വ്യത്യസ്തമായ അഭിനയശൈലി കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ നടിയാണ് കാവ്യ മാധവൻ. ബാലതാരമായി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച കാവ്യ പിന്നീട് സഹനടിയാവുകയും ചന്ദ്രനുദിക്കുന്ന ദിക്കിലൂടെ നായികയായി ശോഭിക്കുകയുമായിരുന്നു. ഒരു കാലത്ത് മലയാള സിനിമയിൽ കാവ്യയ്ക്കുണ്ടായിരുന്ന സ്റ്റാർഡം ഇന്ന് മലയാളത്തിലെ യുവനടിമാർക്ക് സ്വപ്നം പോലും കാണാൻ കഴിയില്ലെന്നാണ് ആരാധകർ പറയുന്നത്. ദിലീപുമായുള്ള വിവാഹശേഷം സിനിമയിൽ സജീവമല്ലാത്ത കാവ്യ ഇപ്പോൾ ബിസിനസ്സിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ഇപ്പോഴിതാ കാവ്യയെയും ശോഭനയെയും കുറിച്ചാണ് സോഷ്യൽ മീഡിയയിലെ ചർച്ചകൾ. അടുത്തിടെയും ക്ലാസ്മേറ്റ്സ് എന്ന സിനിമയ്ക്കിടെ കാവ്യ വാശിപിടിച്ചതിനെ കുറിച്ച് മറ്റും സംവിധായകൻ ലാൽ ജോസ് പറഞ്ഞത് ചർച്ചയായിരുന്നു. വ്യ മാധവൻ മനസ്സില്ലാമനസ്സോടെ ചെയ്ത ചിത്രമാണെന്നും നായികയായ താര കുറുപ്പ് എന്ന കഥാപാത്രമായി എത്തിയ കാവ്യക്ക്, റസിയ എന്ന രാധികയുടെ കഥാപാത്രത്തിന് ചിത്രത്തിൽ ലഭിച്ച പ്രാധാന്യം ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നില്ല എന്നാണ് സംവിധായകൻ പറഞ്ഞത്. ക്ലാസ്സ്‌മേറ്റ്സ് ഫസ്റ്റ് സീൻ ഷൂട്ട് ചെയ്യുമ്പോൾ കാവ്യ വന്നിരുന്നില്ല. പിന്നീട്, കരാർ ഒപ്പിടുന്ന സമയത്ത് കഥയുടെ ഏകദേശരൂപം മാത്രമാണ് കാവ്യ അറിഞ്ഞിരുന്നത്. എന്നാൽ തനിക്ക് ആശയം മനസ്സിലായില്ലെന്നും, ലാലു ചേട്ടന്റെ പടമായതു കൊണ്ട് പോവുകയാണെന്നും കാവ്യ ചിലരോട് സൂചിപ്പിച്ചിരുന്നു
ഇത് പലരിൽ നിന്നായി ഞാൻ അറിഞ്ഞു. തുടർന്ന് കാവ്യയോട് വിശദമായി തന്നെ കഥ പറയാൻ തീരുമാനിച്ചു. അങ്ങനെ എഴുത്തുകാരൻ ജെയിംസ് ആൽബർട്ടിനോട് ഇക്കാര്യം ആവശ്യപ്പെട്ടു. എന്നാൽ കാവ്യയോട് കഥ പറഞ്ഞ ജെയിംസ് തിരികെയെത്തിയപ്പോൾ എന്തോ പ്രശ്നമുണ്ടെന്ന് മനസിലായി. പിന്നീട് കാവ്യ ഷൂട്ടിന് എത്തിയില്ല.
ഷൂട്ടിങ് നടി എത്താത്തതിനെ തുടർന്ന് അന്വേഷിച്ചു ചെന്നപ്പോൾ, കരഞ്ഞു കൊണ്ടിരിക്കുന്ന കാവ്യയെയാണ് കാണുന്നത്. ഷൂട്ട് തുടങ്ങുകയാണ്, വേഗം വരണമെന്ന് പറഞ്ഞെങ്കിലും, താൻ വരുന്നില്ല എന്ന നിലപാടിലായിരുന്നു കാവ്യ. കാരണം അന്വേഷിച്ചപ്പോൾ, ഈ ചിത്രത്തിലെ നായിക ഞാൻ അല്ല, റസിയ ആണെന്നായിരുന്നു കാവ്യയുടെ പ്രതികരണം. പിന്നീട്, താൻ ഷൂട്ടിങ്ങിന് വരണമെങ്കിൽ റസിയയുടെ കഥാപാത്രം തനിക്ക് കിട്ടണമെന്നും, താര കുറുപ്പായി അഭിനയിക്കാൻ മറ്റാരെയെങ്കിലും നോക്കാനും കാവ്യ ആവശ്യപ്പെടുകയായിരുന്നു.
എന്നാൽ, കാവ്യയെ പോലെ ഒരു പ്രശസ്ത താരം ഈ വേഷം ചെയ്താൽ, ആ കഥാപാത്രത്തിന്റെ പ്രാധാന്യം ആദ്യം തന്നെ പ്രേക്ഷകർ മനസ്സിലാക്കുമെന്നും, റസിയ ആകാൻ അധികം പോപ്പുലർ അല്ലാത്തൊരു നടി തന്നെ വേണമെന്നും ഞാൻ പറഞ്ഞു. എന്തു വന്നാലും റസിയയായി അഭിനയിക്കണമെന്ന കാവ്യയുടെ ആവശ്യം നടക്കില്ലെന്നും കാവ്യയുടെ മുഖത്ത് നോക്കി തീർത്തു പറഞ്ഞു. അവസാനം കാവ്യയ്ക്ക് തന്റെ പിടി വാശി മാറ്റേണ്ടി വന്നുവെന്നും ലാൽ ജോസ് പറയുന്നു.
മാത്രമല്ല, കാവ്യയുടെ കഥാപാത്രമായ താര കുറുപ്പ് തന്നെയാണ് ക്ലാസ്സ്മേറ്റ്സിലെ നായികയെന്നും നടിയ്ക്ക് ഉറപ്പു കൊടുത്തു. പക്ഷെ ഷൂട്ടിംഗ് തീരാറായപ്പോഴേക്കും, സിനിമ തീയറ്ററിൽ എത്തിയാൽ ഏറ്റവും കൂടുതൽ ചർച്ചയാവുന്നത് മുരളിയും റസിയയും, അവരുടെ പ്രണയകഥയും തന്നെയാകുമെന്ന് കാവ്യ മനസ്സിലാക്കിയിരുന്നു. എന്നാൽ, തന്നോടുള്ള വ്യക്തിബന്ധവും, ബഹുമാനവും സ്നേഹവും കൊണ്ടു മാത്രമാണ് ആ സിനിമയുടെ ഭാഗമാവാൻ നടി തയ്യാറായതെന്നുമാണ് ലാൽ ജോസ് പറഞ്ഞിരുന്നത്.
കാവ്യയുടെ ഈ പെരുമാറ്റത്തിന് നേരെ വിപരീതമാണ് ശോഭന എന്ന് സംവിധായകൻ കമൽ പറഞ്ഞ ഒരു കാര്യത്തിൽ ഇപ്പോൾ വ്യക്തമാണ്. എന്റെ രണ്ട് സിനിമകളിൽ മാത്രമേ ശോഭന അഭിനയിച്ചിട്ടുള്ളൂ, ഉള്ളടക്കത്തിലും മഴയെത്തും മുൻപേ എന്ന ചിത്രത്തിലും. ഈ രണ്ട് സിനിമകളിലും നായിക ശോഭന അല്ല. അല്ലെങ്കിൽ ശോഭനയെക്കാൾ സ്ക്രീൻ സ്പേസ് ഉള്ളത് മറ്റ് നായികമാർക്കാണ്.
ഉള്ളടക്കത്തിൽ അമലയ്ക്കായിരുന്നു പ്രാധാന്യം, മഴയെത്തും മുൻപേ എന്ന ചിത്രത്തിൽ ആനിക്കായിരുന്നു പ്രാധാന്യം. പക്ഷേ ഈ റോളിന് വേണ്ടി ശോഭനയെ വിളിക്കുമ്പോഴോ, കഥ പറയുമ്പോഴോ, ലൊക്കേഷനിൽ വന്നപ്പോഴോ എന്റെ റോൾ കുറഞ്ഞ് പോയി, മറ്റേ നടിയുടെ റോളാണ് കൂടുതൽ എന്നൊരിക്കലും പറഞ്ഞിട്ടില്ല. അത് ഒരു ആർട്ടിസ്റ്റിന്റെ ഏറ്റവും വലിയ മഹത്വമായിട്ടാണ് എനിക്ക് തോന്നിയത്.
ശോഭനയ്ക്ക് എന്തുകൊണ്ട് അത് പറയാൻ സാധിക്കുന്നു എന്നാൽ, അവർക്ക് അവരെ കുറിച്ച് നല്ല ധാരണയുണ്ട് എന്നത് തന്നെയാണ്. എനിക്ക് രണ്ട് സീൻ ആയാലും, മറ്റൊരാൾക്ക് 200 സീനുകൾ ഉണ്ടെങ്കിലും എന്റെ രണ്ട് സിനിൽ ഞാൻ എങ്ങനെ പെർഫോം ചെയ്യും എന്നതിലുള്ള ആത്മവിശ്വാസമുള്ള നടിയായിട്ടാണ് ശോഭനയെ ഞാൻ കാണുന്നത്- എന്നാണ് സംവിധായകൻ കമൽ പറഞ്ഞത്.
ഉള്ളടക്കവും, മഴയെത്തും മുൻപേയും മാത്രമല്ല, ശോഭന എത്ര സീനുണ്ട്, പ്രാധാന്യം എത്രത്തോളമാണ് എന്ന് നോക്കാതെ ചെയ്ത പല സിനിമകളെ കുറിച്ചും ആരാധകർ കമന്റിൽ സംസാരിക്കുന്നുണ്ട്. പപ്പയുടെ സ്വന്തം അപ്പൂസ്, മായാമയൂരം, ആര്യൻ, പവിത്രം എന്നിങ്ങനെ പോകുന്നു സിനിമകളുടെ പേര്. യോദ്ധ, വിഷ്ണുലോകം പോലുള്ള സിനിമകളെ ഉദാഹരണമാക്കി ഉർവശിയെ പ്രശംസിക്കുന്ന ആരാധകരും ഉണ്ട്. എങ്ങനെയൊക്കെയായാലും കണ്ടുപഠിക്കേണ്ടതാണ് ഇതെല്ലാം എന്നാണ് പലരും കമന്റുകളിലൂടെ പറയുന്നത്.
അടുത്തിടെ, തന്റെ ആഗ്രഹങ്ങളെ കുറിച്ചും സ്വപ്‌നങ്ങളെ കുറിച്ചുമെല്ലാം പറയുന്ന കാവ്യയുടെ വാക്കുകളും ശ്രദ്ധ നേടിയിരുന്നു. രണ്ട് നില വീടൊന്നും എനിക്ക് വേണ്ട. ഈ തിരക്കുകളിൽ നിന്നെല്ലാം മാറി, ദൂരെ എവിടെയെങ്കിലും ഒരുപാട് പറമ്പുകൾക്ക് നടുവിലുള്ള ഒരു ഒറ്റത്തട്ട് വീട്. ചുറ്റും വരാന്തകൾ ഉണ്ടായിരിക്കണം. മഴപെയ്യുമ്പോൾ ആ വരാന്തയിൽ ഇരുന്ന് കിഴങ്ങും, കട്ടനും ഒക്കെ കഴിക്കണം. വീട്ടിലേക്ക് ആവശ്യമുള്ള പച്ചക്കറികളെല്ലാം ആ പറമ്പിൽ കൃഷി ചെയ്യണം. വീട്ടിലൊരു പശു ഉണ്ടായിരിക്കണം. ജോലിക്കാരൊന്നും ഇല്ലാത്ത അവസ്ഥയിലും, എനിക്ക് ഒറ്റയ്ക്ക് എല്ലാം നോക്കാവുന്ന തരത്തിൽ, അത്രയും കുഞ്ഞ് വീടായാൽ മതി’ എന്നാണ് കാവ്യ പറഞ്ഞത്.
പണ്ടെപ്പോഴോ മനസ്സിലുണ്ടായിരുന്ന ആഗ്രഹം ഇപ്പോഴും അങ്ങനെ തന്നെയുണ്ട് എന്നും കാവ്യ പറയുന്നുണ്ട്. ആ ആഗ്രഹം മാറ്റിയിട്ടൊന്നുമില്ല. ഇപ്പോഴും എന്റെ സ്വപ്‌നമാണത്. ആർക്കറിയാം, കറങ്ങിത്തിരിഞ്ഞ് ഒരിക്കൽ ആ ആഗ്രഹത്തിലേക്ക് തന്നെ തിരിച്ചെത്തിയേക്കാം. നീലേശ്വരത്ത് എവിടെയെങ്കിലും കുറച്ച് സ്ഥലം വാങ്ങി അങ്ങനെ ഒരു വീടും, കൃഷിയുമൊക്കെ ആയി മാറി എന്നും വരാം എന്നുമാണ് കാവ്യ പറഞ്ഞിരുന്നു.
പലപ്പോഴും സിനിമ സെറ്റിൽ കാവ്യ പറഞ്ഞുപറ്റിച്ച കഥകൾ തമാശയായി പറയാറുണ്ട്. പണ്ട് തന്നെ ആൾക്കാർ പറഞ്ഞുപറ്റിക്കുമായിരുന്നല്ലേ കാവ്യയെ എന്ന ചോദ്യത്തിന് കാവ്യ മറുപടി പറയുന്നുണ്ട്. തനിക്ക് വിശ്വസിക്കാനാണ് ഇഷ്ടം, അനുഭവങ്ങൾ ഒരുപാട് ഉണ്ടായിട്ടുണ്ട്. നല്ലതും ചീത്തയുമായ അനുഭവങ്ങൾ, ഇപ്പോൾ ഒരുപരിധവരെ ആളുകളെ തിരിച്ചറിയാൻ പറ്റുന്നുണ്ടെന്നും കാവ്യ പറയുന്നു.
പണ്ട് അങ്ങനെയായിരുന്നു, ഇപ്പോൾ സ്ഥിതിയൊക്കെ മാറിയെന്നാണ് കാവ്യ പറയുന്നത്. ‘ ഞാൻ ഒരാളെ പറ്റിക്കാൻ വേണ്ടി ഒന്നും ചെയ്യാറില്ല, ഞാനും തിരിച്ചും അങ്ങനെ തന്നെ ആഗ്രഹിക്കുന്നു. എന്റെയടുത്ത് വരുന്നത് ജെനുവിനായിട്ടുള്ള ആളായിരിക്കണം, എന്റെയടുത്ത് പറയുന്നത് ജെനുവിനായിട്ടുള്ള കാര്യമായിരിക്കണം എന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാൻ. ചിലപ്പോൾ അവർ പറയുന്നത് നുണയായിരിക്കാം, ചിലപ്പോൾ എന്നെ പറ്റിക്കാനായിരിക്കാം, എനിക്ക് വിശ്വസിക്കാനാണ് ഇഷ്ടം.
വിശ്വാസം അതല്ലേ എല്ലാം. ഞാൻ എല്ലാം വിശ്വസിക്കുന്ന ആളാണ്. അനുഭവങ്ങൾ ഒരുപാട് ഉണ്ടായിട്ടുണ്ട്. നല്ലതും ചീത്തയുമായ അനുഭവങ്ങൾ. എനിക്ക് എല്ലാവരെയും വിശ്വസിക്കാനാണ് ഇഷ്ടം. ഇപ്പോൾ ഒരുപരിധവരെ ആളുകളെ തിരിച്ചറിയാൻ പറ്റുന്നുണ്ട്. അനുഭവം കിട്ടികിട്ടി മാറിയതാണ്. അല്ലാതെ ഞാൻ അതിന് ശ്രമിച്ചിട്ട് മാറിയതല്ല.
ഞാൻ അഞ്ച് വയസ്സിൽ സിനിമയിൽ വന്നുഎന്ന് പറഞ്ഞില്ലേ. നാല് വയസ്സ് വരെയാണ് ഞാൻ നോർമലായിട്ടുള്ള ഒരു കുട്ടിയായിട്ട് ജീവിച്ചിട്ടുള്ളൂ, അഞ്ച് വയസ്സ് മുതൽ സിനിമയാണ് എന്റെ ലോകം. അവിടെ എനിക്ക് നല്ല അനുഭവം മാത്രമെ ഉണ്ടായിട്ടുള്ളൂ. എന്നെ ആരും ദുരുപയോഗമൊന്നും ചെയ്തിട്ടില്ല ആരും ഞാൻ വിശ്വസിച്ചതിന്റെ പേരിൽ.
എന്നെ പറ്റിക്കാൻ വരുടെ ഒരു ടൈം പാസിന് എന്ന പോലെ എന്നെ ഇങ്ങനെ പിരികേറ്റും, ഞാൻ അതിന് എന്തെങ്കിലും മണ്ടത്തരം പറയുക അതൊക്കെ എൻജോയ് ചെയ്യാൻ വേണ്ടി, നേരംപോക്കിന് വേണ്ടിയിട്ടുള്ള പറ്റിക്കൽ മാത്രമെ എന്റെ അടുത്തുണ്ടായിട്ടുള്ളൂ, എന്നുമാണ് കാവ്യ മാധവൻ പറയുന്നത്.
വിദ്യഭ്യാസം കുറഞ്ഞതിൽ തനിക്ക് വിഷമം ഒന്നുമില്ലെന്ന് കാവ്യ പറഞ്ഞിരുന്നു. കുറച്ച് കൂടെ പഠിക്കാൻ പറ്റിയിരുന്നെങ്കിൽ എന്ന് ചിലപ്പോൾ തോന്നാറുണ്ട്. കോളേജിൽ എംഎ വരെ പഠിച്ചാൽ കിട്ടാത്തത്ര അനുഭവങ്ങൾ സിനിമയിൽ നിന്ന് ഇത്രയും വർഷങ്ങൾ കൊണ്ട് എനിക്ക് കിട്ടിയിട്ടുണ്ട്.
പഠിച്ചത് കൊണ്ട് മാത്രം കിട്ടാത്ത കുറേ അറിവുകൾ ഉണ്ട്. അതൊക്കെ എനിക്കുണ്ട്. ഒരു മനുഷ്യന് ജീവിക്കാനറിയണം. ആ അറിവിന്റെ ആവശ്യമേയുള്ളൂ. അല്ലാതെ കുറേ കെമിസ്ട്രിയും ബയോളജിയും അങ്ങോളം പഠിച്ചത് കൊണ്ട് ജീവിക്കാൻ പറ്റണമെന്നില്ല. അങ്ങനെയൊരാൾക്ക് ഒരു ദിവസം അടുക്കളം കെെകാര്യം ചെയ്യാൻ പറ്റുമോയെന്ന് ചോദിച്ചാൽ കണ്ണും മിഴിച്ച് നിൽക്കുകയേയുള്ളൂ.
ഞാൻ ആഗ്രഹിച്ച ജീവിതത്തിൽ ഞാൻ കാണുന്ന പ്ലസ് അതാണ്. ഒരു പെണ്ണിനെ സംബന്ധിച്ച് എന്റെ കാഴ്ചപ്പാടിൽ വീട് നന്നായി നോക്കാൻ പറ്റുകയെന്നതാണ് ഏറ്റവും വലിയ കാര്യം. അതെനിക്ക് പറ്റുമെന്ന വിശ്വാസം എനിക്കുണ്ട്. ഞാൻ മലയാളം മീഡിയത്തിൽ പഠിച്ച കുട്ടിയാണ്. എനിക്ക് ഇംഗ്ലീഷ് അത്ര ഫ്ലുവന്റ് അല്ല. പക്ഷെ എന്ന് കരുതി എന്റെ കമ്മ്യൂണിക്കേഷന് ഒരു കുഴപ്പവും പറ്റിയിട്ടില്ലെന്നും കാവ്യ മാധവൻ അന്ന് വ്യക്തമാക്കിയിരുന്നു.