നടന്‍ പേള്‍ വി പുരിക്കെതിരെയുള്ള പോക്‌സോ കേസ്; കെട്ടിച്ചമച്ചതാണെന്ന ഏക്ത കപൂറിന്റെ ആരോപണത്തെ തള്ളി ഡെപ്യൂട്ടി കമ്മീഷ്ണര്‍

കഴിഞ്ഞ ദിവസം ബലാത്സംഗക്കേസില്‍ അറസ്റ്റിലായ നടന്‍ പേള്‍ വി പുരിക്കെതിരേ തെളിവുകളുണ്ടെന്ന് മുബൈ വസൈ ഡെപ്യൂട്ടി കമ്മീഷ്ണര്‍ സഞ്ജയ് കുമാര്‍ പാട്ടില്‍. പേളിന് പിന്തുണയുമായി നിര്‍മാതാവ് ഏക്ത കപൂറടക്കം ഒട്ടനവധിപേര്‍ രംഗത്ത് വന്നത് വലിയ ചര്‍ച്ചായിരുന്നു. ഇതിനു പിന്നാലെയാണ് വിശദീകരണവുമായി സഞ്ജയ് കുമാര്‍ പാട്ടില്‍ രംഗത്തെത്തിയിരിക്കുന്നത്.

‘ബാല പീഡകനെയോ മറ്റേതെങ്കിലും തരത്തില്‍ പീഡനം നടത്തുന്ന ഒരാളെയോ ഞാന്‍ പിന്തുണയ്ക്കുമോ? പക്ഷേ ഇന്നലെ രാത്രി മുതല്‍ ഇപ്പോള്‍ വരെ ഞാന്‍ കണ്ടതുവച്ച് മനുഷ്യന്റെ ഏറ്റവും താഴ്ന്ന നികൃഷ്ടതയാണിത്. എങ്ങനെയാണ് മനുഷ്യത്വം ഈ രീതിയില്‍ താഴുന്നത്. മറ്റൊരാളോടുള്ള ദേഷ്യം തീര്‍ക്കുന്നതിന് മൂന്നാമത് ഒരാളെ അവരുടെ പ്രശ്‌നത്തിലേക്ക് വലിച്ചിടുന്നത് എന്തിനാണ്.

ഒരു മനുഷ്യന് മറ്റൊരു മനുഷ്യനോട് എങ്ങനെയാണ് ഇത് ചെയ്യാന്‍ തോന്നുന്നത്. ആ പെണ്‍കുട്ടിയുടെ അമ്മയുമായി സംസാരിച്ചപ്പോള്‍ പേള്‍ അതില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് അവര്‍ തുറന്നു പറഞ്ഞു എന്നുമാണ് എക്ത കപൂര്‍ കുറിച്ചത്. എന്നാല്‍ ഈ കേസ് കെട്ടിച്ചമച്ചതാണെന്ന ആരോപണം വാസ്തവമല്ലെന്നാണ് സഞ്ജയ് കുമാര്‍ പാട്ടില്‍ പറയുന്നത്.

പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയിലാണ് പേള്‍ പുരിക്കെതിരായ പോലീസ് നടപടി. ഇരയായ പെണ്‍കുട്ടിയെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയയാക്കി, മൊഴി രേഖപ്പെടുത്തി. ഇതെല്ലാമാണ് അറസ്റ്റിലേക്ക് നയിച്ചത്. ഇയാള്‍ക്കെതിരേ പോക്സോ നിയമ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പോള്‍ പുരിക്ക് ഒപ്പം പ്രവര്‍ത്തിച്ചിരുന്ന മാതാവിനൊപ്പം പീഡനത്തിനിരയായ പെണ്‍കുട്ടി ഷൂട്ടിംഗ് സെറ്റ് സന്ദര്‍ശിക്കാറുണ്ടെന്ന് പോലീസ് പറഞ്ഞു.

Vijayasree Vijayasree :