അതീവ സന്തോഷത്തോടെ വിജയലക്ഷ്മിയും അനൂപും…. എനിക്ക് ലോട്ടറിയടിച്ചു! വിവാഹം നിശ്ചയിച്ച സമയത്ത് വൈക്കം വിജയലക്ഷ്മി പറഞ്ഞത്! ആ വാക്കുകൾ വീണ്ടും വൈറൽ

സംഗീത ലോകത്ത് തന്റെ ശബ്ദം കൊണ്ട് വിസ്മയങ്ങൾ തീർക്കുന്ന ഗായികയാണ് വൈക്കം വിജയലക്ഷ്മി. ഗായത്രി വീണ തുടർച്ചയായി അഞ്ച് മണിക്കൂർ മീട്ടി ലോക റെക്കോർഡ് കൈപ്പിടിയിലൊതുക്കിയ അസാമാന്യ പ്രതിഭ കൂടിയാണ് വിജയലക്ഷ്മി. അകക്കണ്ണിൽ നിറയെ സംഗീതത്തിന്റെ മന്ത്രധ്വനികൾ മാത്രമുള്ളൊരു അപൂർവ ജന്മം എന്നെ ഈ ഗായികയെ വിശേഷിപ്പിക്കാനാകൂ. മിമിക്രി കലാകാരനായ അനൂപ് ആയിരുന്നു വിജയലക്ഷ്മിയുടെ ഭർത്താവ്. 2018 ഒക്ടോബർ 22നായിരുന്നു ഇരുവരുടെയും വിവാഹം. എന്നാൽ ഇപ്പോൾ ഇരുവരും വിവാഹമോചനത്തിലേക്ക് എത്തിയിരിക്കുകയാണ്. തന്റെ വിവാഹമോചനത്തെക്കുറിച്ച് അടുത്തിടെയായിരുന്നു വിജയലക്ഷ്മി വിശദീകരിച്ചത്. ഒത്തുപോവാനാവില്ലെന്ന് മനസ്സിലാക്കിയതോടെ പരസ്പരസമ്മതത്തോടെയായി വേര്‍പിരിയുകയായിരുന്നു ഞങ്ങള്‍ എന്നായിരുന്നു വിജയലക്ഷ്മി പറഞ്ഞത്.

വിവാഹത്തിന് മുന്‍പ് വിജയലക്ഷ്മി പറഞ്ഞ കാര്യങ്ങള്‍ വീണ്ടും വൈറലായി മാറിയിരുന്നു. എന്നാലിപ്പോഴിതാ ജെബി ജംഗക്ഷന്‍ പരിപാടിക്കിടയിലായി ഭാഗ്യലക്ഷ്മിയുടെ ചോദ്യത്തിന് നല്‍കിയ മറുപടി വീണ്ടും ചര്‍ച്ചയായിക്കൊണ്ടിരിക്കുകയാണിപ്പോള്‍. ഭര്‍ത്താവായിരുന്ന അനൂപിനൊപ്പമായാണ് വിജയലക്ഷ്മി ഷോയില്‍ പങ്കെടുത്തത്. അതീവ സന്തോഷത്തോടെയായിരുന്നു വിജയലക്ഷ്മിയും അനൂപും ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയത്. എനിക്ക് ലോട്ടറിയടിച്ചേ എന്നൊരു ഡയലോഗ് ഈ വിവാഹം നിശ്ചയിച്ച സമയത്ത് വിജി പറഞ്ഞിരുന്നു. എനിക്ക് തോന്നുന്നത് അനൂപിനാണ് ലോട്ടറി എന്നാണ്.

ഒരുപാട് കഴിവുള്ള, ഇത്രയും നന്മയുള്ള ഒരു പെണ്‍കുട്ടിയെ ഭാര്യയായി ലഭിക്കുകയെന്നത് അനൂപിന്റെ ഭാഗ്യമായാണ് എനിക്ക് തോന്നുന്നതെന്നായിരുന്നു ഭാഗ്യലക്ഷ്മി പറഞ്ഞത്. അതാണ് സത്യം, ഒരിക്കലും ഇതുപോലൊരു കലാകാരി ഉണ്ടായിട്ടില്ല, ഇനി ഉണ്ടാവുകയും ഇല്ല. കാരണം ഇതുപോലൊരു അവസ്ഥയില്‍ ഇത്രയധികം പാട്ടുകള്‍ പഠിച്ച് പാടാന്‍ ഒരാള്‍ക്ക് പറ്റുമെന്ന് തോന്നുന്നില്ല. അനുകമ്പയല്ല, പ്രശസ്തിയുമല്ല എന്നെ ആകര്‍ഷിച്ചത്. വിജിക്ക് വേണ്ടത് എല്ലാവരുടേയും സ്‌നേഹമാണ്. അനൂപായിരുന്നു ഭാഗ്യലക്ഷ്മിയുടെ ചോദ്യത്തിന് ആദ്യം മറുപടി നല്‍കിയത്. വിജിയുടെ വീട്ടിനടുത്തുള്ള അമ്പലത്തില്‍ വിളക്ക് വെക്കാനായി ചെന്നതാണ്. എനിക്ക് കല്യാണമൊന്നും നടക്കുന്നുണ്ടായിരുന്നില്ല.

കിഴക്കോട്ട് ദര്‍ശനമായിട്ടുള്ള ക്ഷേത്രം അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണ്. അവിടെ എത്തിയപ്പോഴാണ് വൈക്കം വിജയലക്ഷ്മിയുടെ കുടുംബക്ഷേത്രമാണ് എന്ന് അറിഞ്ഞത്. അച്ഛനോട് സംസാരിച്ചിരുന്നു. കുഴപ്പമൊന്നുമില്ല വിളക്ക് വെച്ചോളൂയെന്നായിരുന്നു പറഞ്ഞത്. അമ്മ ചായയൊക്കെ തന്നു. പരിപാടി കഴിഞ്ഞ് ലേറ്റായിട്ട് വന്നതിനാല്‍ വിജി ഉറങ്ങുകയായിരുന്നു. അച്ഛനും അമ്മയും വിജിയെക്കുറിച്ച് സംസാരിച്ചിരുന്നു. വിവാഹ ജീവിതത്തിലെ ചേര്‍ച്ചയില്ലായ്മ മാനസികമായി വല്ലാതെ ബാധിക്കുന്നുണ്ടായിരുന്നു. അച്ഛനും അമ്മയും ഒപ്പമുള്ളതായിരുന്നു പ്രശ്‌നമായി പറഞ്ഞത്. അതേ പോലെ ഓവറിയില്‍ സിസ്റ്റ് വന്നിരുന്നു. അത് സര്‍ജറി ചെയ്തതോടെ മാറിയിരുന്നു. അത് ക്യാന്‍സറാണെന്ന് പറഞ്ഞ് പേടിപ്പിച്ചിരുന്നു. പാട്ടില്‍ ശ്രദ്ധിക്കാനോ പാടാനോ പോലും പറ്റാത്ത അവസ്ഥയായിരുന്നു. അങ്ങനെയാണ് പിരിയാനായി തീരുമാനിച്ചത്. സ്വന്തമായെടുത്ത തീരുമാനമായതിനാല്‍ പിന്നീട് വിഷമമൊന്നും തോന്നിയിരുന്നില്ലെന്നും വിജയലക്ഷ്മി വ്യക്തമാക്കിയിരുന്നു.

ഇരുവരും വേർപിരിഞ്ഞപ്പോൾ പങ്കാളിയുമായി ഒന്നിച്ച് ജീവിക്കുക പ്രയാസമാണെന്ന് മനസിലാക്കിയാണ് പിരിയാൻ തീരുമാനിച്ചതെന്ന് വിവാഹ മോചന വാർത്തകളെ സ്ഥിരീകരിച്ചുകൊണ്ട് വൈക്കം വിജയലക്ഷ്മി ദിവസങ്ങൾക്ക് മുൻപ് പറഞ്ഞത്. താൻ തന്നെയാണ് വിവാഹ മോചനത്തിന് മുൻ കൈയ്യെടുത്തതെന്നും വിജയലക്ഷ്മി പറഞ്ഞു. ഒരുമിച്ചുള്ള ജീവിതം അസഹനീയമായപ്പോഴാണ് ഇങ്ങനൊരു തീരുമാനത്തിലേക്ക് എത്തിയതെന്നും വിജയലക്ഷ്മി പറയുന്നു. ‘ഞാൻ തന്നെയാണ് വിവാഹമോചനത്തെക്കുറിച്ച് തീരുമാനിച്ചത്. ഇത് ശരിയാവില്ലെന്ന് മനസിലായിരുന്നു. ഭീഷണികളും ദേഷ്യപ്പെട്ടുള്ള സംസാരവുമായിരുന്നു. ആ സംസാരം കേട്ട് എന്റെ മനസിന് എപ്പോഴും വിഷമമായിരുന്നു. പാടാനൊന്നും പറ്റുന്നുണ്ടായിരുന്നില്ല. സംഗീതം തന്നെയാണ് നല്ലത്. ഇങ്ങനെ മനസ് വിഷമിപ്പിക്കുന്ന ആളുടെ കൂടെ ജീവിക്കുന്നതിലും നല്ലത് എന്റെ സംഗീതമാണ് എന്ന് മനസിലാക്കി ആ തീരുമാനമെടുക്കുകയായിരുന്നു.’

Noora T Noora T :