തെന്നിന്ത്യൻ സിനിമയിലെ മിന്നും താരമാണ് അമല പോൾ. മലയാളത്തിലൂടെ കരിയർ ആരംഭിച്ച അമല പോൾ പിന്നീട് തമിഴിലേക്ക് ചുവടുമാറ്റുകയായിരുന്നു. മൈന എന്ന തമിഴ് ചിത്രത്തിലൂടെയാണ് അമല പോൾ താരമായി മാറുന്നത്. അധികം വൈകാതെ തന്നെ തെന്നിന്ത്യയിലെ തിരക്കുള്ള നായികയായി അമല പോൾ മാറി. പിന്നീട് താരം മലയാളത്തിലേക്കും തിരിച്ചു വന്നു.
മലയാളത്തിലും തമിഴിലും തെലുങ്കിലുമെല്ലാം അമല പോൾ അഭിനയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിലും സജീവമാണ് അമല പോൾ. താരം പങ്കുവെക്കുന്ന ഫോട്ടോഷൂട്ടുകൾ വൈറലായി മാറാറുണ്ട്. അഭിനയത്തിന് പുറമെ നിർമ്മാണത്തിലേക്കും ചുവടു വച്ചിരിക്കുകയാണ് അമല പോൾ. കരിയറിലും ജീവിതത്തിലുമെല്ലാം ഒരുപാട് ഉയർച്ച താഴ്ചകളിലൂടെയും അമലയ്ക്ക് കടന്നു പോകേണ്ടി വന്നിട്ടുണ്ട്.
പതിനഞ്ച് വയസുള്ളപ്പോഴാണ് അല സിനിമയിൽ അഭിനയിച്ച് തുടങ്ങുന്നത്. സിനിമാ പാരമ്പര്യമൊന്നും ഉള്ള കുടുംബത്തിൽ നിന്നുമായിരുന്നില്ല നടിയുടെ വരവ്. അതുകൊണ്ട് തന്നെ സിനിമയെന്ന മകളുടെ പാഷനെ പിന്തുണയ്ക്കാൻ മാതാപിതാക്കളും ഭയന്നിരുന്നുവെന്ന് നടി പലപ്പോഴും തുറന്ന് പറഞ്ഞിട്ടുണ്ട്. സ്കൂൾ ജീവിതം അവസാനിച്ചശേഷം ലഭിച്ച അവധി സമയത്താണ് സിനിമാ ശ്രമങ്ങൾ നടി ആരംഭിച്ചത്.
ഒപ്പം തന്നെ ബിരുദം പഠിക്കാനായി കൊച്ചിയിലെ സെന്റ് തെരേസാസ് കോളേജിൽ ചേർന്നു. സിനിമയാണ് മകൾക്ക് താൽപര്യമെന്ന് അറിഞ്ഞപ്പോൾ പിതാവ് നടിയെ എതിർത്തു. പക്ഷെ ഏക സഹോദരൻ അഭിജിത്ത് പോൾ ആണ് സഹോദരിയുടെ ആഗ്രഹത്തിനൊത്ത് കൂട്ട് നിന്നിരുന്നത്. പാഷൻ പിന്തുടരാൻ അമലയ്ക്ക് ഏറ്റവും ഊർജം പകർന്നത് സഹോദരന്റെ പിന്തുണയായിരുന്നു. അമലയെപ്പോലെ തന്നെ അഭിജിത്തിനും അഭിനയം താൽപര്യമാണ്.
ലൈല ഓ ലൈല, ദേവി തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുമുണ്ട്. പിന്നീട് ജോലി തിരക്കുകളും അഭിനയവും ഒരുമിച്ച് മുന്നോട്ട് കൊണ്ടപോകാൻ കഴിയാതെ വന്നതോടെ സിനിമ ഉപേക്ഷിക്കുകയായിരുന്നു. അമലയുടെ അമ്മ ഗായികയാണ്. പിതാവ് കോളേജ് കാലത്ത് നാടകങ്ങളിലും സജീവമായിരുന്നു. അഭിനയത്തിൽ മാത്രമല്ല വ്യക്തി ജീവിതത്തിലും അമലയുടെ ഏറ്റവും വലിയ മോട്ടിവേറ്റർ സഹോദരൻ അഭിജിത്ത് തന്നെയാണ്.
ആദ്യ വിവാഹബന്ധം തകർന്നപ്പോഴും പിന്നീട് ജഗതുമായി പ്രണയത്തിലായപ്പോഴുമെല്ലാം ഒപ്പം നിന്നത് അഭിജിത്തായിരുന്നു. മെർച്ചന്റ് നേവിയിൽ ഉദ്യോഗസ്ഥനാണ് അഭിജിത്ത്. അൽക്ക കുര്യനാണ് അഭിജിത്തിന്റെ ഭാര്യ ഇരുവരുടേയും വിവാഹ വീഡിയോ വൈറലായിരുന്നു. ഇപ്പോഴിതാ തനിയ്ക്ക് എല്ലാത്തിനുമൊപ്പം കൂട്ടുനിൽക്കുന്ന ചേട്ടന് ക്യാറ്റ് ബിസ്ക്കറ്റ് നൽകിയ കഥ പറയുകയാണ് അമല പോൾ.ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി. അമലയുടെ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ് ഇപ്പോൾ.
ഫണ്ണിന് വേണ്ടി ചെയ്തിട്ടുള്ളതും പറഞ്ഞിട്ടുള്ളതുമായ ഏറ്റവും വലിയ കള്ളത്തരം എന്താണെന്ന് ചോദിച്ചപ്പോഴാണ് ചേട്ടനെകൊണ്ട് ക്യാറ്റ് ബിസ്ക്കറ്റ് കഴിപ്പിച്ച കഥ അമല വെളിപ്പെടുത്തിയത്. തമാശയ്ക്കായി കള്ളത്തരം ഏറ്റവും കൂടുതൽ ചെയ്തിട്ടുള്ളതും പറഞ്ഞിട്ടുള്ളതും ചേട്ടനോടാണ്. ഒരിക്കൽ ഞങ്ങൾ എല്ലാവരും ഒരു പാർട്ടിയിൽ പങ്കെടുക്കുകയായിരുന്നു. ചേട്ടൻ ഒരുപാട് മദ്യപിച്ചിരുന്നു. അന്ന് ഞാൻ ചേട്ടന് കഴിക്കാൻ കൊടുത്തത് എന്റെ ക്യാറ്റ് ബിസ്ക്കറ്റാണ് എന്നാണ് അമല പറഞ്ഞത്.
അടുത്തിടെ, ഒരു അഭിമുഖത്തിൽ തന്റെ വിവാഹത്തിൽ പ്രേക്ഷകർക്ക് അറിവില്ലാത്ത ചില കാര്യങ്ങളെ കുറിച്ചും അമല പോൾ തുറന്ന് പറഞ്ഞിരുന്നു. ജീവിതത്തിൽ ഇതുവരെ എടുത്ത തീരുമാനങ്ങളിൽ തനിക്ക് ഏറ്റവും ക്ലാരിറ്റിയുണ്ടായിരുന്നത് ജഗതിനെ പങ്കാളിയായി സ്വീകരിക്കാം എന്നതിലായിരുന്നുവെന്ന് അമല പറയുന്നു. താലികെട്ടിന്റെ സമയത്ത് ആനന്ദകണ്ണീർ പൊഴിക്കുന്ന അമലയുടെ ഫോട്ടോ വൈറലായിരുന്നു. വിവാഹസമയത്ത് മനസിൽ വേറൊരു ചിന്തയും ഇല്ലായിരുന്നു. ലൈഫിൽ എടുത്ത തീരുമാനങ്ങളിൽ ക്ലാരിറ്റി ഉണ്ടായിരുന്നത് ജഗതിനെ വിവാഹം ചെയ്യുക എന്നതിൽ മാത്രമായിരുന്നു.
അമ്മയുടെ ആഗ്രഹപ്രകാരമാണ് പള്ളിയിൽ വെച്ച് വിവാഹം നടന്നത്. ഞങ്ങൾ രണ്ട് മതത്തിൽപ്പെട്ടവരായതുകൊണ്ട് പള്ളിയിൽ വെച്ച് താലികെട്ട് നടക്കുമോ ഇല്ലയോയെന്ന് ഉറപ്പില്ലായിരുന്നു. ഒരുപാട് ശ്രമിച്ച് അവസാനം അനുവാദം കിട്ടി. വിവാഹത്തിന് തലേദിവസം പോയി അമ്മയും അമ്മയുടെ സുഹൃത്തും ചേർന്നാണ് എനിക്ക് വെഡ്ഡിങ് സാരി വാങ്ങിയത്. ബ്ലൗസ് പോലും കറക്ട് ഫിറ്റിയിരുന്നു.
ഇന്റിമേറ്റ് വെഡ്ഡിങ് ആയിരുന്നു. എന്റേയും ജഗതിന്റേയും നന്മയും സന്തോഷവും ആഗ്രഹിക്കുന്നവരായിരുന്നു അന്ന് ചടങ്ങിൽ പങ്കെടുത്തവർ എല്ലാം. അന്ന് ജഗതിനെ കാണാൻ ഒരു മല്ലു അച്ചായനെപ്പോലെയായിരുന്നു. എന്റെ ബന്ധുക്കളാണ് ജഗതിനെ മുണ്ട് ഉടുപ്പിച്ചതെന്നും അമല പറയുന്നു. മകനെ കുറിച്ചും താരം മനസ് തുറന്നു. ഇളൈയുടെ എക്സ്പ്രഷനൊക്കെ എന്റേത് പോലെയാണ്. ഇമോഷണൽ ഇന്റലിജൻസുണ്ട്. ഞാനും ചെറുപ്പത്തിൽ അതുപോലെയായിരുന്നു.
എല്ലാവരുടേയും അടുത്ത് അവൻ പോകില്ല. കുറച്ച് നേരം നിരീക്ഷിച്ചശേഷം താൽപര്യം തോന്നിയാലേ പോകു. ആ ഗുണം അവനുള്ളത് എനിക്ക് വളരെ ഇഷ്ടമാണ്. അവൻ അവനെ സംരക്ഷിക്കാനായി ഒരു ബൗണ്ടറി വെച്ചിട്ടുണ്ടെന്നത് നല്ല കാര്യമായി തോന്നി. പ്രസവിച്ച് 21 ദിവസം കഴിഞ്ഞപ്പോൾ തന്നെ ഞാൻ വീണ്ടും വർക്ക് ചെയ്യാൻ തുടങ്ങി. ആ 21 ദിവസത്തിനുള്ളിലാണ് ആയുർവേദ ട്രീറ്റ്മെന്റ് എല്ലാം പൂർത്തിയാക്കിയത്. പ്രമോഷൻസ് ചെയ്ത് കൊണ്ടായിരുന്നു തുടക്കമെന്നും അമല പറയുന്നു.
വേദനിപ്പിച്ച ആളുകളോട് ക്ഷമിക്കുന്ന ആളാണ് താനെന്നും നടി പറയുന്നു. മനസുകൊണ്ട് ക്ഷമിക്കുമ്പോൾ ആ വിഷയത്തിൽ നിന്നും മോചനം കിട്ടിയത് പോലെ തോന്നും. മാത്രമല്ല അവരൊന്നും എന്റെ ഹൃദയത്തിൽ അത്തരത്തിൽ ഒരു സ്ഥാനം പോലും അർഹിക്കുന്നവരുമല്ലെന്നും നടി കൂട്ടിച്ചേർത്തു. കഴിഞ്ഞ വർഷം നവംബറിലായിരുന്നു അമലയും ജഗതും തമ്മിലുളള വിവാഹം. കൊച്ചിയിൽ നടന്ന വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
ജനുവരി 4 നാണ് താൻ അമ്മയാകാൻ പോകുന്നു എന്ന സന്തോഷവാർത്ത അമല പങ്കുവെച്ചത്. മകൻ വന്നതിന് ശേഷമുള്ള ആദ്യത്തെ ദീപാവലി ആഘോക്കാൻ അമല പോളും ഭർത്താവിനും കുഞ്ഞിനുമൊപ്പം ബാലിയിലേയ്ക്ക് പോയിരുന്നു. ഇതോടെ ആരാധകർ ചില സംശയങ്ങളുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. ജഗതിന്റെ പങ്കാളിയായശേഷം അമല ഹിന്ദു മതം സ്വീകരിച്ചോ എന്നാണ് പലർക്കും അറിയേണ്ടിയിരുന്നത്. അമലയും ആനിയെയും നയൻതാരയെയും പോലെ ആയോ, മതം മാറിയപ്പോൾ പേര് മാറ്റിയോ എന്ന് തുടങ്ങി നിരവധി പേരാണ് കമന്റുകൾ രേഖപ്പെടുത്തിയിരിക്കുന്നത്.
അതിന് കാരണം ദൈവങ്ങളുടെ ദ്വീപായ ബാലിയിൽ കുടുംബ സമേതം താരം ദീപാവലി ആഘോഷിച്ചുവെന്നതാണ്. സഞ്ചാരികളുടെ സ്വർഗമായ ബാലി സ്പിരിച്വാലിറ്റിയും ക്ഷേത്രങ്ങളും ഇഷ്ടപ്പെടുന്നവരുടെ പ്രധാന കേന്ദ്രമാണ്. എൻ്റെ ജന്മദിനമായ ഒക്ടോബർ 26 ദീപാവലി, ഞങ്ങളുടെ വിവാഹ നിശ്ചയ വാർഷികം നവംബർ 4 എന്നിവയെല്ലാം അടുത്തടുത്താണ്. അതിനാൽ എല്ലാം ഒറ്റയടിക്ക് ആഘോഷിക്കാൻ ബാലി അനുയോജ്യമായ സ്ഥലമായി തോന്നി എന്നാണ് കഴിഞ്ഞ ദിവസം ബാലി യാത്രയ്ക്ക് പിന്നിലെ കാരണം വിവരിച്ച് അമല പറഞ്ഞത്.
അച്ഛന്റെ അകാല വിയോഗവും കോവിഡും കടുത്ത മാനസിക സമ്മർദ്ദത്തിലാക്കിയപ്പോൾ ഒറ്റയ്ക്കുള്ള യാത്രകളാണ് സ്വയം കണ്ടെത്താൻ സഹായിച്ചതെന്നും അമല വ്യക്തമാക്കിയിരുന്നു. മാത്രമല്ല, പ്രസവിച്ചശേഷം തന്റെ പ്ലാസന്റ സംസ്‌കരിച്ചത് ജഗതാണെന്നും ഇത്തരത്തിൽ പൂജകളോടെ പ്ലാസന്റ സംസ്‌കരിക്കുന്നത് പണ്ടുകാലത്തെ ഒരു ചടങ്ങാണെന്നും അമല പറഞ്ഞിരുന്നു.
ഭർത്താവ് ജഗത് തനിക്ക് ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ ഭാഗ്യമാണെന്നും അമല പറയുന്നു. തങ്ങളുടെ കഥ സിനിമയാക്കുകയാണെങ്കിൽ അതിന് പേരിടുക ‘എന്റെ മറുപിള്ളയെ അടക്കം ചെയ്യുമോ’ എന്നായിരിക്കുമെന്നും അമല പറയുന്നു. അതിന് പിന്നിലൊരു കാരണവുമുണ്ട്. ‘കുഞ്ഞ് പിറന്നതിനുശേഷം മറുപിള്ളയെ പൂജകളോടെ സംസ്‌കരിക്കുന്നത് പണ്ടു കാലത്തെ ഒരു ചടങ്ങാണ്. വളരെ ആഘോഷത്തോടെയാണ് ഇത് നടത്താറുള്ളത്. കുഞ്ഞിനോടൊപ്പമാണ് മറുപിള്ളയും വളരുന്നത്. അതുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത്.
അമ്മയായ സ്ത്രീ അതുവരേയുള്ള എല്ലാ ട്രോമകളും നെഗറ്റീവിറ്റിയും അതോടെ അടക്കം ചെയ്തു എന്നാണ് സങ്കൽപം. അമ്മയ്ക്കും കുഞ്ഞിനും പുതുജന്മം എന്ന നിലയിലാണ് ഈ ചടങ്ങ് നടത്തുന്നത്. ആളുകൾ ഇത് ഉൾക്കൊള്ളുമോ എന്നറിയില്ല. എന്റെ മറുപിള്ള അടക്കം ചെയ്തത് ജഗതാണ്. എന്നെ അറിയിച്ചിരുന്നില്ല. ചടങ്ങെല്ലാം കഴിഞ്ഞതിനുശേഷം ജഗത് എന്നോട് പറഞ്ഞത് ഇത് നേരത്തെ പറഞ്ഞിരുന്നെങ്കിൽ നിന്നെ ആദ്യം കണ്ടപ്പോൾ പിക്കപ് ലൈൻ പോലെ ‘കാൻ ഐ ബറി യുവർ പ്ലാസന്റ’ എന്ന് ചോദിക്കുമായിരുന്നു എന്നാണ് അമല പോൾ പറഞ്ഞിരുന്നത്.
2014 ൽ സംവിധായകൻ എ.എൽ. വിജയുമായാണ് അമലയുടെ ആദ്യ വിവാഹം നടക്കുന്നത്. നാല് വർഷത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായത്. എന്നാൽ അധികം വൈകാതെ ഇവർക്കിടയിൽ പ്രശ്‌നങ്ങൾ ആരംഭിച്ചു, മൂന്ന് വർഷങ്ങൾക്ക് ശേഷം 2017ൽ ഇവർ വിവാഹമോചിതരാവുകയും ചെയ്തു. തമിഴകത്തെയാകെ ഞെട്ടിച്ച വിവാഹമോചനമായിരുന്നു ഇത്.
വിവാഹശേഷം കരിയറുമായി മുന്നോട്ട് പോകുന്നതിനെ സംവിധായകനും കുടുംബവും പിന്തുണയ്ക്കാതിരുന്നതാണ് വിവാഹമോചനത്തിന് കാരണമായതെന്നാണ് പറയപ്പെടുന്നത്. വിജയോട് ആദ്യം പ്രണയാഭ്യർത്ഥന നടത്തിയത് അമല പോൾ ആയിരുന്നു. നടി തന്നെയാണ് വിവാഹിതിയായ സമയത്ത് നൽകിയ അഭിമുഖത്തിൽ ഇക്കാര്യം തുറന്നു പറഞ്ഞത്.
കല്യാണത്തെ പറ്റി പെട്ടെന്നെടുത്ത തീരുമാനം ആയിരുന്നു. ഇൻഡസ്ട്രിയിൽ ഒരുപാട് വർഷം ഉണ്ടാവില്ല എന്ന് അറിയാമായിരുന്നെങ്കിലും. കല്യാണം കഴിച്ചില്ലായിരുന്നെങ്കിലും മൂന്ന് വർഷത്തിന് മുകളിൽ ഇൻഡസ്ട്രിയിൽ ഞാൻ നിൽക്കുമെന്നെനിക്ക് തോന്നുന്നില്ല. എനിക്കെപ്പോഴും മാറ്റങ്ങൾ വേണം, ഞാനെപ്പോഴും ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് ചാടാനാഗ്രഹിക്കുന്നു, എന്നുമാണ് അമല പോൾ പറഞ്ഞത്.
2011ൽ അമല പോൾ പ്രധാന കഥാപാത്രമായെത്തിയ ദൈവ തിരുമകൾ എന്ന ചിത്രം സംവിധാനം ചെയ്തത് എ എൽ വിജയ്യായിരുന്നു. 2013ൽ ഇളയദളപതി വിജയിയെ നായകനാക്കി എ എൽ വിജയ് സംവിധാനം ചെയ്ത ‘തലൈവ’ എന്ന ചിത്രത്തിലും അമലയായിരുന്നു നായിക. വിവാഹ മോചനത്തിന് ശേഷം അടിമുടി മാറ്റങ്ങളുമായാണ് അമല പോൾ ആരാധകർക്ക് മുന്നിലേക്ക് എത്തിയത്.