ആറാട്ട് സിനിമ കണ്ടു.. കൊള്ളൂല….; ഹിന്ദു മാടമ്പിയായി മോഹൻലാൽ വീണ്ടും; ശുദ്ധ ഹിന്ദുത്വവും ന്യുനപക്ഷ വിരുദ്ധതയുമാണ് സിനിമയിൽ; സ്വയം ട്രോളി ട്രോളുകൾ ഏറ്റുവാങ്ങി ശ്രീജിത്ത് പണിക്കർ!

ആരാധകർ ആവേശത്തോടെ കാത്തിരുന്ന മോഹൻലാൽ ചിത്രം ആറാട്ട് പ്രദർശനത്തിനെത്തി. മോഹൻലാൽ മാസ് അവതാരത്തിൽ എത്തുന്ന ചിത്രത്തിന്റെ റിലീസ് ആഘോഷമാക്കുകയാണ് ആരാധകർ. ന​ഗരത്തിലെ തിയേറ്ററുകളിൽ ആദ്യ ഷോയ്ക്ക് തന്നെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

അതേസമയം സിനിമകണ്ടവർ സോഷ്യൽ മീഡിയയിൽ ചർച്ച തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. അതിൽ ശ്രീജിത്ത് പണിക്കർ പോസ്റ്റ് ചെയ്ത വളരെ വ്യത്യസ്തമായ ഒരു കുറിപ്പാണ് ഇപ്പോൾ വൈറലാകുന്നത്. പച്ച മലയാളത്തിലുള്ള പോസ്റ്റ് അല്പം പ്രയാസപ്പെട്ടാൽ മാത്രമേ വായിക്കാൻ സാധിക്കൂ…

ശ്രീജിത്ത് പണിക്കർ പങ്കിട്ട കുറിപ്പ് , പൂർണ്ണരൂപം….

“ആറാട്ട് സിൽമ കണ്ടു. കൊള്ളൂല്ല. ഹിൻദു മാടെംപിയായി മോഗെൻലാൽ വീണ്ടും. സ്രീക്രിഷ്ണന്റെ അമ്പെലം കൊണ്ട് ഫേമെസ് ആയ സ്ഥെലമാണ് മോഗെൻലാലിന്റെ കദാപാത്രത്തിന്റെ സ്ഥെലം. പശുവിനെ പാലിക്കുന്നവെൻ എന്ന അർത്തത്തിൽ ഉള്ള ഗോപെൻ എന്ന പേരാണ് കദാപാത്രത്തിന്. ഇത് പശുവിനെയും ക്രിഷ്ണനെയും സിൽമയിൽ ഒളിച്ചെകഡത്താനുള്ള കുൽസിദ സ്രമമാണെന്ന് കരുദാം.

ശുദ്ത്ത ഹിൻദുത്തയും ന്യൂനപശ്ശ വിരുത്തതയുമാണ് സിൽമ മുയ്മൻ. മോഗെൻലാൽ ഒരു അവദാരം ആണെന്ന് സായ്ഗുമാർ പറയുന്നുണ്ട്. ഇതും ഹിൻദു ദെയ്‌വത്തെ ഒളിച്ചു കഡെത്തലാണ്. അത് ക്രിഷ്ണെനാണോ ക്രിഷ്ണെന്റെ ചേട്ടൻ ബെലരാമനാണോ അതെന്നാണ് എൻഡെ സംശെയം. കലെപ്പ കൊണ്ട് വില്ലെന്മാരെ അടിക്കുന്നെദിൽ നിന്നും ബെലരാമെന്റെ ആയുദത്തെയും സിൽമയിൽ ഒളിച്ചു കഡെത്തിയിട്ടുണ്ട് എന്നു പറെയാം. കാറിൽ യാത്ര ചെയ്യുൻപോൽ മോഗെൻലാൽ കൈ നീട്ടി വഴിയെ പോഗുന്ന ഒരു മുസിലീം പയ്യെനെ തട്ടുന്ന ഒരു ശീൻ ഉൻഡ്. അത് തട്ടലല്ല, മർദെനമാണ്. നല്ല ഒന്നാംദരം ന്യൂനപശ്ശ മർദെനം. മുസിലീമായ ഏയാർ റെഹിമാനെ എൻദിനാണ് ജോശ് പ്രകാശിന്റെ മുദലക്കോട്ടെയിൽ കൊണ്ടുപോകുന്നത്? ന്യൂനപശ്ശത്തെ ആക്രെമിക്കാൻ വേൻഡിയല്ലേ?

സിൽമയിൽ സവെർണ ഹിൻദു പ്രതീകങ്ങെൾ ദാരാളെം ഉപയോഗിച്ചിട്ടുൻഡ്. തറവാഡും തൊളസിത്തറയും തെയ്യവും തിറയും കദഗളിയും കൈരളിപ്പയെറ്റുമൊക്കെ എമ്പാഡും കാണിച്ചിട്ടുൻഡ്. ആറാട്ട് എന്ന പേരുതന്നെ ഹിൻദുത്തയുടെ ഒളിച്ചുകഡത്തൽ അല്ലേ?പിന്നെ മോഗെൻലാലിന്റെ അബിനെയം പോരാ. പുള്ളിയൊക്കെ ഈ പരിപാഡി നിർത്തേൻഡ സമെയം കയിഞ്ഞു. പഗുതി കയിഞ്ഞപ്പോൾ ഓളും ഞാനും ഇറങ്ങിപ്പോന്ന്.

റിവ്‌യൂ എയ്തിയത്,
ജാദബേദൻ എംബ്റാംദിരി
മേമനെ ഇല്ലം
കോയിക്കോട് ജില്ല
തിരുവനെന്തപുരം പി ഓ
പഞ്ചാബ്”

എന്നാണ് കുറിപ്പ് അവസാനിക്കുന്നത്.

about arattu

Safana Safu :