അത് അമ്മയാണ് പരിഹരിച്ചത് , വിവാഹ വീഡിയോ നോക്കിയാൽ അത് വ്യക്തമായി കാണാം വിവാഹ ദിവസം നടന്ന രസകരമായ സംഭവത്തെക്കുറിച്ച് പ്രിയ മോഹനും നിഹാലും!

നടി പ്രിയ മോഹനും നടനും ഭര്‍ത്താവുമായ നിഹാല്‍ പിള്ളയും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടവരാണ്. പൂര്‍ണിമയുടെ സഹോദരി കൂടിയായ പ്രിയ മകന്‍ വേദുവിന്റെ കൂടെ സ്ഥിരമായി യാത്രകള്‍ ചെയ്യാറുണ്ട്. ഈ വിശേഷങ്ങളെല്ലാം യൂട്യൂബ് ചാനലിലൂടെ പങ്കുവെക്കുകയും ചെയ്തിരുന്നു
ഇപ്പോഴിതാ വിവാഹത്തിനിടയിലുണ്ടായ രസകരമായ സംഭവത്തെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് നിഹാലും പ്രിയയും. ഓൺലൈൻ മീഡിയക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു ഇരുവരും വിശേഷങ്ങള്‍ പങ്കുവെച്ചത്.

എന്റെ വീടിന് മുകളില്‍ ഡാന്‍സ് ക്ലാസുണ്ടായിരുന്നു. അവിടെ വെച്ചാണ് നിഹാലിനെ പരിചയപ്പെട്ടത്. അന്ന് പ്രിയ സീരിയലുകളില്‍ സജീവമായിരുന്നു. ആദ്യമൊന്നും ഞങ്ങളങ്ങനെ സംസാരിക്കാറൊന്നുമുണ്ടായിരുന്നില്ല. അവിടെയൊരു ചേച്ചിയുണ്ടായിരുന്നു. അവരിലൂടെയായാണ് ഞങ്ങള്‍ അടുത്തത്. സ്വന്തം ചേച്ചിയെപ്പോലെ തന്നെയാണ് അവര്‍. വഴക്കുണ്ടാക്കിയാലൊക്കെ ഞങ്ങള്‍ ചേച്ചിയോടാണ് പറയാറുള്ളത്. പ്രണയം പെട്ടെന്നാണ് വീട്ടിലറിഞ്ഞത്. പൂര്‍ണിമയാണ് വീട്ടില്‍ ഇതവതരിപ്പിച്ചത്. ഞാന്‍ കല്യാണമൊന്നും വേണ്ടെന്ന് പറഞ്ഞ് നടന്നയാളായിരുന്നു.

പ്രണയത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ പെട്ടെന്ന് തന്നെ ഡേറ്റ് തീരുമാനിക്കുകയായിരുന്നു. ഞങ്ങള്‍ രണ്ടാളും നന്നായി വായ്‌നോക്കുന്നവരാണ്. കാണാന്‍ കൊള്ളാവുന്നതാണേല്‍ നോക്കിയിരിക്കും. പെട്ടെന്ന് തീരുമാനമെടുക്കുന്ന പ്രകൃതമാണ് നിഹാല്‍ എന്നായിരുന്നു പ്രിയ പറഞ്ഞത്. വഴക്കിട്ടാല്‍ വിട്ടുകൊടുക്കുന്ന പ്രകൃതമാണ് നിഹാലിന്റേത്. ഞങ്ങളെപ്പോലെ തന്നെ വേദുവിനും യാത്ര ചെയ്യാനിഷ്ടമാണ്. എല്ലാ ടൈപ്പ് ഫുഡും മോന് കൊടുക്കണമെന്ന് പറഞ്ഞത് നിഹാലാണ്. ഞങ്ങള്‍ രണ്ടാളും ചേര്‍ന്നാണ് അവനെ നോക്കാറുള്ളത്.

കല്യാണത്തിന് മുണ്ടുടുക്കാമെന്ന് പറഞ്ഞിരുന്നു. അമ്പലത്തിലെ കല്യാണത്തിന് മുണ്ടാണ്. സ്റ്റേജില്‍ മുണ്ട് വേണ്ടെന്ന് കരുതിയിരുന്നു. ഷെര്‍വാണിയാണ് സെറ്റാക്കിയത്. ഷെര്‍വാണിയുടെ പാന്റ് മാറിപ്പോയിരുന്നു. അത് കയറുന്നുണ്ടായിരുന്നില്ല. എല്ലാവരും ഞങ്ങളെ കാത്തിരിക്കുകയായിരുന്നു.

പെട്ടെന്നാണ് പാന്റ് ഒപ്പിച്ചത്. മണ്ഡപത്തില്‍ വെച്ച് ചെറുക്കന് ഡ്രസ് കൊടുക്കുന്ന ചടങ്ങുണ്ടായിരുന്നു. അമ്മ അത് എടുക്കാന്‍ മറന്നു. എന്തെങ്കിലും തുണിയുണ്ടോയെന്ന് അമ്മ മണ്ഡപത്തിലെ അവരോട് ചോദിച്ചു. അവിടെയിരുന്ന ഒരു ബാനറാണ് താലത്തില്‍ വെച്ചത്. അതാരും തുറന്നില്ല.

വെജിറ്റേറിയന്‍ മാത്രമായി കഴിക്കാന്‍ ഭയങ്കര പാടായിരുന്നു. അത് മാനേജ് ചെയ്യാമെന്ന് പറഞ്ഞ് അമ്മയാണ് അത് പരിഹരിച്ചത്. ഞാന്‍ സദ്യ കഴിക്കുന്ന ക്ലോസ് നോക്കിയാല്‍ ഇപ്പോഴും കാണാം മീന്‍മുട്ട. അമ്മ അത് പാര്‍സലാക്കി കൊണ്ടുവന്നിരുന്നു. എന്തെങ്കിലും നോണ്‍ വെജില്ലാതെ ഫുഡ് കഴിക്കാറില്ലായിരുന്നു. എവിടെയെങ്കിലും പോയാല്‍ ഫുഡിന്റെ കാര്യം നോക്കുന്നത് നിഹാലാണ്. എന്ത് കിട്ടിയാലും കഴിക്കുന്ന പ്രകൃതമാണ് എന്റേതെന്നായിരുന്നു നിഹാൽ പറഞ്ഞത്.

AJILI ANNAJOHN :