ആ അപകടങ്ങളില്‍ നിന്ന് താത്കാലികമായി രക്ഷപ്പെട്ടു; അന്ന് ജയന്‍ പറഞ്ഞ സ്വകാര്യം അറിഞ്ഞുവെന്ന് ശ്രീകുമാരന്‍ തമ്പി

അഭിനയത്തോടുള്ള അഭിനിവേശം കൊണ്ടാണ് നടന്‍ ജയന്‍ മരിച്ചതെന്ന് സംവിധായകന്‍ ശ്രീകുമാരന്‍ തമ്പി. സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈല്‍ മാഗസിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്. ‘നായാട്ടി’ന്റെയും ‘പുതിയ വെളിച്ചത്തി’ന്റെയും ഷൂട്ടിംഗിനിടയില്‍ അപകടങ്ങളില്‍ നിന്ന് താത്കാലികമായി ജയന്‍ രക്ഷപ്പെടുകയായിരുന്നുവെന്ന് സംവിധായകന്‍ വെളിപ്പെടുത്തി.

ഒരിക്കല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ഗുഡ്‌സ് ട്രെയിനിലേക്ക് ചാടുന്ന രംഗം ഷൂട്ട് ചെയ്യുന്ന വേളയില്‍ ജയന്‍ ഡ്യൂപ്പില്ലാതെ ചാടാന്‍ ശ്രമിച്ചുവെന്നും അതില്‍ നിന്ന് താന്‍ ജയനെ തടയുകയായിരുന്നുവെന്നും ശ്രീകുമാരന്‍ തമ്പി പറഞ്ഞു.

‘ചാടാന്‍ സമയമായപ്പോള്‍ സ്റ്റണ്ട് ഡയറക്ടര്‍ ത്യാഗരാജനോട് ‘തമ്പിച്ചേട്ടനോട് പറയണ്ട ഡ്യൂപ്പ് വേണ്ട ഞാന്‍ ചാടിക്കോളാം’ എന്ന് ജയന്‍ സ്വകാര്യം പറഞ്ഞു. എന്റെ സ്വഭാവം അറിയാവുന്നത് കൊണ്ട് ത്യാഗരാജന്‍ വിവരം എന്നോട് പറഞ്ഞു. ഞാന്‍ ജയനെ തടഞ്ഞു’, ശ്രീകുമാരന്‍ തമ്പി അഭിമുഖത്തില്‍ പറയുന്നു.

Noora T Noora T :