67-ാം ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത് ഇന്നലെയാണ്. അതിൽ ഏറ്റവും വലിയ വിജയമെന്നത് മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരം ലഭിച്ചത് മോഹൻലാലും പ്രിയദർശനും ഒന്നിച്ച മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം സിനിമയുടേതാണ്. മലയാളത്തിൽ നിന്ന് നിരവധി സിനിമകള്‍ക്ക് ഇക്കുറി ദേശീയ പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
ഇപ്പോഴിതാ സിനിമയിൽ അഭിനയിച്ച മാസ്റ്റര്‍ അശ്വന്ദ് കെ ഷായ്ക്ക് ആശംസകളുമായി നടൻ മണികണ്ഠൻ ആചാരി എത്തിയിരിക്കുകയാണ്. ”ഇത് അശ്വന്ദ് കെ ഷാ, ഞങ്ങളുടെ നാടിന്‍റെ അഭിമാനം. തൃപ്പൂണിത്തുറയുടെ പുത്തൻ താരോദയം.
അഭിനയിച്ച മൂന്ന് ചിത്രങ്ങൾക്കും അംഗീകാരങ്ങൾ. ആദ്യ ചിത്രം ജയരാജ് സാർ സംവിധാനം ചെയ്ത “ഒറ്റാൽ ” എന്ന ചിത്രത്തിൽ മികച്ച പ്രകടനത്തിന് സുവർണ ചകോരം അവാർഡ് . “ലാലി ബേല” എന്ന രണ്ടാമത്തെ ചിത്രത്തിന് കേരളാ സംസ്ഥാന അവാർഡ് പ്രത്യേക പരാമർശം.
മൂന്നാമത്തെ ചിത്രമായ മലയാളത്തിലെ ബിഗ് ബജറ്റ് ചിത്രമായ പ്രിയദർശൻ സാർ സംവിധാനം ചെയ്ത മോഹൻലാൽ സാർ നായകനായി അഭിനയിച്ച “മരക്കാർ അറബിക്കടലിന്‍റെ സിംഹം ” എന്ന ചിത്രത്തിൽ ഭാഗമാവാനും ഞങ്ങളുടെ ചന്ദു കുട്ടന് കഴിഞ്ഞു.
അശ്വന്ദ് കെ ഷാ എന്ന ചന്തു എന്‍രെ സുഹൃത്തും സഹോദരതുല്യനും നാടക പ്രവർത്തകനും കോ ആക്ടറുമായ ഷാബു കെ മാധവന്‍റെയും ഷാന്‍രീ വീ രാജിന്‍റെയും മകനാണ്. ചന്തുവിന് എന്‍റെ എല്ലാ ആശംസകളും. തൃപ്പൂണിത്തുറയുടെ പ്രതീക്ഷയാണ്, മലയാള സിനിമക്ക് ഒരു വാഗ്ദാനവുമാണ് അശ്വന്ദ് കെ ഷാ”, മണികണ്ഠൻ ആചാരി ഫേസ്ബുക്കിൽ കുറിച്ചിരിക്കുകയാണ്.
malayalam