മനസ്സിനേൽക്കുന്ന ആഘാതം, മുറിവ്.. അതിന്റെ ആഴം അളക്കാന്‍ മറ്റൊരാള്‍ക്കും കഴിയില്ല, ആ മുറിവിന് കാരണമായ ആരാണെങ്കിലും നിങ്ങള്‍ക്കൊരിക്കലും സ്വസ്ഥതയുണ്ടാവില്ല; ഫിറോസ് ഖാൻ

സീരിയൽ സിനിമ താരം അപർണ മരിച്ചെന്ന് ഇപ്പോഴും പലർക്കും ഉൾകൊള്ളാൻ സാധിച്ചിട്ടില്ല. ർത്താവിന്റെ മദ്യപാനവും അവഗണനയുമാണ് അപർണയുടെ ആത്മഹത്യയ്ക്ക് കാരണമെന്നാണ് നടിയുടെ കുടുംബത്തിന്റെ ആരോപണം. എന്നാൽ കുടുംബ ജീവിതത്തില്‍ അപര്‍ണയ്ക്ക് യാതൊരു പ്രശ്‌നവും ഉണ്ടായിരുന്നില്ല എന്നാണ് അടുപ്പക്കാരെല്ലാം പറയുന്നത്.

ഇപ്പോഴിതാ അപര്‍ണയ്‌ക്കൊപ്പം ജോലി ചെയ്തതിന്റെ അനുഭവത്തെ കുറിച്ച് ഫിറോസ് ഖാന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് പങ്കുവച്ചു. സീ കേരളം തമിഴ് ചാനലില്‍ സംപ്രേക്ഷണം ചെയ്തിരുന്ന മിസിസ് ഹിറ്റ്‌ലര്‍ എന്ന സീരിയലിന്റെ സെറ്റില്‍ വച്ചാണ് അപര്‍ണയെ അടുത്ത് പരിചയപ്പെതും അറിഞ്ഞതും എന്ന് ഫിറോസ് പറയുന്നു. വളരെ ഇന്‍ട്രോവേര്‍ട്ട് ആയിരുന്നു അപര്‍ണ. എന്നോട് ബിഗ്ഗ് ബോസ്സ്‌നേ കുറിച്ചും ഡെയ്ഞ്ചറസ് ബോസ് എന്ന പ്രോഗ്രാമിനെക്കുറിച്ചും ഒരുപാട് ഇഷ്ടത്തോടെ സംസാരിക്കുമായിരുന്നു. ഷൂട്ട് കഴിഞ്ഞാല്‍ ഉടന്‍തന്നെ വീട്ടിലേക്കു ഓടിയെതാനായിരുന്നു അപര്‍ണയ്ക്ക് ആഗ്രഹം. മിക്കപ്പോഴും ഭര്‍ത്താവ് വന്നാണ് കൂട്ടികൊണ്ട് പോകുന്നത്. മക്കളുടെ കാര്യമാകും എപ്പോഴും എന്നോട് സംസാരിക്കുന്നത്. അത്രമേല്‍ അപര്‍ണ മക്കളുമായി അറ്റാചിടായിരുന്നു – എന്ന് ഫിറോസ് പറയുന്നു.

‘പ്രിയ കൂട്ടുകാരി മക്കളെ ഓര്‍ത്തു നി ഈ കടുംകയ് ചെയ്യരുതായിരുന്നു എന്നെനിക്കൊരിക്കലും പറയാന്‍ കഴിയില്ല. കാരണം മനസ്സ് എന്നൊരു സാധനമില്ലേ അതിനേല്‍ക്കുന്ന ആഘാതം , മുറിവ്.. അതിന്റെ ആഴം അളക്കാന്‍ മറ്റൊരാള്‍ക്കും കഴിയില്ല. ആ മുറിവിന് കാരണമായ ആരാണെങ്കിലും നിങ്ങള്‍ക്കൊരിക്കലും സ്വസ്ഥതയുണ്ടാവില്ല’- ഫിറോസ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു

അതേസമയം അപർണ നായരുടെ ആത്മഹത്യയെ തുടര്‍ന്ന് ഉയരുന്ന ആരോപണങ്ങൾ തള്ളി ഭർത്താവ് സഞ്ജിത്. കുടുംബ പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. വ്യാഴാഴ്ച രണ്ട് പേരും ഒരുമിച്ച് ക്ഷേത്ര ദർശനം കഴിഞ്ഞ് എത്തിയതാണെന്നും അപർണ നായരുടെ ഭർത്താവ് പ്രതികരിച്ചു. ലൊക്കേഷനിൽ ഉൾപ്പെടെ ഒരുമിച്ചാണ് പോയിരുന്നത്. എന്തു കൊണ്ടാണ് ഇങ്ങനെ ചെയ്തതെന്നറിയില്ലെന്നും സഞ്ജിത് പറയുന്നു. സംഭവം നടക്കുമ്പോൾ പുറത്തായിരുന്നു. അപർണയുടെ അമ്മ വിളിച്ചു പറഞ്ഞ ഉടനെ വീട്ടിൽ മടങ്ങിയെത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അപർണ നായരുടെ ആത്മഹത്യ ഭർത്താവിന്റെ അമിത മദ്യപാനവും അവഗണനയും മൂലമെന്നാണ് എഫ്ഐആറിലെ ആരോപണം. സഹോദരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കരമന പൊലീസ് എഫ്ഐആര്‍ രേഖപ്പെടുത്തിയത്. വ്യാഴാഴ്ചയാണ് തിരുവനന്തപുരം കരമനയിലെ വീട്ടിനുള്ളിൽ അപർണയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് അമ്മയെ വീഡിയോ കോള്‍ ചെയ്ത് ഭർത്താവുമായുള്ള തർക്കത്തെ കുറിച്ച് പറഞ്ഞിരുന്നുവെന്നാണ് ബന്ധുക്കളുടെ മൊഴി.

നിരവധി സീരിയലുകളിൽ പ്രധാന കഥാപാത്രങ്ങള്‍ അവതരിപ്പിച്ച അപർണ സോഷ്യൽ മീഡിയിലും സജീവമായിരുന്നു. കുടുബത്തോടൊപ്പമുള്ള വീഡിയോ പങ്കുവയ്ക്കാറുണ്ടായിരുന്ന അപർണ അവസാനം പങ്കുവെച്ചത് വിഷാദം പങ്കുവയ്ക്കുന്ന ഒരു വീഡിയോ ആയിരുന്നു. ഭർത്താവ് സഞ്ജിതിനും രണ്ട് പെണ്‍മക്കള്‍ക്കൊപ്പം കരമന തളിയിലെ വീട്ടിലായിരുന്നു അപർണയുടെ താമസം. ഒരു മാസം മുമ്പ് സ്വകാര്യ ആശുപത്രിയിലുണ്ടായിരുന്ന ജോലി രാജി വച്ചിരുന്നു. അപർണയുടെയും സഞ്ജിതിന്‍റെയും രണ്ടാം വിവാഹമായിരുന്നു. അപർണയ്ക്ക് ആദ്യ വിവാഹത്തിൽ ഒരു മകളുണ്ട്. നാല് വർഷം മുമ്പായിരുന്നു സഞ്ജിതുമായുള്ള വിവാഹം. ഇവർക്ക് മൂന്ന് വയസ്സുള്ള മകളുണ്ട്.

മാസങ്ങള്‍ക്ക് മുമ്പ് അപർണയും ഭർത്താവുമായി പ്രശ്നങ്ങള്‍ തുടങ്ങിയിരുന്നുവെന്നാണ് സഹോദരി കരമന പൊലീസിന് നൽകിയ മൊഴി. പല പ്രാവശ്യം ആത്മഹത്യ ചെയ്യുമെന്ന് ബന്ധുക്കളെ വിളിച്ച് അപർണ അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഇന്നലെ വൈകുന്നേരവും അമ്മയെ വിളിച്ച് വിഷമങ്ങള്‍ പറ‌ഞ്ഞ ശേഷമാണ് തൂങ്ങിമരിച്ചതെന്നാണ് ബന്ധുക്കളുടെ മൊഴി. സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.

Noora T Noora T :