കുതിരവട്ടം പപ്പുവിനെ സിനിമയില്‍ നിന്ന് ഔട്ട് ആക്കണമെന്ന് സംവിധായകന്‍ എന്നോട് പറഞ്ഞു; അല്ല നമ്മള്‍ വിചാരിച്ചാല്‍ നടക്കുമെന്ന് പുള്ളി തന്നോട് വീണ്ടും പറഞ്ഞു; വെളിപ്പെടുത്തലുമായി ശ്രീനിവാസന്‍

നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായ താരമാണ് ശ്രീനിവാസന്‍. ഇപ്പോഴിതാ നടന്‍ പപ്പുവിനെ കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. ‘സിനിമയില്‍ എത്തിയ സമയമായിരുന്നു.. ആ സമയം ഒരു പുതുമുഖ സംവിധായകന്റെ സിനിമയില്‍ നിന്ന് ഓഫര്‍ ലഭിച്ചു.

മോഹന്‍ലാലും മമ്മൂട്ടിയുമൊക്കെ അഭിനയിക്കുന്ന ചിത്രമായിരുന്നു. പിന്‍കാലത്ത് അറിയാന്‍ കഴിഞ്ഞു മമ്മൂട്ടി തനിക്ക് വേണ്ടി സംസാരിച്ചിരുന്നുവെന്ന്. സംവിധായകനെ കുറിച്ച് തിരക്കിയിട്ടായിരുന്നു ജോയിന്‍ ചെയ്തത്. ഇതിന് മുന്‍പ് സിനിമയില്‍ അദ്ദേഹം വര്‍ക്ക് ചെയ്തിട്ടില്ല. എന്നാല്‍ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് പഠിച്ചത്.

സെറ്റില്‍ ചെന്നപ്പോള്‍ സംവിധായകന്‍ മാറി നില്‍ക്കുന്നതാണ് കണ്ടത്. സിനിമയില്‍ സഹസംവിധായകനായിട്ടൊക്കെ പ്രവര്‍ത്തിച്ചിരുന്ന ഒരാളായിരുന്നു ക്യാമറ ചെയ്തിരുന്നത്. അദ്ദേഹം സംവിധായകനോട് മുഖം കറുത്ത് സംസാരിക്കുന്നത് കണ്ടിട്ടിരുന്നു.

കുതിരവട്ടം പപ്പുവിനെ സിനിമയില്‍ നിന്ന് ഔട്ട് ആക്കണമെന്ന് സംവിധായകന്‍ എന്നോട് പറഞ്ഞു. അദ്ദേഹം എന്റെ അടുത്ത സുഹൃത്താണ്. പുള്ളി അവിടെ ജീവിച്ചോട്ടെ അദ്ദേഹത്തെ ഔട്ടാക്കാനൊന്നും താന്‍ പോകുന്നില്ലെന്ന് മറുപടിയും നല്‍കി.

അല്ല നമ്മള്‍ വിചാരിച്ചാല്‍ നടക്കുമെന്ന് പുള്ളി തന്നോട് വീണ്ടും പറഞ്ഞു. അങ്ങനെ വിചാരിക്കുന്നില്ലെന്ന് തിരിച്ചും പറഞ്ഞു. പിന്നീടാണ് ഒരു കാര്യം മനസ്സിലായത് അയാള്‍ പുനൈ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് സംവിധാനം പഠിച്ചിട്ടില്ലെന്ന്. ഒരു മാസത്തെ ഒരു കോഴ്സിന് പോയത് ആയിരുന്നു. ആ സര്‍ട്ടിഫിക്കറ്റ് വെച്ച് നിര്‍മ്മാതാവിനെ പറ്റിക്കുകയായിരുന്നു എന്ന്” എന്നും ശ്രീനിവസാന്‍ കൂട്ടിച്ചേര്‍ത്തു.

Vijayasree Vijayasree :