“ഡിമ്പലിന്റെ അച്ഛന്റെ വിയോഗ സമയത്ത് സത്യസന്ധമായിട്ട് ഞാന്‍ വിചാരിച്ചു, ഞാന്‍ കാരണമാണ് എന്ന്”; പക്ഷെ പുറത്തുനടന്നത്…; ,ജീവിതത്തിൽ ഏറ്റവും കൂടുതൽ കരഞ്ഞ മറക്കാനാവാത്ത ആ ദിവസത്തെ കുറിച്ച് കിടിലം ഫിറോസ്!

ബിഗ് ബോസില്‍ തുടക്കം മുതല്‍ വലിയ ആത്മവിശ്വാസത്തോടെ കണ്ട മല്‍സരാര്‍ത്ഥിയാണ് കിടിലം ഫിറോസ്. ഏത് സാഹചര്യത്തിലും മുന്നേറാനുളള കിടിലത്തിന്‌റെ കഴിവായിരുന്നു ഫിറോസിനെ പ്രേക്ഷക ശ്രദ്ധയിലെത്തിച്ചതും . എന്നാല്‍ ഇടയ്ക്ക് ചില പരാമര്‍ശങ്ങള്‍ താരത്തിന് തിരിച്ചടിയായി മാറി.

അതേസമയം ജീവിതത്തില്‍ എറ്റവും കൂടുതല്‍ കരഞ്ഞ നിമിഷം ഏതാണെന്ന് ഒരു ഓൺലൈൻ മാധ്യമത്തത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുകയാണ് കിടിലം. ഡിമ്പലിന്റെ അച്ഛന്‍ മരിച്ച ദിവസമാണ് എന്റെ ഓര്‍മ്മയില്‍ ഞാന്‍ എറ്റവും കൂടുതല്‍ കരഞ്ഞത്. അല്ലാതെ ഞാന്‍ അങ്ങനെ കരഞ്ഞിട്ടില്ലന്നും ഫിറോസ് പറയുന്നു.

ഡിമ്പുവിന്റെ അച്ഛന്റെ വിയോഗ സമയത്ത് സത്യസന്ധമായിട്ട് ഞാന്‍ വിചാരിച്ചു, ഞാന്‍ കാരണമാണ് എന്ന്. വിചാരിച്ചുപോവുമല്ലോ, കാരണം പുറത്തുനടക്കുന്നത് ഒന്നും നമ്മള് അറിയുന്നില്ല. പുറത്തിറങ്ങിയ ശേഷം ഒരുപാട് പേരുടെ കമന്റുകള്‍ കണ്ടു; കരഞ്ഞത് അവന്‌റെ അടവാണ്, ഉളളില്‍ നിറയെ വിഷമാണ്, വോട്ടിന് വേണ്ടിയുളള ശ്രമമാണ് എന്നൊക്കെ. അതെല്ലാം കണ്ട് സങ്കടമായി. ഞാന്‍ ആരോട് വഴക്കുണ്ടാക്കിയിട്ടുണ്ടെങ്കിലും അതിന് മുന്‍പ് അവരുടെ കുടുംബാംഗങ്ങളോട് മാപ്പ് ചോദിച്ചിട്ടെ ചെയ്തിട്ടുളളൂ.

നാട്ടുകൂട്ടം ടാസ്‌ക്കിന് മുന്‍പ് ഞാന്‍ ഡിമ്പലിന്റെ അച്ഛനോടും അമ്മയോടും ക്യാമറയെ നോക്കി; എന്നോട് ക്ഷമിക്കണം, മകളെയാണ് ഞാന്‍ ആക്രമിക്കുന്നത്, പക്ഷേ കണ്‍ടസ്റ്റന്റായിട്ടാണ് എന്ന് പറഞ്ഞിട്ടുണ്ട്. ബിഗ് ബോസിലെ പത്തൊമ്പത് പേരും നല്ല അസാധ്യ ഗെയിമേഴ്‌സാണ്.

നിങ്ങള് കണ്ട സൗഹൃദങ്ങളല്ല അതിനകത്തെ യഥാര്‍ത്ഥ സൗഹൃദങ്ങള്‍. അതിനകത്തെ യഥാര്‍ത്ഥ സൗഹൃദങ്ങളെ ആരും കണ്ടില്ല, ഞങ്ങള് കണ്ടു. അതിനകത്തെ യഥാര്‍ത്ഥ ശത്രുക്കളെ പുറം ലോകം കണ്ടില്ല. പക്ഷേ ഞങ്ങള് കണ്ടു. അതിനകത്ത് യഥാര്‍ത്ഥ സുഹൃത്തുക്കളെന്ന് ബിഗ് ബോസ് കാണിച്ചവർ പുറത്ത് ശത്രുക്കളായി, അതിനകത്തെ ശത്രുക്കളൊക്കെ പുറത്ത് മിത്രങ്ങളുമായി എന്നും ഫിറോസ് പറയുന്നു.

ABOUT KIDILAM FIROZ

Safana Safu :