ഗായിക അമൃതയുമായുള്ള ബാലയുടെ വിവാഹവും വിവാഹ മോചനവും നടന്ന് വർഷങ്ങളായെങ്കിലും പലപ്പോഴും ഇവർക്കിടയിലുള്ള പ്രശ്നങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകാറുണ്ട്. ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി ബാലയും അമൃതയും എത്താറുമുണ്ട്. അടുത്തിടെ മകൾ അവന്തികയുടെ പേര് കൂടെ വിവാദങ്ങൾക്കും സൈബർ ആക്രമണങ്ങളിലേയ്ക്കും കടന്നതോടെ അമൃത രംഗത്തെത്തുകയും ബാലയ്ക്കെതിരെ കേസ് കൊടുക്കുകയും പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
ബാലയുമായി യാതൊരു ബന്ധത്തിനും താൽപര്യമില്ലെന്നും അമ്മയെ ഉപദ്രവിക്കുന്നതടക്കം താൻ കണ്ടിട്ടുണ്ടെന്നുമായിരുന്നു പാപ്പു എന്ന അവന്തിക വെളിപ്പെടുത്തിയതോടെയാണ് വിവാദങ്ങൾക്ക് തുടക്കമാകുന്നത്. പിന്നാലെ ബാലയും വീഡിയോയുമായി രംഗത്തെത്തിയിരുന്നു. മകളോട് തർക്കിക്കാൻ ഇല്ലെന്നും ഇനിയൊരിക്കലും അച്ഛനെന്ന അവകാശവാദവുമായി വരില്ലെന്നും ബാല വ്യക്തമാക്കി. ഇതിനെല്ലാം ശേഷമാണ് ബാലയുടെ നാലാം വിവാഹവും നടന്നത്. പിന്നാലെ തന്റെ ഒപ്പ് വ്യാജമായി ഇട്ടുവെന്ന് കാട്ടിയും അമൃത ബാലയ്ക്കെതിരെ രംഗത്തെത്തിയിരുന്നു.
നിലവിൽ കേസ് കോടതിയുടെ പരിഗണനയിൽ ആയത് കൊണ്ട് തന്നെ ബാലയോ അമൃതയോ ഈ വിഷയങ്ങളെ കുറിച്ച് പരസ്യമായി പ്രതികരിക്കാറില്ല. എന്നാൽ കഴിഞ്ഞ ദിവസം ബാല നടത്തിയ ചില പരാമർശങ്ങൾ അമൃതയ്ക്ക് നേരെയുളള ഒളിയമ്പാണോ എന്നാണ് സംശയം ഉയരുന്നത്. പുരുഷന്മാർ നേരിടുന്ന പ്രശ്നങ്ങൾ പ്രമേയമാക്കിയ ആഭ്യന്തര കുറ്റവാളി എന്ന സിനിമയെ കുറിച്ച് ബാല നടത്തിയ ചില പരാമർശങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. തന്റെ ജീവിതവുമായി ബന്ധപ്പെട്ട് കാര്യങ്ങൾ സിനിമയിലുണ്ടെന്ന് ബാല പറയുന്നു. ആസിഫ് അലി നായകനായ ആഭ്യന്തര കുറ്റവാളി എന്ന സിനിമ കാണാൻ എത്തിയതായിരുന്നു ബാലയും ഭാര്യ കോകിലയും.
ഈ സിനിമയുടെ പ്രമേയം ഇഷ്ടപ്പെട്ടത് കൊണ്ടാണ് കാണാൻ വന്നത്. സിനിമയിലെ ഒരുപാട് കാര്യങ്ങൾ യഥാർത്ഥ ജീവിതത്തിൽ ഉളളതാണ്. അതിലെ ഒരു ഭാഗമാണ് കാണിച്ചിരിക്കുന്നത്. ഈ സിനിമയിൽ തനിക്ക് കണ്ണ് നിറഞ്ഞ ഒരു സീൻ ഉണ്ട്, അത് തന്റെ ജീവിതത്തിൽ ഉണ്ടായതാണ്. അതേക്കുറിച്ച് പറഞ്ഞാൽ കേസാകും. ഈ സിനിമയിൽ ആസിഫ് അലിയുടെ കഥാപാത്രത്തോട് ചോദിക്കുന്നുണ്ട്, നിലവിൽ എത്ര കേസുണ്ട് എന്ന്. താൻ എന്തെങ്കിലും പറഞ്ഞാൽ തന്റെ പേരിൽ ഒരു കേസ് കൂടിയാവും. വക്കീലുമൊത്താണ് സിനിമ കാണാൻ വന്നത്.
നമ്മുടെ ജീവിതത്തിൽ നടന്ന ചില കാര്യങ്ങൾ സിനിമയിൽ കാണുമ്പോൾ ഭയങ്കര ഫീൽ ആകും. കണ്ണ് നിറഞ്ഞുവെങ്കിലും നിയന്ത്രിച്ചുവെന്നും ബാല പറഞ്ഞു. ആസിഫ് അലിയുടെ കഥാപാത്രം മകളെ കാണാനായി കോടതിയിൽ പോകുന്ന രംഗമുണ്ട്. അതൊക്കെ റിയാലിറ്റിയാണ്. സ്ത്രീകളേയും കുട്ടികളേയും ഒക്കെ പീഡിപ്പിക്കുന്നത് കാണുമ്പോൾ എത്രയോ ആണുങ്ങൾക്ക് ദേഷ്യം വരും. അത് പോലെയാണ് ആണുങ്ങളെ ഉപദ്രവിക്കുന്നത് കാണുമ്പോൾ സ്ത്രീകൾക്കും ദേഷ്യം വരും. തൊട്ടടുത്ത സീറ്റിൽ ഇരുന്ന ഒരു അമ്മൂമ്മ തന്റെ അടുത്ത് വന്ന് കയ്യിൽ പിടിച്ച് പറഞ്ഞു, മോന്റെ കാര്യങ്ങൾ അറിയാം. തളർന്ന് പോകരുത് ജീവിതത്തിൽ തിരിച്ച് വരണം എന്ന്.
ഒരു ആണിനെതിരെ കേസ് കൊടുക്കുമ്പോൾ അവന് സാമ്പത്തികമോ കുടുംബത്തിന്റെ പിന്തുണയോ ഇല്ലെങ്കിൽ തകർന്ന് പോകും. അവന്റെ ജോലി, പ്രായം, സുഹൃത്തുക്കൾ, ബന്ധങ്ങൾ എല്ലാം പോലും. സമൂഹത്തിൽ വില്ലനായി മാറും. നാല് പേരുടെ മുഖത്ത് പോലും നോക്കാൻ പറ്റാത്ത അവസ്ഥയാകും. ഓപോസിറ്റ് സൈഡിൽ മാസാമാസം നല്ല പൈസ കിട്ടും. നല്ല വക്കീൽ ഉണ്ടെങ്കിൽ മാക്‌സിമം സ്വത്ത് എടുത്ത് കൊണ്ട് പോകാൻ പറ്റും. പെണ്ണ് വിചാരിച്ചാൽ ആണിനെ നശിപ്പിക്കാൻ പറ്റും.
ഇന്നത്തെ ജനറേഷനിൽ പലർക്കും വിവാഹം കഴിക്കാൻ പേടിയാണ്. ഡിവോഴ്‌സ് ആകുമോ എന്നുളള ഭയമാണ്. നല്ല പെണ്ണിനെ തേടി കണ്ട് പിടിച്ച് കെട്ടണം. തനിക്ക് നല്ല പെണ്ണിനെ കിട്ടിയിട്ട് കുറേ വർഷങ്ങൾ കഴിഞ്ഞാണ് മനസ്സിലായത് ഈ പൊട്ടന്. നല്ല പെണ്ണിനെ കിട്ടുമ്പോൾ ജീവൻ മാത്രമല്ല, സ്വത്ത് കൂടി എഴുതി കൊടുക്കാം. സ്ത്രീക്കും പുരുഷനും തുല്യമായ അവകാശം വേണം. ഏത് നിയമമോ ദൈവമോ മതമോ ആയാലും അച്ഛനെയും മക്കളേയും പിരിക്കാൻ പാടില്ല. അതിനുളള അവകാശം ആർക്കും ഇല്ല.
ഒരു അച്ഛൻ മാത്രമല്ല തകർന്ന് പോകുന്നത്, ഒരു കുടുംബവും ആ വംശവും തന്നെ തകർന്ന് പോകും, ബാല പറയുന്നു. നിയമത്തിൽ സത്രീക്കും പുരുഷനും തുല്യാവകാശം ഇല്ല. ആണിന് തുല്യാവകാശം ഇല്ല. പെണ്ണിനാണ് അവകാശം കൂടുതൽ. നിലവിൽ നടക്കുന്ന കാര്യമാണ് ഈ സിനിമയിൽ പറയുന്നത്. ഇത്തരമൊരു സ്‌ക്രിപ്റ്റ് എടുത്ത് അഭിനയിക്കാൻ ധൈര്യം വേണം. സെക്കൻഡ് പാർട്ട് ഉണ്ടെങ്കിൽ താൻ അഭിനയിക്കാം. സ്വത്ത് എഴുതി വാങ്ങിയതിനെ കുറിച്ച് ചോദിച്ചാൽ, ഇനി അങ്ങോട്ട് കൊടുക്കാൻ തന്റെ കയ്യിൽ ഒന്നും ഇല്ല. ഒരു വളയും കുറച്ച് മോതിരങ്ങളുമേ ഉളളൂ എന്നുമായിരുന്നു ബാല പറഞ്ഞിരുന്നത്.
അമൃത ജീവനാംശമായി കോടികൾ കൈ പറ്റിയെന്നും തന്റെ സ്വത്തിന്റെ മുക്കാൽ പങ്കും കൊടുക്കേണ്ടി വന്നുവെന്നും ബാല മുൻപൊരിക്കൽ പറഞ്ഞിരുന്നു. എന്നാൽ മകളെ സ്വന്തമാക്കാൻ വേണ്ടി ഒന്നും വേണ്ടെന്ന് വച്ചാണ് താൻ അവിടെ നിന്നും ഇറങ്ങി വന്നത് എന്നാണ് അമൃത പലപ്പോഴും പറഞ്ഞിട്ടുള്ളത്. സ്വർണത്തെ കുറിച്ചും ബാല ഒരിക്കൽ പറഞ്ഞിരുന്നു. അതിനും അമൃത കൃത്യമായി മറുപടി പറയുന്നുണ്ട്.
എന്റെ സ്വർണ്ണം, എന്റെ വണ്ടി ഒന്നും ഞാൻ എടുത്തിട്ടില്ല. സ്വർണ്ണം സ്ത്രീധനം കൊടുത്തിട്ടില്ല എല്ലാം ബാല ചേട്ടൻ തന്നതാണ് എന്നൊക്കെ ആയിരുന്നു. എന്നാൽ അത് അങ്ങനെ അല്ല. എളമക്കരയിലെ ഒരു വീട് വിറ്റിട്ടാണ് കേരളത്തിലെ പ്രമുഖ ജ്യൂവലറിയിൽ നിന്നും സ്വർണ്ണം എടുത്തത്. അത് പർച്ചേസ് ചെയ്തതിന്റെ ഇൻവോയിസ് ഉണ്ട്. വേണം എങ്കിൽ ഉറപ്പായും അത് സബ്മിറ്റ് ചെയ്യാം എന്നാണ് അമൃത നിറകണ്ണുകളോടെ ഒരിക്കൽ ലൈവിലെത്തി പറഞ്ഞത്.
2010 ലാണ് അമൃത സുരേഷും നടൻ ബാലയും പ്രണയിച്ച് വിവാഹം കഴിക്കുന്നത്. 2012 ൽ ദമ്പതിമാർക്ക് ഒരു പെൺകുഞ്ഞ് ജനിച്ചു. മകൾക്ക് മൂന്ന് വയസായത് മുതൽ ഇരുവരും വേർപിരിയാൻ തീരുമാനിച്ചു. അമൃതയെ വിവാഹം കഴിക്കും മുമ്പ് കന്നഡക്കാരിയായ ചന്ദന സദാശിവ റെഡ്ഡി എന്ന യുവതിയെ ബാല വിവാഹം കഴിച്ചിരുന്നുവെന്നും എന്നാൽ ഇക്കാര്യം മറച്ച് വെച്ചാണ് തന്നെ വിവാഹം കഴിക്കാനൊരുങ്ങിയതെന്നുമാണ് അമൃത പറഞ്ഞത്.
വിവാഹത്തിന് കുറച്ച് മുമ്പാണ് ഈ വിവരം അറിഞ്ഞതെന്നും എന്നാൽ തന്റെ ആദ്യത്തെ പ്രണയമായതിനാൽ തനിക്ക് ഈ ബന്ധം തന്നെ മതിയെന്ന് പറയുകയായിരുന്നുവെന്നും അമൃത പറഞ്ഞിരുന്നു. 2015 ലാണ് താരങ്ങൾ രണ്ടിടങ്ങളിലായി താമസിക്കുന്നത്. ശേഷം 2019 ൽ നിയമപരമായി ബന്ധം വേർപ്പെടുത്തി. എന്നാൽ മകളുടെ കാര്യത്തിൽ പലപ്പോഴും വിവാദങ്ങളുണ്ടാക്കി നടൻ ബാല രംഗത്ത് വരാൻ തുടങ്ങിയതോടെയാണ് പ്രശ്‌നങ്ങൾ രൂക്ഷമാവുന്നത്.
ബാലയുടെ ഉപദ്രവത്തെ തുടർന്ന് പലപ്പോഴും ചോര തുപ്പി ആ വീട്ടിൽ കിടന്നിട്ടുണ്ട്. ബാല ആശുപത്രിയിൽ കിടക്കുമ്പോൾ നിങ്ങൾ എല്ലാവരും പ്രാർഥിച്ചു. പക്ഷേ ഇന്നും താൻ ചികിത്സയിലാണ്. അന്ന് അടിയും തൊഴിയും കൊണ്ടതിന്റെ ആഘാതം വലുതായിരുന്നുവെന്നും അമൃത പറഞ്ഞിരുന്നു. ബാല തന്നെ വിവാഹം ചെയ്യുന്നതിന് മുമ്പ് മറ്റൊരു വിവാഹം ചെയ്തിരുന്നു എന്നും താരം വീഡിയോയിൽ പറഞ്ഞു.
അതേസമയം, തന്റെ മാസ വരുമാനത്തെ കുറിച്ചും ആസ്തിയെ കുറിച്ചും മാധ്യമങ്ങളോട് ബാല സംസാരിച്ചിരുന്നു. ഞാൻ ജീവിക്കുന്നത് എങ്ങനെയാണെന്ന് അറിയാമോ?. എല്ലാവരും ആസ്തി ആസ്തി എന്ന് പറയുന്നത് കേട്ടിട്ടുണ്ട്. സ്ഥലം എല്ലാം പോക്കറ്റിലിട്ട് കൊണ്ടുവരികയല്ലല്ലോ. സിനിമയില്ലെങ്കിലും എനിക്ക് മാസ വരുമാനമുണ്ട്. വാടക ലഭിക്കുന്നുണ്ട്. എനിക്ക് സ്റ്റുഡിയോയും ഗോഡൗണുമുണ്ട്. വീടുമുണ്ട്. അതുപോലെ വലിയ ചിലവ് എനിക്കും കോകിലയ്ക്കുമില്ല. ഒരുപാട് ആവശ്യങ്ങളും വരാറില്ല. ഇത്തരത്തിൽ എനിക്ക് വരുന്ന വരുമാനത്തിൽ നിന്നും ഒത്തിരി കാശെടുത്ത് ജനങ്ങൾക്ക് കൊടുക്കാറുണ്ട് സഹായിക്കാറുണ്ട്.
അത് എന്റെ സന്തോഷത്തിന് വേണ്ടി ചെയ്യുന്നതാണ്. ഞാൻ കള്ളം പറയുകയല്ല. എന്റെ തിരിച്ച് വരവിന് ഈ ആളുകളുടെ പ്രാർത്ഥനയും ഗുണം ചെയ്തിട്ടുണ്ടാകും. കർമ എന്നൊന്ന് ഉണ്ടല്ലോ. കർമ ജീവിതത്തിലെ ഏറ്റവും വലിയ കാര്യമല്ലേ. അത് ജയിക്കും. സത്യം പറഞ്ഞാൽ ഞങ്ങൾ ഇപ്പോൾ സൂപ്പർ ഹാപ്പിയാണ്. അതുപോലെ എന്നെ കുറ്റം പറയുന്നവരോട് എനിക്ക് പറയാനുള്ളത് നിങ്ങളും ഹാപ്പിയായി ഇരിക്കണം എന്നാണ്. അത് പറയാനുള്ള മെച്യൂരിറ്റി എനിക്ക് വന്നിട്ടുണ്ട്.
അല്ലാതെ എല്ലാ ആഴ്ചയും പുതിയ പുതിയ കേസ് കൊടുത്തിട്ട് ഒരു കാര്യവും ഇല്ല. ഒന്നും നടക്കാൻ പോകുന്നില്ല. എത്ര കള്ളക്കേസുകൾ കൊടുക്കും. ആർക്കെങ്കിലും ആവശ്യമുണ്ടെങ്കിൽ എന്നെ വിളിക്ക് എന്നാണ് ബാല പറഞ്ഞത്. കൊച്ചിയിൽ താമസിച്ചിരുന്ന കാലത്ത് നിർധനരായ രോഗികളേയും വിദ്യാർത്ഥികളേയും ചില സിനിമാ താരങ്ങളേയും നടൻ സഹായിച്ചിരുന്നു. ആ സമയത്ത് നടൻ ധനസഹായം ചെയ്യുന്നത് പബ്ലിസിറ്റിക്ക് വേണ്ടിയാണെന്നും അന്ന് പ്രചരിച്ചിരുന്നു.
അതേസമയം നടന്റെ മുൻ ഭാര്യ എലിസബത്ത് താരത്തിന് എതിരെ നിയമപരമായി നീങ്ങുന്നുണ്ട്. ഇരുവരും ദാമ്പത്യം നയിച്ചിരുന്ന കാലത്ത് ക്രൂരപീഡനം താൻ നേരിട്ടുവെന്ന് എലിസബത്ത് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. എലിസബത്ത് നടത്തിയ ചില വെളിപ്പെടുത്തലിന് പിന്നാലെ ബാലയ്ക്കെതിരെ കടുത്ത വിമർശനമായിരുന്നു ഉയർന്നത്. തന്റെ യുട്യൂബ് ചാനലിലൂടെയാണ് ബാലയിൽ നിന്നും താൻ നേരിടേണ്ടി വന്ന ക്രൂരതകൾ എന്തൊക്കെയാണെന്ന് മുൻ ഭാര്യ എലിസബത്ത് വിവരിച്ചത്.
കടുത്ത മാനസിക-ശാരീരിക പീഡനം തനിക്ക് അനുഭവിക്കേണ്ടി വന്നുവെന്നും ഒടുവിൽ ഗത്യന്തരമില്ലാതെ ബാലയുടെ വീട്ടിൽ നിന്നും ഇറങ്ങിയോടുകയായിരുന്നുവെന്നുമാണ് എലിസബത്ത് ആരോപിച്ചത്. താൻ കൂടെയുള്ളപ്പോൾ തന്നെ നിരവധി സ്ത്രീകളുമായി ബാല ബന്ധം പുലർത്തിയിരുന്നുവെന്നും എലിസബത്ത് ആരോപിച്ചിരുന്നു. അമേരിക്കയിൽ നിന്നും ഒരു പെൺകുട്ടി ബാലയെ തേടി വന്നുവെന്നും ആ പെൺകുട്ടിയടക്കമുള്ളവരെ വിവാഹ വാഗ്ദാനം നൽകി ബാല വഞ്ചിച്ചുവെന്നാണ് എലിസബത്ത് ആരോപിച്ചത്.
എന്റെ കുടുംബത്തെ നാണം കെടുത്തുന്ന പരിപാടികൾ നടക്കുന്നുണ്ട്, എന്റെ ജീവന് ഭീഷണി ഉണ്ട്, എനിക്ക് മാത്രം അല്ല എന്റെ കുടുംബാംഗങ്ങളുടെ ജീവനും ഭീഷണി ഉണ്ട്. ഇനി ആരും ഈ ചതിക്കുഴിയിൽ വീഴരുത് എന്നുള്ളതുകൊണ്ടാണ് ഞാൻ പറയുന്നത്. ഈ സപ്പോർട്ടിന്റെ കണക്കൊന്നും പറഞ്ഞ് എന്നെ ബുദ്ധിമുട്ടിക്കാൻ നോക്കണ്ട. എന്നെ ആരും സപ്പോർട്ട് ചെയ്തില്ലെങ്കിലും സോഷ്യൽ മീഡിയ ഉള്ള കാലത്തോളം എന്നെ പൊലീസ് പിടിച്ചുകൊണ്ടു പോകുന്നതുവരെയും ഞാൻ പറഞ്ഞുകൊണ്ടിരിക്കും എന്നുമായിരുന്നു എലിസബത്ത് പറഞ്ഞിരുന്നത്.