അത് മറ്റേടത്ത് പോയി പറഞ്ഞാല്‍ മതിയെന്ന് മമ്മൂട്ടി; എങ്കില്‍ പിന്നെ അയാള്‍ ചെയ്യട്ടേ എന്ന് ലാലു അല്കസും, ഒരു കാര്യമില്ലാത്ത കാര്യത്തിന് അവര്‍ തമ്മില്‍ വഴക്കായി, തുറന്ന് പറഞ്ഞ് ഇന്നസെന്റ്

ശ്രീനിവാസന്‍ തിരക്കഥ ഒരുക്കി മമ്മൂട്ടിയെയും ലാലു അലക്‌സിനെയും നായകന്മാരാക്കി ചെയ്യാനിരുന്ന സിനിമയുടെ പിന്നണിയില്‍ നടന്ന രസകരമായ കഥകള്‍ പങ്കുവെച്ച് നടന്‍ ഇന്നസെന്റ്. മമ്മൂട്ടിയുടെയും ലാലു അലക്‌സിന്റെയും ഡേറ്റ് ആണ് കിട്ടിയിരിക്കുന്നത്. രണ്ട് പേര്‍ മെന്റല്‍ ഹോസ്പിറ്റലിലെ ഡോക്ടര്‍മാരാണ്.

ലാലു അലക്‌സിന്റെ കഥാപാത്രം ആശുപത്രിയിലെ ഒരു പെണ്‍കുട്ടിയെ വ്യഭിചരിക്കുകയും ആ പെണ്‍കുട്ടി ആത്മഹത്യ ചെയ്യുകയുമാണ്. അതിന്റെ പശ്ചാത്തലത്തിലാണ് കഥയുടെ തുടക്കം. അവസാനം ലാലു അലക്‌സിന്റെ ഡോക്ടര്‍ കഥാപാത്രം ജയിലില്‍ പോവുമ്പോള്‍ മമ്മൂട്ടിയുടെ കഥാപാത്രം ആ കുറ്റം എടുക്കുകയാണ്. കാരണം മറ്റേയാള്‍ക്ക് ഭാര്യയും മക്കളുമൊക്കെ ഉണ്ട്. മമ്മൂട്ടി ചിത്രത്തില്‍ നല്ലൊരു ഡോക്ടറാണ്.

ആദ്യം മോശം ഡോക്ടറായി അഭിനയിക്കാനുള്ള വേഷം തീരുമാനിച്ചത് മമ്മൂട്ടിയ്ക്ക് ആയിരുന്നു. അത് മറ്റേടത്ത് പോയി പറഞ്ഞാല്‍ മതിയെന്ന് മമ്മൂട്ടി പറഞ്ഞു. പക്ഷേ ലാലു അലക്‌സിന് അത്രയും ദുഷ്ടനായിട്ടുള്ള കഥാപാത്രം ചെയ്യാന്‍ പറ്റില്ലെന്ന് ഞാന്‍ പറഞ്ഞു. അങ്ങനെ ആണെങ്കില്‍ അയാള്‍ വേണ്ടെന്ന് വെക്കണം എന്നായി മമ്മൂട്ടി.

ആ പ്രോജക്ട് അവിടെ വെച്ച് നില്‍ക്കുമെന്ന അവസ്ഥയായി. ഇതിന്റെ പേരില്‍ അവര്‍ തമ്മില്‍ വഴക്കായി. ലാലു അലക്‌സിന് ആ വേഷം ചെയ്താല്‍ എന്തായി എന്നൊക്കെ മമ്മൂട്ടി ചോദിച്ചിരുന്നു. എങ്കില്‍ പിന്നെ അയാള്‍ തന്നെ ചെയ്യട്ടേ എന്ന് ലാലു അല്കസും പറഞ്ഞു. ഒരു കാര്യമില്ലാത്ത കാര്യത്തിന് അവര്‍ തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായി. എന്തായാലും ആ സംഭവം ഒക്കെ അതിലൂടെ കഴിഞ്ഞു എന്നും ഇന്നസെന്റ് പറയുന്നു.

Vijayasree Vijayasree :