എന്നെ പ്രണയിക്കുമ്പോള്‍ തന്നെ അയാള്‍ക്ക് മറ്റൊരു പ്രണയ ബന്ധം ഉണ്ടായിരുന്നു; എന്റെ വിശ്വാസം നഷ്ടപ്പെട്ടു, പിരിയുകയായിരുന്നു, ആ ബ്രേക്കപ്പില്‍ നിന്നും കരകയറാന്‍ എനിക്ക് കുറച്ചധികം സമയം വേണ്ടി വന്നു; ഒടുക്കം സൈക്കാര്‍ട്ടിസ്റ്റിനെ കാണേണ്ടി വന്നു, തുറന്ന് പറഞ്ഞ് അന്ന ചാക്കോ

വെബ്‌സീരീസുകളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയായി മാറിയ താരമാണ് അ്‌ന ചാക്കോ. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. സ്റ്റാര്‍ മാജിക്ക് എന്ന ഷോയിലൂടെയാണ് നടി കൂടുതല്‍ ജനശ്രദ്ധ നേടുന്നത്.

ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ താരം പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. തന്റെ പ്രണയത്തെ കുറിച്ചാണ് താരം പറയുന്നത്. എറണാകുളത്ത് വച്ച് ആണ് കണ്ടതും പരിചയപ്പെട്ടതും. എന്നാല്‍ ഇപ്പോള്‍ അദ്ദേഹത്തെ കുറിച്ച് ഒന്നും പറയാന്‍ താന്‍ താത്പര്യപ്പെടുന്നില്ലെന്നുമാണ് നടി പറയുന്നത്.

നമ്മള്‍ സ്‌നേഹിക്കുന്നവരുടെ ചെറിയ ചില മാനറിസങ്ങളില്‍ നിന്ന് തന്നെ അവരുടെ കള്ളത്തരം നമുക്ക് മനസ്സിലാക്കാന്‍ കഴിയും. ഞങ്ങള്‍ക്കിടയില്‍ പ്രശ്‌ന എനിക്ക് ഫീല്‍ ചെയ്തത് കല്യാണക്കാര്യത്തെ കുറിച്ച് സംസാരിക്കുമ്പോഴാണ്. വീട്ടില്‍ വന്ന് കാര്യം പറയാന്‍ ആവശ്യപ്പെടുമ്പോള്‍ ഒന്നും അയാള്‍ താത്പര്യം കാണിയ്ക്കുന്നില്ല. വെറുതേ ഒഴിഞ്ഞു മാറുന്നു.

പിന്നീട് ഞാന്‍ അറിഞ്ഞു, എന്നെ പ്രണയിക്കുമ്പോള്‍ തന്നെ അയാള്‍ക്ക് മറ്റൊരു പ്രണയ ബന്ധം ഉണ്ടായിരുന്നു എന്ന്. പക്ഷെ അത് ബ്രേക്കപ്പ് ആയി. എന്ത് കാരണം കൊണ്ടും അയാളെ പിരിയാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നില്ല. അതുകൊണ്ട് നമുക്ക് അതൊക്കെ മറന്ന് വീണ്ടും പാച്ചപ്പ് ആവാം എന്ന് ഞാന്‍ പറഞ്ഞു. അങ്ങനെ ആ ബന്ധം മുന്നോട്ട് പോയിക്കൊണ്ടിരിയ്ക്കുമ്പോള്‍ അയാള്‍ വേറെരൊളെ പ്രണയിച്ചു. അതോടെ എന്റെ വിശ്വാസം നഷ്ടപ്പെട്ടു, പിരിയുകയായിരുന്നു.

ആ ബ്രേക്കപ്പില്‍ നിന്നും കരകയറാന്‍ എനിക്ക് കുറച്ചധികം സമയം വേണ്ടി വന്നു. പക്ഷെ ഇപ്പോഴും ഒരു കാര്യം ഞാന്‍ ഉറപ്പിച്ച് പറയാം, കല്യാണം കഴിക്കുന്നുണ്ട് എങ്കില്‍ ഞാന്‍ പ്രണയിച്ചേ കെട്ടു വേര്‍പിരിയല്‍ എന്നെ മാനസികമായും ശാരീരികമായും ഒരുപാട് തളര്‍ത്തി. ശ്വാസം മുട്ടല് അനുഭവപ്പെടുന്നത് പോലെ തോന്നി, ഡോക്ടറെ കണ്ടപ്പോള്‍ സൈക്കാര്‍ട്ടിസ്റ്റിനെ കാണാന്‍ അദ്ദേഹം നിര്‍ദ്ദേശിച്ചു. അങ്ങനെ ഡോക്ടറെ കണ്‍സള്‍ട്ട് ചെയ്തപ്പോള്‍ എനിക്ക് ആന്‍സൈറ്റി അധികമാണ്, ഉറക്ക കുറവും ടെന്‍ഷനും ഒന്നും താങ്ങില്ല എന്ന് പറഞ്ഞു.

Vijayasree Vijayasree :