ആ പ്രതികാരം മനസില്‍വച്ചാവണം  അയാള്‍ ആ ഷോട്ട് എടുത്തത്, ഞാനാകെ വിയര്‍ത്ത് കുളിച്ചു! തലചുറ്റി, വീണ്ടും അയാള്‍ ആ ഷോട്ടിന് നിര്‍ബന്ധിച്ചു.. മമ്മൂക്കയ്‌ക്ക് ഇത് കണ്ട് ദേഷ്യം വന്നു; ചിത്രയുടെ ആ വാക്കുകൾ വൈറൽ

പ്രശസ്ത നടി ചിത്രയുടെ വിയോഗം തിരുവോണ നാളിലെ ദുഖവാര്‍ത്തയായി പുറത്തുവന്നിരിക്കുകയാണ്. ഹൃദായാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലെ വസതിയില്‍ വെച്ചായിരുന്നു നടിയുടെ അന്ത്യം.

മലയാളത്തില്‍ ഒരു കാലത്ത് സൂപ്പര്‍ഹിറ്റ് സിനിമകളില്‍ അഭിനയിച്ച താരമായിരുന്നു ചിത്ര. ഏറെ കാലമായി അഭിനയത്തില്‍ നിന്നും മാറി നിന്ന നടി തെന്നിന്ത്യയില്‍ നിന്നും നൂറിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ദിലീപ് ഉള്‍പ്പെടെയുളള സൂപ്പര്‍താര സിനിമകളില്‍ എല്ലാം പ്രധാന വേഷങ്ങളില്‍ ചിത്ര അഭിനയിച്ചു.

അപ്രതീക്ഷിതമായുള്ള നടിയുടെ വേര്‍പാട് സിനിമാലോകത്തെ ഒന്നടങ്കം വേദനയില്‍ ആഴ്ത്തിയിരിക്കുകയാണ്. നടിയ്ക്ക് ആദരാഞ്ജലികളുമായി പ്രമുഖരടക്കം എത്തി കൊണ്ടിരിക്കുകയാണ്.

സിനിമാ ജീവിതത്തില്‍ തനിക്ക് നേരിടേണ്ടിവന്ന ഒരു ദുരനുഭവത്തെ കുറിച്ച്‌ മാസങ്ങള്‍ക്ക് മുന്‍പ് ചിത്ര ഒരു ആഴ്ച പതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു…

‘വലിയ ബാനറുകള്‍, വലിയ സംവിധായകര്‍, വലിയ എഴുത്തുകാര്‍ ഒക്കെ നിറഞ്ഞു നിന്ന കാലഘട്ടമായിരുന്നു അത്. ജോലി തന്നെ ഉന്മാദമായി കണ്ടിരുന്ന അവര്‍ക്ക് മോശപ്പെട്ട കാര്യങ്ങള്‍ ചിന്തിക്കാന്‍ കൂടി സമയം കിട്ടിയിരുന്നില്ല. ഇന്നത്തെ തലമുറയ്]ക്ക് തൊഴിലില്‍ ആത്മാര്‍ത്ഥത കുറഞ്ഞിട്ടാവാം സെറ്റില്‍ അസുഖകരമായ സംഭവങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. അധികമാരോടും സംസാരിക്കാത്ത എന്റെ പ്രകൃതം ജാഡയാണെന്ന് തെറ്റിദ്ധരിച്ച ഒരു അസി. ഡയറക്ടര്‍ ഉണ്ടായിരുന്നു.അയാള്‍ എപ്പോഴും പറയും ’രണ്ടുകൊല്ലം കഴിഞ്ഞാല്‍ ഞാനും സിനിമയെടുക്കും. വലിയ സംവിധായകനാകും. എന്നെ മൈന്റ് ചെയ്യാത്തവരെയൊക്കെ അന്ന് ഒരു പാഠം പഠിപ്പിക്കും.” എന്റെ മുഖത്തുനോക്കിയാവും അയാളിത് പറയുക. 

കുറച്ചുവര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹം സംവിധായകനായി. ആളുടെ ഒരു പടത്തില്‍ ഞാനായിരുന്നു നായിക. മമ്മൂക്കയാണ് നായകന്‍. ഒരു പാട്ടുസീനില്‍ ഞാന്‍ ഒരു കുന്നിറങ്ങിവരുന്നു. വലിയ കുന്നാണ്. തിളച്ചുമറിയുന്ന വെയിലും. ഞാന്‍ മിണ്ടാത്തതിലുള്ള പ്രതികാരം മനസില്‍വച്ചാവണം പതിനഞ്ച് തവണ അയാള്‍ ആ ഷോട്ട് എടുത്തു. ഞാനാകെ വിയര്‍ത്ത് കുളിച്ചു. എനിക്ക് തലചുറ്റി. വീണ്ടും വീണ്ടും അയാള്‍ ആ ഷോട്ടിന് നിര്‍ബന്ധിച്ചു. മമ്മൂക്കയ്‌ക്ക് ഇത് കണ്ട് ദേഷ്യം വന്നു. അദ്ദേഹം സംവിധായകനോട് ചൂടായി. അപ്പോഴാണ് അയാള്‍ ഓ.കെ പറഞ്ഞത്. മലയാള സിനിമയില്‍ മോശപ്പെട്ട അനുഭവം എന്നുപറയാന്‍ ഇതുമാത്രമേ എനിക്കുള്ളൂ’.

Noora T Noora T :