ഞങ്ങളാരും ജോജുവിനെ തെറ്റിധരിപ്പിച്ചിട്ടില്ല, ജോജുവിനെതിരായ പോസ്റ്റ് പിൻവലിച്ച് ലിജോ ജോസ് പെല്ലിശ്ശേരി

നടൻ ജോജു ജോർജിനെതിരായ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് സംവിധായകനും നടനുമായ ലിജോ ജോസ് പെല്ലിശ്ശേരി. ചുരുളി സിനിമാ വിവാദവുമായി ബന്ധപ്പെട്ടുള്ള കുറിപ്പാണ് ലിജോ ജോസ് ഡിലീറ്റ് ചെയ്തത്. തന്റെ ചുരുളി എന്ന വിവാ​ദ സിനിമയിൽ അഭിനയിച്ചതിന് പ്രതിഫലം ലഭിച്ചില്ലെന്ന ജോജുവിന്റെ ആരോപണത്തിന് മറുപടി നൽകുകയായിരുന്നു ലിജോ.

ജോജുവിന് പ്രതിഫലം നൽകിയിട്ടുണ്ട് എന്നയിരുന്നു ലോജ് ജോസ് പല്ലിശ്ശേരി പോസ്റ്റിൽ പറഞ്ഞിരുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, ചുരുളി എന്ന ചിത്രത്തിന് തെറി ഇല്ലാത്ത ഒരു വേർഷനുണ്ടെന്നും തെറിയുള്ള പതിപ്പാണ് അവർ റിലീസ് ചെയ്തെന്നും ജോജു ജോർജ് പറഞ്ഞിരുന്നു.

താൻ ഇപ്പോൾ അത് ചുമന്നുകൊണ്ട് നടക്കുകയാണ്. തെറിയുള്ള പതിപ്പ് അവാർഡിനേ അയയ്ക്കൂ എന്നു പറഞ്ഞിരുന്നു. അത് റിലീസ് ചെയ്യുന്നെങ്കിൽ പറയേണ്ട ഒരു മര്യാദയുണ്ടായിരുന്നു. ചുരുളിയിൽ അഭിനയിച്ചതിന് പണം ഒന്നും ലഭിച്ചിട്ടില്ല. ഇക്കാര്യം താൻ നേരിട്ട് പ്രകടിപ്പിച്ചിട്ടുണ്ടെന്നുമായിരുന്നു ജോജുവിന്റെ വാക്കുകൾ.

ഇതിന് മറുപടിയുമായി ആണ് ലിജോ എത്തിയത്. പ്രിയപ്പെട്ട ജോജുവിന്റെ ശ്രദ്ധയ്ക്ക്, സുഹൃത്തുക്കളായ നിർമാതാക്കൾക്കുണ്ടായ മനോവിഷമം കണക്കിലെടുത്താണ് ഈ വിശദീകരണം. എ സർട്ടിഫിക്കറ്റ് ഉള്ള സിനിമ തീയേറ്ററുകളിൽ ഇതുവരെ റിലീസ് ചെയ്തിട്ടില്ല. കമ്മിറ്റിയെ വെച്ചന്വേഷിച്ച, ഭാഷയെകുറിച്ചുള്ള ഹൈക്കോടതി വിധിയുണ്ട്.

സിനിമ ചിത്രീകരണ വേളയിൽ ഞങ്ങളാരും ജോജുവിനെ തെറ്റിധരിപ്പിച്ചതായി ഓർമയില്ല. ഈ ഭാഷയെ കുറിച്ചൊക്കെ നല്ല ധാരണയുള്ളയാളാണ് തങ്കൻ ചേട്ടൻ. Nb : streaming on sony liv. ഒരവസരമുണ്ടായാൽ ഉറപ്പായും സിനിമ തീയേറ്ററുകളിൽ റിലീസ് ചെയ്യും എന്നാണ് ഇപ്പോൾ പിൻവലിച്ച കുറിപ്പിൽ പറഞ്ഞിരുന്നത്.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഈ കുറിപ്പ് വന്നതിന് പിന്നാലെ ജോജു ജോർജ് വാർത്താ സമ്മേളനം വിളിച്ചിരുന്നു. ഇങ്ങനെ സംഭവിക്കുമെന്ന് അറിഞ്ഞിരുന്നെങ്കിൽ ചിത്രത്തിൽ അഭിനയിക്കില്ലായിരുന്നെന്നാണ് ജോജു വാർത്താ സമ്മേളനത്തിൽ പറഞ്ഞത്.

ലിജോയുടെ കൂടെ ജോലി ചെയ്യണം എന്നത് തന്റെ ആഗ്രഹമായിരുന്നു. ഫെസ്റ്റിവലിന് വേണ്ടി തയ്യാറാക്കുന്ന സിനിമയാണ് എന്നാണ് തന്നോട് പറഞ്ഞിരുന്നത്. തിയേറ്റര്‍ എന്ന് നേരത്തെ തെറ്റായി താന്‍ പറഞ്ഞതാണ്. ഒടിടിയാണ് ഉദ്ദേശിച്ചത്. ഐഎഫ്എഫ്‌കെയില്‍ സിനിമ കണ്ടവര്‍ക്ക് അറിയാം. അതില്‍ തെറിയില്ല. എന്നാല്‍ ഒടിടിയില്‍ തെറിയുള്ള ഭാഗം വന്നു.

റോഡ് ബ്ലോക്കുമായി ബന്ധപ്പെട്ട വിവാദത്തില്‍പ്പെട്ട് ഏറെ ദിവസങ്ങള്‍ക്ക് ശേഷം രക്ഷപ്പെട്ടു വരുമ്പോഴാണ് ചുരുളി വിവാദമുണ്ടായത്. ഇതില്‍ തനിക്കെതിരേ കേസ് വന്നപ്പോഴും ലിജോ പോലും വിളിച്ചില്ല. ചുുരളി കാരണം വ്യക്തിപരമായി ഉണ്ടായ നഷ്ടം ചെറുതല്ല. ഒടിടിയില്‍ വലിയ പൈസയ്ക്ക് സിനിമ വിറ്റപ്പോള്‍ മാത്രമാണ് ശമ്പളം ചോദിച്ചത്. സിനിമയുടെ കരാറുണ്ടാകുമല്ലോ. അത് ലിജോ പുറത്തുവിടണം. അല്ലാതെ ചെറിയ കഷ്ണം കടലാസല്ല പുറത്തുവിടേണ്ടത്.

ആരും പ്രശംസിച്ചില്ല എന്ന് തന്റെ പേരില്‍ ട്രോള്‍ വ്യാപിക്കുന്നുണ്ട്. പരസ്പരം അഭിനന്ദിക്കുന്ന വര്‍ക്ക് സ്‌പേസിനെ കുറിച്ച് സൂചിപ്പിക്കുകയാണ് അഭിമുഖത്തില്‍ ചെയ്തത്. എന്നാല്‍ മറ്റൊരു രീതിയിലാണ് പ്രചരിച്ചത്. സാമ്പത്തിക വിഷയമല്ല താന്‍ സംസാരിക്കുന്നത്. ജോസഫും, പൊറിഞ്ചുവും എല്ലാം ചെയ്ത് നല്ല രീതിയില്‍ നില്‍ക്കുന്ന സമയത്താണ് ചുരുളി ചെയ്തത് എന്ന് ഓര്‍ക്കണം. ലിജോയെ എനിക്ക് ഇഷ്ടമാണ്. അദ്ദേഹവുമായി തര്‍ക്കിച്ച് വിജയിക്കാനല്ല സംസാരിക്കുന്നത്. തന്റെ ഭാഗം വിശദീകരിക്കുകയാണ് ചെയ്യുന്നതെന്നും ജോജു പറഞ്ഞു.

Vijayasree Vijayasree :