മതം മാറിയ ഗണേഷ് കുമാർ ഇപ്പോൾ കൂട്ട് നിൽക്കുന്നത് ഹിന്ദു വിരുദ്ധതയ്ക്ക് എന്ന് ആരോപണം

നടനും എം എൽ എ യുമായ ഗണേഷ്‌കുമാർ മതം മാറി ക്രിസ്ത്യാനിയായി എന്നും. ഇതോടെ ഹിന്ദു വിരുദ്ധതക്ക് കൂട്ട് നിൽക്കുന്നു എന്നും ആരോപണം ഉയർന്നിരിക്കുകയാണ്. പട്ടാഴി ക്ഷേത്രത്തിലെ കമ്പം മുടക്കാനുള്ള ശ്രമം നടത്തി എന്ന ആരോപണം ഒരു കൊല്ലം മുമ്പേ തന്നെ ഉണ്ടായിരുന്നു. ഇപ്പോൾ കൊല്ലം മലമേൽ ഇരുമ്പഴിക്കുന്ന് ശ്രീ ശങ്കരനാരായണ സ്വാമി ക്ഷേത്രത്തിന്റെ സ്ഥലം കയ്യേറാൻ കൂട്ട് നിൽക്കുന്നു എന്ന ആരോപണമാണ് ഗണേഷ് കുമാറിനെതിരെ ഉയർന്നിരിക്കുന്നത്.

2022 ൽ പട്ടാഴി ദേവീക്ഷേത്രത്തിലെ കമ്പത്തെ പറ്റിയുള്ള കെ.ബി.ഗണേഷ് കുമാർ എം.എൽ.എയുടെ പരാമർശം വിവാദമായിരുന്നു. അന്ന് വാർത്ത സമ്മേളനത്തിൽ കമ്പത്തെ പറ്റി ചോദിച്ചപ്പോൾ ” ഏതു കമ്പം? ഞാൻ കണ്ടിട്ടില്ല.ഞാൻ ഇവിടെ ഇതുവരെ എം.എൽ.എ ആയി വന്നതിന് ശേഷം പട്ടാഴി ദേവീക്ഷേത്രത്തിൽ കമ്പം ഇല്ല എന്നും വല്ല മലപടക്കവും പൊട്ടിക്കുവായിരിക്കും എന്നും അദ്ദേഹം പറഞ്ഞു. ഇതോടെ വൻ വിമർശനമാണ് ഗണേഷിന് എതിരെ ഉയർന്നത്.

തന്റെ പാർട്ടിക്കാരനായ റഹീമിന്റെ ഭാര്യ മഞ്ജു റഹിമിന്റെ പേരിലുള്ള പെട്രോൾ ബങ്ക് പട്ടാഴി ക്ഷേത്രത്തിനടുത്ത് സ്ഥാപിക്കാൻ സാധിക്കണമെങ്കിൽ കമ്പം നടക്കാൻ പാടില്ല ഇതിനാണ് എം.എൽ.എയുടെ
ശ്രമം എന്ന് ആരോപണം അന്നേ ഉയർന്നിരുന്നു. അത്രയും ദീർഘ വീക്ഷണം വേണ്ട എന്നും ആ പത്ര സമ്മേളനത്തിൽ ഗണേഷ് പറഞ്ഞിരുന്നു.

ഈ കഴിഞ്ഞ മാർച്ചിലും പട്ടാഴി കമ്പം നിർത്തലാൻ ശ്രമിച്ചു എന്നും ആരോപണം ഉയർന്നു. ഇതിനെ കുറിച്ച് അഡ്വക്കേറ്റ് കൃഷ്ണ രാജ് കുറിച്ചത് ഇങ്ങനെ “ഇത്തവണ കമ്പം മുടക്കാൻ “ആരോ” ഊമ കത്ത് എഴുതി ADM നെ കൊണ്ട് നിരോധന ഉത്തരവ് ഇറക്കിച്ചു.
സഖാക്കൾ ഭരിക്കുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് LDF ന്റെ ഭാഗമായ ഗണേശന്റെ ഈർക്കിലി പാർട്ടിയുടെ കൂടെ കട്ടക്ക് നിന്നു. അനങ്ങിയില്ല.
പക്ഷെ ഭക്തരുടെ കൂട്ടായ നിലപാടിന് മുന്നിൽ എല്ലാവരും മുട്ട് മടക്കി. ഇന്നലെ ഭഗവതിയുടെ കമ്പം പതിവ് പോലെ ഭംഗിയായി നടന്നു. മരിച്ചു പോയ ബാലകൃഷ്ണ പിള്ള വിചാരിച്ചാൽ പട്ടാഴി അമ്മയുടെ ആചാരങ്ങളിൽ തൊട്ട് കളിക്കാൻ പറ്റില്ല.
പിന്നല്ലേ ക്രിസ്ത്യാനിയായി മതം മാറി എന്ന് ജനം പറയുന്ന ഗണേശാ താൻ വിചാരിച്ചാൽ. തന്നെക്കൊണ്ട് കൂട്ടിയാൽ കൂടില്ലെടോ.”

ഇപ്പോൾ ഇതാ അഡ്വക്കേറ്റ് കൃഷ്ണ രാജിന്റെ മറ്റൊരു പോസ്റ്റ് ഇതിൽ കൊല്ലം മലമേൽ ഇരുമ്പഴിക്കുന്ന് ശ്രീ ശങ്കരനാരായണ സ്വാമി ക്ഷേത്രം വക 6.96 ഏക്കർ വസ്തുവിൽ ഒരു തരത്തിലുള്ള പ്രവർത്തനങ്ങളും പാടില്ല എന്ന 8.8.2022 ലെ ഉത്തരവ് ലംഘിച്ച് ഗണേഷ് കുമാറും കൂട്ടരും ടിക്കറ്റ് വെച്ച് മലമേൽ ഫെസ്റ്റ് എന്ന പേരിൽ ആട്ടവും കൂത്തുമായി ഒരു ഗംഭീര പരിപാടി അങ്ങ് നടത്തി. ഹൈക്കോടതി ഉത്തരവിന് പുല്ല് വില കല്പിച്ച ഗണേഷ് കുമാരാ താൻ ഹൈക്കോടതിയിൽ കോടതി അലക്ഷ്യത്തിന് കറങ്ങാൻ തയ്യാറായിക്കോ.എന്നാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്.

പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ:

ഗണേശാ ഹൈന്ദവരോട് കളി വേണ്ടാ…
പത്തനാപുരം എം എൽ എ ഗണേഷ് കുമാർ. മതം മാറി ക്രിസ്ത്യാനിയായി എന്ന് പരക്കെ ശ്രുതി ഉണ്ട്. സത്യമാണോ എന്നറിയില്ല.
പക്ഷേ ഹിന്ദു മതം മാറി ക്രിസ്ത്യാനിയോ മുസ്ലിമോ ആവുന്നവർക്ക് ഒരു പ്രത്യേകതയുണ്ട്. അവരായിരിക്കും ഹൈന്ദവന്റെ അറിയപ്പെടുന്ന ശത്രുക്കൾ. അങ്ങനെ ഉള്ളവരുടെ ഹിന്ദു വിരുദ്ധതക്ക് വീര്യം കൂടും.
ഗണേഷ് കുമാറിന്റെ അടുത്ത കാലത്തെ പെരുമാറ്റം ഏതാണ്ട് മേൽ പറഞ്ഞ ആൾക്കാരുടെ രീതിയിലാണ്.
പാർട്ടിക്കാരി റഹിമിന്റെ ഭാര്യ മഞ്ജു റഹിമിന്റെ പെട്രോൾ ബങ്കുമായി ഇറങ്ങി പട്ടാഴി കമ്പം നിർത്തിക്കാൻ ശ്രമിച്ചു.
ഇപ്പോഴിതാ കൊല്ലം മലമേൽ ഇരുമ്പഴിക്കുന്ന് ശ്രീ ശങ്കരനാരായണ സ്വാമി ക്ഷേത്രത്തിന്റെ സ്ഥലം കയ്യേറാൻ പച്ചക്ക് കൂട്ട് നിൽക്കുന്നു.
ക്ഷേത്രം വക അറക്കൽ വില്ലേജിലുള്ള Sy. 249/47ൽ പെട്ട 6.96 ഏക്കർ വസ്തുവിൽ ഒരു തരത്തിലുള്ള പ്രവർത്തനങ്ങളും പാടില്ല എന്ന 8.8.2022 ലെ ഉത്തരവ് ലംഘിച്ച് ഗണേഷ് കുമാറും കൂട്ടരും ടിക്കറ്റ് വെച്ച് മലമേൽ ഫെസ്റ്റ് എന്ന പേരിൽ ആട്ടവും കൂത്തുമായി ഒരു ഗംഭീര പരിപാടി അങ്ങ് നടത്തി.
Restraing the 6th respondent from “undertaking any activity ” എന്ന് പറഞ്ഞ ഹൈക്കോടതി ഉത്തരവിന് പുല്ല് വില കല്പിച്ച ഗണേഷ് കുമാരാ താൻ പെട്ടടോ.
കുറച്ച് ദിവസം ഹൈക്കോടതിയിൽ കോടതി അലക്ഷ്യത്തിന് കറങ്ങാൻ കുമാരൻ തയ്യാറായിക്കോ.
അവിഹിതത്തിന് പരസ്യമായി മോന്തക്ക് ചളുക്ക് കിട്ടിയവന് മാപ്പ് പറയാൻ വല്യ പ്രയാസമൊന്നും കാണില്ല. എന്നാലും താനൊരു വക്കീലിനെ ഒക്കെ ഏർപ്പാട് ആക്കി ഹൈ കോടതിയിൽ വന്നൊന്ന് കറങ്ങിയേച്ചും പൊക്കോ.
ഹിന്ദുവിനെതിരെ ഒരു കളിക്കും നിൽക്കേണ്ട ഗണേഷ് കുമാറേ.
താൻ കണ്ടിട്ടുള്ള ഇനം അല്ല ഇത്. ഇത് തണ്ട് വേറേ.

Rekha Krishnan :