നടിയെ ആക്രമിച്ച കേസില്‍ കാവ്യാ മാധവന് തിങ്കളാഴ്ച കോടതിയിൽ ഹാജരാകാൻ നോട്ടീസ് നൽകിയിരിക്കുകയാണ്. എന്നാൽ അതിനിടയിൽ ഞെട്ടിക്കുന്ന സംഭവം ഹാജരാകേണ്ട സ്ഥലം കാവ്യയ്ക്ക് തന്നെ തീരുമാനിക്കാന്‍ അവസരം നല്‍കിയ ക്രൈം ബ്രാഞ്ച് തീരുമാനമാണ്.
ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള സ്ഥലം ഏതെന്ന് കാവ്യക്ക് തീരുമാനിക്കാം. സാക്ഷിയായ സ്ത്രീക്ക് നല്‍കിയ ആനുകൂല്യമാണിതെന്ന് ക്രൈബ്രാഞ്ച് വ്യക്തമാക്കി. എന്നാല്‍ ചോദ്യം ചെയ്യലിന് നിശ്ചയിച്ചിരിക്കുന്ന ദിവസമോ സമയത്തിനോ മാറ്റമുണ്ടാവില്ല.
ചെന്നൈയിലുള്ള കാവ്യാ മാധവന്‍ ഇന്ന് തിരിച്ചെത്തുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിരിക്കുന്ന വിവരം. അന്വേഷണ സംഘത്തിന് മുന്നില്‍ തിങ്കളാഴ്ച ഹാജരാവണമെന്നാവശ്യപ്പെട്ടാണ് ക്രൈം ബ്രാഞ്ച് നോട്ടീസ് നല്‍കിയിരിക്കുന്നത്. ആലുവ പൊലീസ് ക്ലബ്ബില്‍ ഹാജരാകാനായിരുന്നു നിർദേശം.
അതിനിടെ, കഴിഞ്ഞ ദിവസം നടിയെ ആക്രമിച്ച കേസില്‍ കാവ്യയുടെ പങ്ക് സംശയിക്കാവുന്ന ഡിജിറ്റല്‍ തെളിവുകളുണ്ടെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചിരുന്നു. കാവ്യയുടെ പങ്ക് സംബന്ധിച്ച് ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സുരാജ് ശരത്തിനോട് സംസാരിക്കുന്ന ശബ്ദരേഖയും കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

about koodevide