അയാളുടെ ആ ചോദ്യം കേട്ട് ഞാൻ മരവിച്ചുപോയി; ഉപ്പയ്ക്ക് അത് താങ്ങാൻ കഴിഞ്ഞില്ല

ശരീര പ്രകൃതിയുടെ പേരിലും നിറത്തിന്‍റെ പേരിലും അങ്ങനെ പല പല കാര്യങ്ങളിൽ പരിഹാസങ്ങളും അപമാനങ്ങളും നേരിട്ട നിരവധി പേരുണ്ടാകും. കക്ഷി അമ്മിണിപിള്ള എന്ന സിനിമയിൽ അഭിനയിച്ച ഫറ ഷിബ്‍ല ശരീര പ്രകൃതിയുടെ പേരിൽ തനിക്ക് നേരിടേണ്ടി വന്ന പരിഹാസങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുന്നു. ഓഡിഷന്‍ സമയത്ത് 68 കിലോ ആയിരുന്നു ഫറയുടെ ശരീര ഭാരം ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഷിബ്‍ല തുറന്നുപറച്ചിൽ നടത്തിയിരിക്കുന്നത്.

‘കൗമാരകാലത്തൊക്കെ എന്‍റെ രൂപത്തെ കുറിച്ച് ഏറെ ആകുലതകളുണ്ടായിരുന്നു. മറ്റുള്ളവരുമായി താരതമ്യം ചെയ്യുമായിരുന്നു. സിനിമയിൽ കാണുന്ന നടിമാരായൊക്കെ താരതമ്യപ്പെടുത്തും. സമൂഹത്തിൽ നിന്ന് അതിനാൽ തന്നെ ഏറെ കുറ്റപ്പെടുത്തലുകള്‍ നേരിട്ടിട്ടുണ്ട്. ഇവള്‍ എവിടുന്നാണ് റേഷൻ വാങ്ങുന്നതെന്നൊക്കെ ചിലര്‍ പറയുമായിരുന്നു.ചില തമാശകള്‍ അത്ര തമാശയായി തോന്നിയിരുന്നില്ല. ചിലപ്പോഴൊക്കെ അതൊക്കെ ചിരിച്ച് തള്ളുമായിരുന്നു, എങ്ങനെ പ്രതികരിക്കുമെന്ന് അറിയില്ലായിരുന്നു. പക്ഷേ അതൊക്കെ വേദനിപ്പിക്കുമായിരുന്നു.

കുട്ടിക്കാലത്ത് മനസ്സിനെ ഏറെ മുറിപ്പെടുത്തിയ ഒരു സംഭവമുണ്ടായി, താരം പറയുകയാണ്. മലപ്പുറത്താണെന്‍റെ വീട്, ഒരിക്കൽ ഉപ്പയുടെ കൂടെ നടന്നു പോകുമ്പോള്‍ ഭാര്യയാണോ കൂടെയുള്ളതെന്ന് ഒരാള്‍ ഉപ്പയോട് ചോദിക്കുകയുണ്ടായി. അത് കേട്ട് ഞാൻ ഇല്ലാതായി പോകുന്നതായി തോന്നി. അയാള്‍ എന്‍റെ ഉമ്മയെ ഇതുവരെ കാണാത്തൊരാള്‍ ആയിരുന്നു. ഞാൻ അതുകേട്ട് മരവിച്ചുപോയി. എന്‍റെ ഉപ്പ ചിലപ്പോള്‍ എന്നേക്കാള്‍ അന്ന് വിഷമിച്ചിട്ടുണ്ടാകും, ഷിബ്‍ല പറഞ്ഞിരിക്കുകയാണ്. മറ്റുള്ളവരെ ബഹുമാനിക്കും, നല്ല കാര്യങ്ങള്‍ക്ക് അഭിനന്ദിക്കാം, പക്ഷേ രൂപത്തെ പറ്റിയും നിറത്തെ പറ്റിയും മറ്റുമൊക്കെ പറഞ്ഞ് അവരെ വേദനിപ്പിക്കുന്ന് ശരിയല്ല, ഞാൻ അത്തരത്തിൽ ആരെയും പറ്റി പറയാറില്ല. ബോഡി ഷെയ്മിങ് നടത്തുന്ന ആരെയെങ്കിലും കണ്ടാൽ നാം അവരെ തിരുത്തണം, അത് ചിലരെ എത്രമാത്രം വേദനിപ്പിക്കുമെന്ന് മനസ്സിലാക്കണം, ഷിബ്‍ല പറഞ്ഞിരിക്കുകയാണ്.

Noora T Noora T :