് വെള്ളവും ചെളിയും നീക്കുന്ന ചിത്രവും പിന്നീട് പുറത്ത് വിട്ടിരുന്നു.

രണ്ട് പേര്‍ ചേര്‍ന്നാണ് മല്ലികാ സുകുമാരനെ പുറത്തുകൊണ്ടു വന്നത്. വലിയൊരു അണ്ടാവിലാണ് അവരെ വീട്ടില്‍ നിന്ന് കൊണ്ടു വരുന്നതായി ചിത്രം പ്രചരിക്കുന്നത്. നേരത്തെ വഴുതക്കാടായിരുന്നു മല്ലികാ സുകുമാരന്റെ വീട്. പൃഥ്വിരാജ് പുതിയ വീട് വച്ചതോടെയാണ് മല്ലിക ഇവിടേക്ക് മാറിയത്. കുണ്ടമണ്‍ കടവിലൂടെ കരമന ആറ് ഒഴുകുന്നുണ്ട്. അങ്ങനെയാണ് കനത്ത മഴയില്‍ പരിസരത്തെ എല്ലാ വീട്ടിലും വെള്ളം കയറിയത്.

എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലാണ് 58 അംഗ സംഘം കൊച്ചിയില്‍ വന്നിറങ്ങിയത്. ഇവരെ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് മാറ്റി. നെടുമ്പാശേരി വിമാനത്താവളത്തിലെ ആരോഗ്യ പരിശോധനകള്‍ക്ക് ശേഷം ഫോര്‍ട്ട് കൊച്ചിയിലെ ഹോട്ടലില്‍ ഒരുക്കിയ നിരീക്ഷണ കേന്ദ്രത്തിലേക്കാണ് പൃഥ്വിരാജിനെ മാറ്റിയത്. സ്വയം കാറോടിച്ചാണ് താരം നിരീക്ഷണ കേന്ദ്രത്തിലേക്ക് എത്തിയത്. സിനിമാ സംഘം ഇനിയുള്ള രണ്ടാഴ്ച നിരീക്ഷണത്തില്‍ കഴിയണം. കോവിഡ് പ്രതിസന്ധി ആരംഭിക്കുന്ന സമയത്താണ് സിനിമ സംഘം ജോര്‍ദ്ദാനിലെത്തിയത്. അടച്ചിടല്‍ പ്രഖ്യാപിച്ചതോടെ ഷൂട്ടിങ് അനുമതി ലഭിക്കാതെ സംഘം അവിടെ കുടുങ്ങുകയായിരുന്നു.എന്നാല്‍ പ്രശ്നങ്ങള്‍ക്കിടയിലും പ്രവര്‍ത്തകര്‍ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയിരുന്നു.

Noora T Noora T :