വിനായകനില്ലെങ്കില്‍ ഈ പടമില്ല; ഒരു സീന്‍ കൊണ്ട് എന്താണോ ഉദ്ദേശിക്കുന്നത് അത് വിനായകന്‍ കൃത്യമായി തന്നിരിക്കും. സീനിനേക്കാള്‍ അതിന്റെ ആത്മാവ് പറയാനാണ് അയാള്‍ ആവശ്യപ്പെടുക; വിനായകനെ കുറിച്ച് സംവിധായകന്‍

നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായി മാറിയ താരമാണ് വിനായകന്‍. ഇപ്പോഴിതാ ‘പന്ത്രണ്ട്’ എന്ന ചിത്രത്തിലെ വിനായകന്റെ റോളിനെക്കുറിച്ച് മനസ്സുതുറന്നിരിക്കുകയാണ് സംവിധായകന്‍. വിനായകനില്ലെങ്കില്‍ ഈ പടമില്ല. അന്ത്രോയുടെ ജീവിതത്തിലെ സൂക്ഷ്മവും തീവ്രവുമായ പല മുഹൂര്‍ത്തങ്ങളും അത്രയ്ക്കു ഭംഗിയായാണ് അയാള്‍ ചെയ്തിരിക്കുന്നത്.

ഞങ്ങള്‍ തമ്മില്‍ ദീര്‍ഘകാലത്തെ അടുപ്പമുണ്ട്. ഒരു സീന്‍ കൊണ്ട് എന്താണോ ഉദ്ദേശിക്കുന്നത് അത് വിനായകന്‍ കൃത്യമായി തന്നിരിക്കും. സീനിനേക്കാള്‍ അതിന്റെ ആത്മാവ് പറയാനാണ് അയാള്‍ ആവശ്യപ്പെടുക.

കടലിലൂടെ നടക്കുന്ന ഒരു സീനില്‍ സ്വന്തം ആത്മാവു തൊട്ട ഒരാളുടെ ഉള്ളിന്റെയുള്ളില്‍നിന്ന് വരുന്ന ചിരി വിനായകന്റെ മുഖത്തു കാണാം. കഥയുടെ മര്‍മം അറിയാവുന്ന പ്രോഡ്യൂസര്‍ എന്നിലേക്ക് വന്നുചേര്‍ന്നതും ഈ സിനിമ സംഭവിക്കാനുള്ള പ്രധാന കാരണമാണ്.

പന്ത്രണ്ടു വര്‍ഷത്തെ സംസാരത്തിനൊടുവിലാണ് ഞങ്ങള്‍ ഈ പ്രോജക്ടില്‍ എത്തിച്ചേര്‍ന്നത്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തീരദേശ പശ്ചാത്തലത്തിലുള്ള ഒരു ആക്ഷന്‍ഡ്രാമയാണ് ‘പന്ത്രണ്ട്’. ഒരു അപരിചിതന്‍ അവരുടെ ഇടയിലേക്ക് പ്രവേശിക്കുമ്പോള്‍ നാടകീയമായ വഴിത്തിരിവാകുന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ കഥ വിവരിക്കുന്ന ചിത്രമാണിത്.

Vijayasree Vijayasree :