26 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും കാലാപാനി ടീം ഒന്നിക്കുന്നു; എത്തന്നത് നെറ്റ്ഫ്‌ലിക്‌സ് ആന്തോളജിയില്‍, ആകാംഷയോടെ പ്രേക്ഷകര്‍

മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ബിഗ് ബജറ്റ് ചിത്രത്തിന് ശേഷം, മോഹന്‍ലാലും സംവിധായകന്‍ പ്രിയദര്‍ശനും മറ്റൊരു പ്രോജക്റ്റിനായി ഒന്നിക്കുന്നു, എം ടി വാസുദേവന്‍ നായരുടെ കഥകളെ അടിസ്ഥാനമാക്കി ഒരു നെറ്റ്ഫ്‌ലിക്‌സ് ആന്തോളജിയില്‍ ഓളവും തീരവും എന്ന സെഗ്മെന്റിനാണ് ഇവര്‍ വീണ്ടും ഒന്നിക്കുന്നത്.

ഇതൊരു ഫീച്ചര്‍ ഫിലിമല്ലെങ്കിലും, 1970ല്‍ ഇതേ പേരിലുള്ള ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ക്കുള്ള ആദരസൂചകമായിട്ടാണ് ഒരുങ്ങുന്നത്. കാലാപാനി ടീമിന്റെ തിരിച്ചുവരവിനെ അടയാളപ്പെടുത്തുന്നതിനാലും ഇതിന് വളരെയധികം പ്രാധാന്യമുണ്ട്. ജൂലൈ 5 ന് തൊടുപുഴയില്‍ ആരംഭിക്കുന്ന പ്രോജക്ടിന്റെ ഭാഗമാകാന്‍ ഛായാഗ്രാഹകന്‍ സന്തോഷ് ശിവനും കലാസംവിധായകന്‍ സാബു സിറിലും ഉണ്ടാകും.

വിവിധ പ്രൊജക്ടുകളില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കിലും 1996 ല്‍ കാലാപാനിക്ക് ശേഷം മോഹന്‍ലാല്‍, പ്രിയദര്‍ശന്‍, സന്തോഷ്, സാബു എന്നീ നാല് പ്രതിഭകളും ഒന്നിക്കുന്നത് ഇതാദ്യമാണ്. 1970ല്‍ പി എന്‍ മേനോന്‍ സംവിധാനം ചെയ്ത സിനിമയില്‍ മധു അവതരിപ്പിച്ച ബാപ്പുട്ടി എന്ന തടിക്കച്ചവടക്കാരനായി മോഹന്‍ലാല്‍ അഭിനയിക്കുന്ന ചിത്രമാണ് ഒളവും തീരവും.

ദുര്‍ഗ കൃഷ്ണ, ഹരീഷ് പേരടി, മമ്മുക്കോയ എന്നിവരാണ് സെഗ്‌മെന്റിലെ മറ്റ് അഭിനേതാക്കള്‍. സിദ്ദിഖ് നായകനായ ആന്തോളജിയില്‍ സന്തോഷ് ശിവന്‍ ഒരു ഫീച്ചര്‍ സംവിധാനം ചെയ്തിട്ടുണ്ട്. ജയരാജ്, ശ്യാമപ്രസാദ്, രതീഷ് അമ്ബാട്ട്, അശ്വതി വാസുദേവന്‍ നായര്‍, മഹേഷ് നാരായണന്‍, ലിജോ ജോസ് പെല്ലിശ്ശേരി എന്നിവരാണ് മറ്റ് സെഗ്മെന്റുകള്‍ നയിക്കുന്നത്.

ലിജോയുടെ സെഗ്‌മെന്റില്‍ മമ്മൂട്ടിയാണ് നായകന്‍, എംടി വാസുദേവന്‍ പത്രപ്രവര്‍ത്തകനായിരുന്ന കാലത്ത് ശ്രീലങ്ക സന്ദര്‍ശിച്ചതിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ഓര്‍മ്മക്കുറിപ്പുകളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഈ സെഗ്‌മെന്റ് ഇതുവരെ ചിത്രീകരിച്ചിട്ടില്ല, ജൂലൈയിലോ ഓഗസ്റ്റിലോ ചിത്രീകരണം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Vijayasree Vijayasree :