നടനും നിര്‍മ്മാതാവുമായ രമേഷ് ഡിയോ അന്തരിച്ചു; അന്തിമോപചാരം അര്‍പ്പിച്ച് ആയിരങ്ങള്‍

നടനായും നിര്‍മ്മാതാവായും മറാത്തി, ഹിന്ദി ഭാഷ ചിത്രങ്ങളില്‍ തിളങ്ങി നിന്നിരുന്ന രമേഷ് ഡിയോ അന്തരിച്ചു. 93 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മുംബൈ കോകില ബെന്‍ ആശുപത്രിയില്‍ വെച്ച് അന്ത്യം സംഭവിച്ചത്. ഹൃദാഘാതത്തെ തുടര്‍ന്ന് ആരോഗ്യസ്ഥിതി മോശമായിരുന്നു.

ബോളിവുഡിലെ താരങ്ങളും നിരവധി രാഷ്ട്രീയ പ്രവര്‍ത്തകരുമാണ് അദ്ദേഹത്തിന് അന്തിമോപചാരമര്‍പ്പിക്കാന്‍ എത്തിയത്. 1951 ല്‍ മഹാരാഷ്ട്രയിലെ അമരാവതിയില്‍ ആണ് രമേഷ് ഡിയോ ജനിച്ചത്. ‘പത്ലാചി പോര്‍’ എന്ന മറാത്തി ചിത്രത്തിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചു.

തുടര്‍ന്ന് ‘മക്തോ ഏക് ദോല’ എന്ന മറാത്തി ചിത്രത്തിലെ വില്ലന്‍ വേഷം ബോളിവുഡിലാകെ ശ്രദ്ധനേടിയിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ ആദ്യ ഹിന്ദിചിത്രം ആരതി 1962 ല്‍ പുറത്തിറങ്ങി. ‘ആനന്ദ്’, ‘ആപ്കി കസം’, ‘പ്രേം നഗര്‍’, ‘മേരേ ആപ്നേ’, ‘ഫക്കീറ’ എന്നിങ്ങനെ തുടങ്ങി 285 ലേറെ ഹിന്ദി ചിത്രങ്ങളിലും 190 ലേറ മറാത്തി ചിത്രങ്ങളിലും വേഷമിട്ടു.

രമേഷ് ഡിയോ എന്ന അത്ഭുത നടന്‍. സിനിമകള്‍ കൂടാതെ നിരവധി ഡോക്യുമെന്ററികളും ടെലിവിഷന്‍ സീരിയലുകളും അദ്ദഹം നിര്‍മ്മിച്ച് പ്രശംസയും നേടി. നടി സീമ ഡിയോയാണ് ഭാര്യ. മറാത്തി നടന്‍ അജിന്‍ക്യ ഡിയോ, സംവിധായകന്‍ അഭിനയ് ഡിയോ എന്നിവര്‍ മക്കളാണ്.

Vijayasree Vijayasree :