സിനിമയിൽ അവസരം തരാമെന്ന് പറഞ്ഞ് പറ്റിച്ചു, പിന്നീട് എന്റെ റോൾ സുരേഷ് ഗോപിയിലേക്ക്

ആദ്യ ചിത്രമായ അപരനിലൂടെ മലയാളികളുടെ പ്രിയ നടനാവുകയായിരുന്നു ജയറാം. മിനിക്രിയില്‍ നിന്നാണ് ജയറാം ബിഗ് സ്‌ക്രീനിലേക്ക് എത്തുന്നത്. അപരന്‍ എന്ന ചിത്രത്തിന് മുന്‍പെ താന്‍ സിനിമയില്‍ എത്തേണ്ടതായിരുന്നെന്ന് ജയറാം. ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നടന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാല്‍ ആ കഥാപാത്രം തന്നില്‍ നിന്ന് നഷ്ടപ്പെട്ട് സുരേഷ് ഗോപിക്ക് കിട്ടിയെന്നും നടന്‍ അഭിമുഖത്തില്‍ പറഞ്ഞു.

ജയറാമിന്റെ വാക്കുകൾ ഇങ്ങനെ

‘ഞാന്‍ സ്‌റ്റേജ് പ്രോഗ്രാമുമായി നടക്കുന്ന സമയത്ത് തന്നെ സൈനുദ്ദീന്‍ സിനിമയില്‍ കയറി പറ്റി. നവോദയിലൂടെയാണ് സൈനുദ്ദീന്റെ തുടക്കം. ‘ഒന്നുമുതല്‍ പൂജ്യം വരെ’ എന്ന സിനിമയില്‍ രഘുനാഥ് പലേരിയുടെ സഹസംവിധായകനായി സിനിമയില്‍ തുടക്കം കുറിച്ച സൈനുദ്ദീന്‍ ആ സിനിമയില്‍ എനിക്ക് ഒരു വേഷം തരാമെന്നു പറഞ്ഞു പറ്റിച്ച ഒരു സംഭവമുണ്ട്.

അതിന്റെ പേരും പറഞ്ഞു എന്റെ കയ്യില്‍ നിന്ന് ജ്യൂസ് വാങ്ങികുടിക്കലായിരുന്നു അവന്റെ പ്രധാന പരിപാടി. പക്ഷെ ഒടുവില്‍ എനിക്ക് ആ വേഷം കിട്ടിയില്ല. എനിക്ക് വാങ്ങി തരാമെന്നു പറഞ്ഞ റോള്‍ ചെയ്തത് സുരേഷ് ഗോപിയാണ്. അല്ലെങ്കില്‍ എന്റെ ആദ്യ സിനിമയായി ‘ഒന്നുമുതല്‍ പൂജ്യം വരെ’ മാറുമായിരുന്നു ജയറാം അഭിമുഖത്തില്‍ പറഞ്ഞു.

Noora T Noora T :