ബിഗ് ബോസ് സീസണ്‍ 3ലെ ശക്തയായ മത്സരാര്‍ത്ഥിയാണ് ഡിംപല്‍ ബാല്‍. ഫിനാലെ ലക്ഷ്യമാക്കി മികച്ച പ്രകടനം കാഴ്ച വെച്ച് മുന്നേറുകയായിരുന്നു താരം. ബോണ്‍ കാന്‍സറിനെ അതിജീവിച്ചതിനെക്കുറിച്ചുള്ള ഡിംപിളിന്റെ തുറന്നുപറച്ചില്‍ മലയാളികളുടെ കണ്ണുനനയിപ്പിച്ചിരുന്നു.
ഡിംപല്‍ ഭാലിന്റെ പിതാവ് മരിച്ചുവെന്ന വാര്‍ത്ത് പ്രേക്ഷകരെ ഒന്നാകെ സങ്കടത്തിലാക്കിയിരിക്കുകയാണ്. ഏപ്രില്‍ 27 ന് രാത്രി പനിയെ തുടര്‍ന്നാണ് ഡിംപലിന്റ പപ്പ സത്യവീര്‍ സിംഗ് ഭാല്‍ മരിക്കുന്നത്. അപ്രതീക്ഷിതമായുള്ള പിതാവിന്റെ വേര്‍പാടിനെക്കുറിച്ച് അറിഞ്ഞാല്‍ ഡിംപല്‍ എങ്ങനെ പ്രതികരിക്കുമെന്നോര്‍ത്തുള്ള ആശങ്കയിലാണ് പ്രേക്ഷകര്‍.
എന്നാൽ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഡിംപലിനെ പപ്പ മരിച്ച വിവരം അറിയിച്ചിട്ടുണ്ട്. ഇതേത്തുടര്‍ന്ന് ഡിംപല്‍ ഷോയില്‍ നിന്നും പിന്മാറിയെന്നും പപ്പയെ അവസാനമായി കാണാന്‍ വേണ്ടി ഡിംപല്‍ പുറപ്പെട്ടുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഇതിനിടെ കഴിഞ്ഞ ദിവസം ബിഗ് ബോസ് വീട്ടില്‍ നടന്ന സംഭവങ്ങള്‍ പ്രേക്ഷകരെയാകെ സങ്കടത്തിലാക്കിയിരിക്കുകയാണ്. ടാസ്‌ക്കിനൊടുവില്‍ തന്റെ പപ്പയെ കുറിച്ച് ഡിംപല്‍ പറഞ്ഞ വാക്കുകളാണ് പ്രേക്ഷകരുടെ ഹൃദയത്തില്‍ സ്പര്‍ശിച്ചിരിക്കുന്നത്. ഓടിക്കളിച്ചും ചിരിച്ചുല്ലസിച്ചുമായിരുന്നു ഡിംപല്‍ ടാസ്‌ക്കില്‍ പങ്കെടുത്തത്. ടാസ്‌ക് കഴിഞ്ഞപ്പോള്‍ താന്‍ ഓടിക്കളിക്കുന്നത് കണുമ്പോള്‍ പപ്പ ഒരുപാട് സന്തോഷിക്കുന്നുണ്ടാകുമെന്ന് ഡിംപല്‍ ക്യാമറയില്‍ നോക്കി പറയുകയാണ്. ഏറെ സന്തോഷത്തോടെയാണ് ഡിംപല്‍ പപ്പയെ കുറിച്ച് പറയുന്നത്.
ഡിംപലിന്റെ വാക്കുകളിലേക്ക്.
”ഇത് വെറുമൊരു ടാസ്‌ക് അല്ല. ഞാന്‍ എന്തൊക്കെയാണ് ചെയ്തത്. ഞാന്‍ ഒരുപാട് ആസ്വദിച്ചു. ഭയങ്കര സന്തോഷം. പക്ഷെ സന്തോഷം പങ്കുവെക്കാന്‍ ഭാനുവില്ല മണിക്കുട്ടനുമില്ല. പിന്നെ എന്റെ അഖില്‍ മോനില്ല. സദ്ദാം ഹുസൈനില്ല. ഇതിങ്ങനെ ചുറ്റിനും ഓടുമ്പോള്‍ ഒരു ട്രാക്ക് കിട്ടിയിരുന്നുവെങ്കില്‍ എന്ന് ചിന്തിച്ചു. ഗ്രൗണ്ടില്‍ ഓടണം എനിക്ക്. ഇതീന്ന് പോയിക്കഴിഞ്ഞാല്‍ എന്റെ അടുത്ത ലക്ഷ്യം അതാണ്. ഒരു റൗണ്ട് എടുക്കണം”.
നന്ദി ബിഗ് ബോസ്. ഇത് വെറുമൊരു ടാസ്‌ക് അല്ല. ഞാന്‍ വര്‍ഷങ്ങളായി കണ്ടു കൊണ്ടിരുന്ന എന്റെ സ്വപ്‌നം പൂര്‍ത്തിയായി. ഉള്ളില്‍ സന്തോഷം ഇങ്ങനെ നിറഞ്ഞിട്ട് അത് പൊട്ടിത്തെറിക്കുന്ന അവസ്ഥയിലാണ്. ഇത് പറഞ്ഞാല്‍ മനസിലാകുന്ന ആളുകള്‍ വേണം. പപ്പയ്ക്ക് അത് മനസിലാക്കാന്‍ പറ്റും. പപ്പയോട് ഞാന്‍ പറയുമായിരുന്നു പപ്പ ഞാന്‍ ദിവസും ഓടുന്നതായി സ്വപ്‌നം കാണുമെന്ന്. അപ്പോള്‍ പപ്പ സാരമില്ല മോളേ സ്വപ്‌നം കണ്ടു കൊള്ളൂവെന്ന് പറയും. അതിന്റര്‍ത്ഥം ഓടണമെന്നല്ല നിന്റെ ആരോഗ്യം നോക്കൂവെന്ന് പറയും. ഇത് പപ്പ കണ്ടാല്‍ അദ്ദേഹത്തിന് ഒരുപാട് സന്തോഷമാകുമെന്നും ഡിംപല്‍ പറയുന്നു.
ഓരോ വട്ടം കരയുമ്പോഴും താൻ കരയുമ്പോഴും അത് കണ്ട് തന്റെ മാതാപിതാക്കൾ വേദനിക്കുമോ എന്നതായിരുന്നു അവളുടെ പേടി. അത്രയധികം മാതാപിതാക്കളെ സ്നേഹിക്കുന്ന ഡിമ്പൽ എങ്ങനെ ഈ സിറ്റുവേഷൻ അതിജീവിക്കും എന്ന് അറിയില്ല. തന്റെ പപ്പ എന്നന്നേക്കുമായി തന്നെ വിട്ടു പോയെന്നറിയാതെ ഡിംപല്‍ പറഞ്ഞ വാക്കുകള്‍ പ്രേക്ഷകരുടെ ഹൃദയത്തിലാണ് കൊണ്ടത്. വിഷമത്തോടെയല്ലാതെ ഈ രംഗങ്ങള്‍ കണ്ടു നില്‍ക്കാന്‍ സാധിച്ചില്ലെന്നാണ് പ്രേക്ഷകര്‍ സോഷ്യല്‍ മീഡിയയിലൂടെ പറയുന്നത്. നിരവധി പേരാണ് പപ്പയുടെ മരണ വാര്‍ത്ത താങ്ങാനുള്ള കരുത്ത് ഡിംപലിന് ഉണ്ടാകണമേ എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ട് എത്തിയിരിക്കുന്നത്.
ജീവിതത്തിൽ ഇത് വരെയും നേരിട്ട് പ്രയാസങ്ങൾ അതിജീവിച്ചു ഇതുവരെ എത്തിയ ഡിമ്പലിനു ഇതും തരണം ചെയ്യാൻ കഴിയട്ടെയെന്നായിരുന്നു ആരാധകർ പറഞ്ഞത്. ഈ ദുഃഖത്തിൽ തളരാതെ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ സർവേശ്വരൻ അവർക്ക് അവസരങ്ങൾ കൊടുക്കട്ടെ, അവരുടെ കുടുംബം ഈ വേദനയിൽ നിന്ന് കരകയറട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നുവെന്നാണ് ആരാധകരും സുഹൃത്തുക്കളുമെല്ലാം കുറിച്ചിട്ടുള്ളത്.
ഉത്തര്‍പ്രദേശിലെ മീററ്റ് സ്വദേശിയാണ് ഡിംപലിന്‍റെ അച്ഛന്‍. അമ്മ കട്ടപ്പന ഇരട്ടയാര്‍ സ്വദേശിനിയും. ഇക്കഴിഞ്ഞ ഈസ്റ്റര്‍ ദിനത്തില്‍ അച്ഛന്‍ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങളുടെ വീഡിയോ സന്ദേശം സര്‍പ്രൈസ് എന്ന നിലയില്‍ ബിഗ് ബോസ് ഡിംപലിനെ കാണിച്ചിരുന്നു