ആര്യന്‍ ഖാനെ കുടുക്കിയത്; എന്‍സിബി ഉദ്യോഗസ്ഥനല്ലാത്ത ഒരു ബിജെപി പ്രവര്‍ത്തകന്‍ എങ്ങനെ റെയ്ഡിന്റെ ഭാഗമായി, ഗുരുതര ആരോപണങ്ങളുമായി മന്ത്രി

കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് മയക്കുമരുന്ന് കേസില്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ എന്‍സിബി പിടിയിലായത്. ഇപ്പോഴിതാ ആര്യന്‍ ഖാനെ കുടുക്കിയതാണെന്ന ആരോപണവുമായി എത്തിയിരിക്കുകയാണ് മഹാരാഷ്ട്ര എന്‍സിപി മന്ത്രി. ആര്യനെ കുടുക്കിയതാണെന്നും പിന്നില്‍ ബിജെപിയാണെന്നും മന്ത്രി നവാബ് മാലിക് ആരോപിച്ചു. ചില തെളിവുകള്‍ സഹിതമാണ് മന്ത്രിയുടെ ആരോപണം.

ആര്യന്‍ഖാനൊപ്പം അറസ്റ്റിലായ അര്‍ബാസ് മര്‍ച്ചന്റിന്റെ കയ്യും പിടിച്ച് വരുന്നത് എന്‍സിബി ഉദ്യോഗസ്ഥനായിരുന്നില്ല. ബിജെപി പ്രവര്‍ത്തകനായ ബാനുശാലിയാണ്. എന്‍സിബി ഉദ്യോഗസ്ഥനല്ലാത്ത ഒരു ബിജെപി പ്രവര്‍ത്തകന്‍ എങ്ങനെ റെയ്ഡിന്റെ ഭാഗമായെന്നാണ് നവാബ് മാലിക് ചോദിച്ചത്.

ലഹരി ഉപയോഗത്തെക്കുറിച്ച് നേരത്തെ അറിയാമായിരുന്നെന്നും കൂടുതല്‍ വിവരങ്ങള്‍ക്കായി എന്‍സിബിയ്‌ക്കൊപ്പം പോയെന്നുമാണ് ഇതില്‍ ബനുശാലിയുടെ മറുപടി. എന്‍സിപിക്ക് പിന്നാലെ സഖ്യകക്ഷികളായ ശിവസേനയും കോണ്‍ഗ്രസും ബിജെപിയുടെ പങ്കിനെക്കുറിച്ച് ആരോപണം ഉയര്‍ത്തിക്കഴിഞ്ഞു.

ഒരു സ്വകാര്യ ഡിക്ടറ്റീവും റെയ്ഡിന്റെ ഭാഗമായിരുന്നു. ഇയാള്‍ ആര്യന്‍ഖാനൊപ്പം എടുത്ത ഫോട്ടോ വൈറലുമാണ്. ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ അറിഞ്ഞ്, അവര്‍ തന്നെ നേരിട്ടെത്തി നടത്തി എന്ന് പറയുന്ന റെയ്ഡില്‍ പുറത്ത് നിന്ന് ആളുകള്‍ എങ്ങനെ ഒപ്പം കൂടിയെന്നുള്ളതിന് അന്വേഷണ സംഘത്തിന്റെ മറുപടിയ്ക്കായി കാത്തിരിക്കുകയാണ് എല്ലാവരും.

Vijayasree Vijayasree :