രശ്മിരേഖയും സന്തോഷും ഭാര്യാഭര്‍ത്താക്കന്‍മാരെ പോലെയാണ് ജീവിച്ചിരുന്നത്, അതേക്കുറിച്ച് ഞങ്ങള്‍ക്ക് അറിയുമായിരുന്നില്ല; സീരിയല്‍ താരം രശ്മിയുടെ മരണത്തില്‍ ആരോപണവുമായി കുടുംബം

കഴിഞ്ഞ ദിവസമായിരുന്നു ഒഡിഷ സീരിയല്‍ താരം രശ്മിരേഖ ഓജയെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇപ്പോഴിതാ ഈ സംഭവത്തില്‍ പങ്കാളിയ്‌ക്കെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടിയുടെ കുടുംബം. രശ്മിരേഖയ്ക്കൊപ്പം താമസിച്ചിരുന്ന സന്തോഷ് പാത്രയ്ക്ക് മരണത്തില്‍ പങ്കുണ്ടെന്നാണ് ആരോപണം.

‘ശനിയാഴ്ച ഞങ്ങള്‍ അവളെ വിളിക്കാന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ല. പിന്നീട് അവള്‍ മരിച്ച വിവരം സന്തോഷാണ് ഞങ്ങളെ വിളിച്ചറിയിച്ചത്. രശ്മിരേഖയും സന്തോഷും ഭാര്യാഭര്‍ത്താക്കന്‍മാരെ പോലെയാണ് ജീവിച്ചിരുന്നതെന്ന് അവര്‍ താമസിക്കുന്ന വീടിന്റെ ഉടമയാണ് ഞങ്ങളോടു പറഞ്ഞത്. അതേക്കുറിച്ച് ഞങ്ങള്‍ക്ക് അറിയുമായിരുന്നില്ല’ എന്നും രശ്മിരേഖയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.

ഭുവനേശ്വറിനു സമീപം നയാപ്പള്ളിയിലെ വാടക വീട്ടില്‍ ജൂണ്‍ 18നാണ് രശ്മിരേഖ (23) യെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് കേസ് റജിസ്റ്റര്‍ ചെയ്തതായി പൊലീസ് വ്യക്തമാക്കി. രശ്മിരേഖ ആത്മഹത്യ ചെയ്‌തെന്നാണ് പൊലീസിന്റെ നിഗമനം. മരണത്തില്‍ ആര്‍ക്കും പങ്കില്ലെന്നു വ്യക്തമാക്കുന്ന കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.

Vijayasree Vijayasree :