“ഒരു സ്ത്രീയ്ക്ക് രണ്ടാമത് വിവാഹം കഴിക്കാൻ ആദ്യ ഭർത്താവിന്റെ അനുവാദം വേണോ?”; സുമിത്ര രോഹിത് വിവാഹം ഉടൻ നടക്കും ; സമ്മിശ്ര അഭിപ്രായങ്ങളുമായി കുടുംബവിളക്ക് !

ഉദ്വേഗജനകമായ മുഹൂര്‍ത്തങ്ങളിലൂടെ അതിവേഗം മുന്നോട്ട് പോകുന്ന പരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന ‘കുടുംബവിളക്ക്’. എല്ലായിപ്പോഴും റേറ്റിങ്ങിൽ മുൻപന്തിയിൽ നിൽക്കാറില്ല സീരിയൽ ഇപ്പോൾ രണ്ടാഴ്ചയായി മൂന്നാം സ്ഥാനത്തേക്ക് ഒതുങ്ങി. എന്നാൽ വളരെയധികം ചർച്ച ചെയ്യപ്പെടുന്ന സീരിയൽ കൂടിയാണ് കുടുംബവിളക്ക് .

‘സുമിത്ര’ എന്ന വീട്ടമ്മയുടെ അതിജീവനമാണ് പരമ്പര സംവദിക്കുന്ന വിഷയം. ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെട്ട വീട്ടമ്മയില്‍ നിന്നും, ലോകം അറിയുന്ന ബിസിനസ് വുമണായി മാറുകയാണ് ‘സുമിത്ര’.

Also read;
Also read;

തന്നെ ജീവിതത്തിന്റെ പാതിവഴിയില്‍ ഉപേക്ഷിച്ച് വിവാഹമോചനം നേടിയ ആളെക്കൊണ്ടുപോലും വീണ്ടും തന്നെ ഇഷ്‍ടപ്പെടുത്താന്‍, തന്റെ ജീവിതവിജയത്താല്‍ ‘സുമിത്ര’യ്ക്ക് സാധിക്കുന്നുണ്ട്. ‘സിദ്ധാര്‍ത്ഥ്’ എന്നയാള്‍ ‘സുമിത്ര’യെ ഉപേക്ഷിച്ച് ‘വേദിക’ എന്ന സ്ത്രീയെയായിരുന്നു വിവാഹം ചെയ്തത്. എന്നാല്‍ സിദ്ധാര്‍ത്ഥിന്റെ ആ ബന്ധവും വലിയൊരു പരാജയമായിരുന്നു.

ഇപ്പോൾ കുടുംബവിളക്ക് വല്ലാത്തൊരു കഥാഗതിയിലാണ് എത്തിനിൽക്കുന്നത്. ശിവദാസൻ ആശുപത്രിയിൽ ആയിരിക്കുകയാണ്. ഇക്കാരണത്താൽ സുമിത്ര നിയന്ത്രണം വിട്ടു കരയുന്നതും തനിക്ക് അച്ഛൻ വീണുകിടക്കുന്ന കാഴ്ച കാണാൻ വയ്യെന്നും രോഹിത്തിനോട് പറയുന്നു.

അച്ഛനെ കാണണമെന്ന് പറഞ്ഞുകൊണ്ട് കരയുന്ന സുമിത്രയെ കാണിച്ചുകൊണ്ടാണ് ഇന്നത്തെ എപ്പിസോഡ് തീരുന്നത് എങ്കിലും ചാനൽ പുറത്തുവിട്ട പ്രോമോ ഇതിനകം തന്നെ വൈറൽ ആയിക്കഴിഞ്ഞു.

അച്ഛനെ കാണാൻ ഐസിയുവിൽ എത്തുന്ന സുമിത്രയോട് രോഹിതിനെ വിവാഹം കഴിക്കണമെന്നും അതാണ് തന്റെ ആഗ്രഹമെന്നും ശിവദാസമേനോൻ പറയുന്നു.

Also read;
Also read;

എനിക്ക് അച്ഛനാണ് വലുത്, അതിനു വേണ്ടി ഞാൻ അത് ചെയ്യാമെന്നും സുമിത്ര പറയുന്നുണ്ട്. ഇത് സ്വപ്നമല്ല യാഥാർഥ്യം ആന്നെനും ചാനൽ പുറത്തുവിട്ട പ്രമോയിലൂടെ വ്യക്തമാകുന്നു. സുമിത്രയുടെ വിവാഹം നടന്നു കാണാൻ ഞങ്ങൾ എത്ര കാലമായി കാത്തിരിക്കുകയാണെന്ന് പറയുകയാണ് ആരാധകർ.

‘രോഹിത്ര’ വിവാഹത്തിനായി കാത്തിരിക്കുന്നു.അച്ചാച്ചൻ പോയിട്ട് സുമിത്രയും രോഹിത്തും ഒന്നായിട്ട് കാര്യം ഇല്ല, അച്ചാച്ചൻ ഇല്ലാതെ സീരിയൽ ഒരു രസോം ഉണ്ടാകില്ല. അച്ചാച്ചൻ തന്നെയാണ് കല്യാണം നടത്തി കൊടുക്കേണ്ടത് എന്നുള്ള അഭിപ്രായവും ആരാധകർക്കുണ്ട്.

about kudumbavilakku serial

Safana Safu :