ഓസ്‌ട്രേലിയുടെ പുതിയ സഹ ക്യാപ്റ്റൻ 7 വയസുകാരൻ ആർച്ചി ടീമിനൊപ്പം ചേർന്നു .. വിരാട് കൊഹ്‌ലിക്കൊപ്പം ഫോട്ടോയും എടുത്തു കാണാം

ഓസ്‌ട്രേലിയുടെ പുതിയ സഹ ക്യാപ്റ്റൻ 7 വയസുകാരൻ ആർച്ചി ടീമിനൊപ്പം ചേർന്നു .. വിരാട് കൊഹ്‌ലിക്കൊപ്പം ഫോട്ടോയും എടുത്തു കാണാം

ക്രിക്കറ്റ് ലോകത്തു നിന്നും ഒരു മനസ് നിറയ്ക്കുന്ന വാർത്ത എത്തിയിരിക്കുകയാണ്. ക്രിക്കറ്റ് ഓസ്‌ട്രേലിയ അർഷി ഷില്ലർ എന്ന ഏഴു വയസുകാരന് നൽകുന്ന അപൂർവ ക്രിസ്ത്മസ് സമ്മാനമാണ് ഇപ്പോൾ ചര്ച്ചയായിരിക്കുന്നത്. ചെറു പ്രായത്തിനിടെ മൂന്നു വട്ടം ഹൃദയ ശസ്ത്രക്രിയക്ക് വിധേയനായ അർച്ചി ഏറെ ആഗ്രഹിച്ച ഒരു സ്വപ്നമാണ് ക്രിക്കറ്റ് ക്യാപ്റ്റൻ സ്ഥാനം. ഗുരുതര രോഗാവസ്ഥയിലുള്ള അർച്ചി തന്റെ സ്വപ്നം സഫലമാകുന്ന സന്തോഷത്തിലാണ് .


ക്രിക്കറ്റ് ലോകത്തു നിന്നും ഒരു മനസ് നിറയ്ക്കുന്ന വാർത്ത എത്തിയിരിക്കുകയാണ്. ക്രിക്കറ്റ് ഓസ്‌ട്രേലിയ അർഷി ഷില്ലർ എന്ന ഏഴു വയസുകാരന് നൽകുന്ന അപൂർവ ക്രിസ്ത്മസ് സമ്മാനമാണ് ഇപ്പോൾ ചര്ച്ചയായിരിക്കുന്നത്. ചെറു പ്രായത്തിനിടെ മൂന്നു വട്ടം ഹൃദയ ശസ്ത്രക്രിയക്ക് വിധേയനായ അർച്ചി ഏറെ ആഗ്രഹിച്ച ഒരു സ്വപ്നമാണ് ക്രിക്കറ്റ് ക്യാപ്റ്റൻ സ്ഥാനം. ഗുരുതര രോഗാവസ്ഥയിലുള്ള അർച്ചി തന്റെ സ്വപ്നം സഫലമാകുന്ന സന്തോഷത്തിലാണ് .

ക്രിക്കറ്റ് ഓസ്‌ട്രേലിയുടെ പുതിയ വയസുകാരൻ ക്യാപ്റ്റൻ ആർച്ചി ആരാണ് വീഡിയോ കാണാം Click Here

ഇന്ത്യയ്ക്കെതിരെ ക്രിസ്മസ് പിറ്റേന്നു നടക്കുന്ന ബോക്സിങ് ഡേ ടെസ്റ്റിൽ ഓസീസിനെ ആർച്ചി നയിക്കും. ക്രിക്കറ്റിലെ നായകന്മാരുടെ നിരയിലേക്ക് ഏറ്റവും ജൂനിയറായാണ് ആർച്ചി കടന്നു വരുന്നത് . നായകൻ ടിം പെയ്നിനൊപ്പം സഹനായക സ്ഥാനത്തോടെയാണ് ആർച്ചിയെ മൂന്നാം ടെസ്റ്റിനുള്ള 15 അംഗ ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അവസാന ഇലവനിൽ ഉൾപ്പെടുത്തിയില്ലെങ്കിലും ഇടയ്ക്കു ഗ്രൗണ്ടിലെത്താൻ ആർച്ചിക്ക് അവസരമൊരുങ്ങിയേക്കും.

ഗുരുതര രോഗവസ്ഥയിലുള്ള കുട്ടികളുടെ ആഗ്രഹ സഫലീകരണത്തിനായി പ്രവർത്തിക്കുന്ന ‘മേക്ക് എ വിഷ് ഫൗണ്ടേഷൻ ’ എന്ന സംഘടനയുടെ ശ്രമഫലമായാണ് കടുത്ത ക്രിക്കറ്റ് ആരാധകനായ ആർച്ചി ദേശീയ ടീമിലെത്തുന്നത്. അഡ്‌ലെയ്ഡിലെ ഒന്നാം ടെസ്റ്റിനു മുൻപ് ഓസീസ് താരങ്ങൾക്കൊപ്പം പരിശീലനം നടത്തിയ വേളയിൽ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയെ അനായാസം പുറത്താക്കാൻ തനിക്കു കഴിയുമെന്നാണ് ആർച്ചി പറഞ്ഞിരുന്നത്.

മൂന്നു മാസം പ്രായമുള്ളപ്പോഴാണ് ആർച്ചിയുടെ ഹൃദയത്തിലെ തകരാർ ഡോക്ടർമാർ സ്ഥിരീകരിക്കുന്നത്. തുടർന്നു 3 വട്ടം ഹൃദയ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. 6 വയസിനിടെയുള്ള ഭൂരിഭാഗം സമയവും ആർച്ചി ചെലവിട്ടത് ആശുപത്രിക്കിടക്കയിലാണ്. ഒക്ടോബറിൽ പാക്കിസ്ഥാനെതിരെയുള്ള ഓസീസിന്റെ ടെസ്റ്റ് പര്യടനത്തിനിടെ അർച്ചിയുടെ അമ്മ സാറയുടെ ഫോണിലേക്ക് ഓസീസ് കോച്ച് ജസ്റ്റിൻ ലാംഗറുടെ വിഡിയോ കോൾ എത്തി. ഇന്ത്യയ്ക്കെതിരായ മൂന്നാം ടെസ്റ്റിനുള്ള ഓസീസ് ടീമിലേക്കു തിരഞ്ഞെടുക്കപ്പെട്ട കാര്യം ലാംഗർ തന്നെ സാറയെ അറിയിച്ചു.

ആർച്ചി ആരാണ് വീഡിയോ കാണാം Click Here

ക്രിക്കറ്റിനെ സ്നേഹിക്കുന്ന ഈ കൊച്ചു മിടുക്കൻ ടീമിന്റെ ഭാഗമാകുന്നത് അർച്ചിയുടെ ആഗ്രഹത്തിന് ഓസിസ് ടീം സമ്മതം മൂളിയപ്പോളാണ്. വിരാട് കൊഹ്‌ലിയെ തറപറ്റിക്കാൻ തയ്യാറെടുക്കുന്ന ആർച്ചി , പരിശീലനത്തിലും സജീവമായി പങ്കെടുത്ത് ഓസിസ് നായകൻ ടിം പെയിനൊപ്പം ചിത്രവും പകർത്തിയാണ് മടങ്ങിയത്.എന്തായാലും എല്ലാവരും കൗതുകം നിറഞ്ഞ ഈ കാഴ്ചക്കായി ഇന്ത്യ – ഓസിസ് മത്സരത്തിനായി കാത്തിരിക്കുകയാണ്.

metromatinee Tweet Desk :