മലയാളികളുടെ പ്രിയപ്പെട്ടെ നടനാണ് ജയറാം. അദ്ദേഹത്തെപ്പോലെ തന്നെ അദ്ദേഹത്തിന്റെ മകനായ കാളിദാസ് ജയറാമിനെയും ഇഷ്ടപ്പെടുന്നവർ ഏറെയാണ്. കാളിദാസിന്റെ വിശേഷങ്ങളെല്ലാം വളരെപ്പെട്ടെന്നാണ് ശ്രദ്ധിക്കപ്പെടുന്നതും. പക്ഷെ ഇടക്ക് എവിടെയോ വെച്ച് അദ്ദേഹത്തിന്റെ കരിയറിന് വീഴ്ച സംഭവിച്ചു. ഇപ്പോളി തിരിച്ച് വരവിന്റെ പാതയിലാണ് നടൻ. അദ്ദേഹത്തിന്റേതായി പുറത്തെത്തിയ ചിത്രങ്ങൾക്കെല്ലാം തന്നെ മികച്ച പ്രതികരണമാണ് ലിഭിച്ചിരുന്നതും.
ഇപ്പോഴിതാ തന്റെ മരണശേഷം അവയവങ്ങൾ ദാനം ചെയ്യുമെന്ന് പറയുകയാണ് നടൻ ജയറാം. ഒരു സ്വകാര്യ ആശുപത്രിയിലെ ക്ലിനിക്ക് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് ജയറാം അവയവങ്ങൾ ദാനം ചെയ്യാൻ സമ്മതം അറിയിച്ചിരിക്കുന്നത്. തന്റെ അവയവം മറ്റൊരാൾക്ക് ഉപകാരപ്പെടുമെങ്കിൽ സമ്മതപത്രത്തിൽ ഒപ്പിട്ട് തരാമെന്നും നടൻ വ്യക്തമാക്കി.
എന്റെ മരണശേഷം എന്റെ അവയവങ്ങൾ ദാനം ചെയ്യുമെന്ന് ആദ്യമായി ഇവിടെ വച്ച് അറിയിക്കുകയാണ്. എന്റെ ഏതെങ്കിലും അവയവം കൊണ്ട് മറ്റൊരാൾക്ക് ഉപകാരപ്പെടുമെങ്കിൽ, ഇവിടെ വച്ച് സമ്മതപത്രത്തിലും ഞാൻ ഒപ്പിട്ട് തരാം” എന്നാണ് ജയറാം പറയുന്നത്. ഭാര്യ പാർവതിയും ജയറാമിന് ഒപ്പമുണ്ടായിരുന്നു.
നിരവധി ആരാധകരുള്ള താരദമ്പതിമാരാണ് ജയറാമും പാർവതിയും. ഒരുമിച്ച് സിനിമയിൽ നായിക നായകന്മാരായി അഭിനയിച്ച സമയത്താണ് ഇരുവരും പ്രണയത്തിലാവുന്നത്. വീട്ടുകാരെ അറിയിക്കാതെ സിനിമാ സെറ്റുകളിൽ രഹസ്യമായി പ്രണയിച്ച് നടന്നതിനെ കുറിച്ച് താരങ്ങൾ മുൻപ് പലപ്പോഴും പറഞ്ഞിട്ടുണ്ട്. 1988 ൽ പുറത്തിറങ്ങിയ അപരൻ എന്ന സിനിമയിൽ ഒരുമിച്ച് അഭിനയിക്കുമ്പോഴാണ് ജയറാമും പാർവതിയും ഇഷ്ടത്തിലാവുന്നത്.
ജയറാമിനെ വിവാഹം കഴിച്ചതോട് കൂടി അഭിനയത്തിൽ നിന്നും മാറി നിൽക്കാമെന്ന് പാർവതി തീരുമാനിക്കുകയായിരുന്നു. പിന്നീട് രണ്ട് മക്കൾക്ക് കൂടി ജന്മം കൊടുത്തതോടെ നടി പൂർണമായിട്ടും കുടുംബിനിയായി കഴിയുകയാണ്. പാർവ്വതി – ജയറാം പ്രണയ കാലത്തെ കുറിച്ച് ഇന്റസ്ട്രിയിലെ ഇവരുടെ ഓരോ സുഹൃത്തുക്കൾക്കും ഓരോ കഥ പറയാനുണ്ട്. സിദ്ദിഖ്, സംവിധായകൻ കമൽ, മണിയൻ പിള്ള രാജു എന്നിങ്ങനെ പലരും പ്രണയത്തിന് സഹായിച്ചവരാണ്. പാർവ്വതിയുടെ അമ്മ വിവാഹത്തെ ശക്തമായി എതിർത്തിരുന്നു. ജയറാമുള്ള സെറ്റുകളിലേക്കേ പാർവ്വതിയെ അയക്കാതിരുന്ന കാലമുണ്ടായിരുന്നു.
അന്ന് ജയറാം തുടക്കകാരനാണ്, പാർവ്വതിയാണെങ്കിൽ മിന്നി നിൽക്കുന്ന നായികയും. പക്ഷേ പ്രണയത്തിന് ആ അന്തരം ഒന്നും ഒരു വിഷയമേ ആയിരുന്നില്ല. ജയറാമിനെ ഞാൻ കാണുമ്പൊൾ ഓരോ സമയം ഓരോ പ്രായമാണ്. കുഞ്ഞുങ്ങൾക്ക് ഒപ്പം ഇരിക്കുമ്പോൾ എന്റെ ഒപ്പം തമാശ പറയുമ്പോൾ ഒക്കെയും പ്രായം ഇരുപത്തിയഞ്ചാണെങ്കിൽ ആനയ്ക്കും പൂരത്തിനും ഒപ്പം കൂടുമ്പോൾ ആ പ്രായം ഇരുപതിലും പതിനെട്ടിലും എത്തും. അമ്യൂസ്മെന്റ് പാർക്കിൽ പോയി ഒരു റൈഡിൽ കയറാൻ പറഞ്ഞാൽ മാത്രം ജയറാം 70 വയസുള്ള അപ്പൂപ്പനാകും.
അദ്ദേഹത്തോട് ഒപ്പമുള്ള ഇത്രയും വർഷങ്ങൾ അത്രയും മനോഹരമാണ്. ഞങ്ങളുടെ പ്രണയം തുടങ്ങുന്നതിന് മുമ്പാണ് ജയറാമിന്റെ പിറന്നാൾ ഒരുമിച്ച് ആഘോഷിച്ചത്. അത് തേക്കടിയിൽ വെച്ചാണെന്ന് പാർവതിയും അടുത്തിടെ പറഞ്ഞിരുന്നു. അടുത്തിടെ ജയറാമിന്റെ അറുപതാം പിറന്നാളിന് നടൻ പറഞ്ഞ വാക്കുകളും ശ്രദ്ധ നേടിയിരുന്നു. ഞങ്ങളുടെ വിശ്വാസത്തിന്റെ ആചാരപ്രകാരം അറുപതാം വയസിൽ ഒരു താലി കൂടി കെട്ടണം എന്നാണ്. എഴുപതിലും കെട്ടണം ഒന്ന്. ഞങ്ങൾ താലി വരെ റെഡിയാക്കി വച്ചിരുന്നു. എന്റെ പെങ്ങളാണ് അത് തരേണ്ടത്. വിവാഹം നടന്ന അതേ ഗുരുവായൂരിൽ വെച്ചുകെട്ടാമെന്ന് ഞാൻ പറഞ്ഞപ്പോൾ ആളുകൾ അറുപതായിയെന്ന് അറിയില്ലേയെന്ന് ഓർത്തതുകൊണ്ടാകും ജയറാം സമ്മതിച്ചില്ലെന്നായിരുന്നു പാർവതി തമാശരൂപേണ പറഞ്ഞത്.
മക്കളും ഭാര്യയുമെല്ലാം തനിക്ക് ഒരുപാട് സർപ്രൈസുകൾ തരുന്നവരാണെന്നും പക്ഷെ തനിക്ക് അതിനൊന്നും സാധിക്കാറില്ലെന്നും ജയറാം പറയുന്നു. എനിക്ക് എല്ലാ പിറന്നാളിനും സർപ്രൈസുകളുടെ ബഹളമാണ്. അശ്വതിയും കുട്ടികളും എനിക്കത് തരും. പക്ഷെ ഞാൻ ഇവരുടെ പിറന്നാളും മറ്റും മറന്നു പോകും. ഞാൻ സർപ്രൈസ് ഒന്നും കൊടുക്കാറില്ല. എനിക്ക് ഡയറിയോ മാനേജരോ ഇല്ല.
അതുകൊണ്ടുതന്നെ ഞാൻ മറന്നുപോകും. എന്തെങ്കിലും ആലോചിച്ചുകൊണ്ട് ഇരിപ്പാകും പലപ്പോഴും. എന്റെ ഭാഗത്തു നിന്നും പറ്റിയ തെറ്റുകൾക്ക് ശരിക്കും ഞാൻ ഇവരോട് മാപ്പ് പറയുന്നുവെന്ന് നടൻ പറഞ്ഞ് അവസാനിച്ചപ്പോൾ താനില്ലെങ്കിൽ ജയറാം മുഴുവൻ ഹാൻഡി ക്യാപ്പ്ഡാണെന്ന് പാർവതിയും കൂട്ടിച്ചേർത്തു. ജയറാം ഒരു ഷോപ്പിൽ പോലും ഞാൻ ഇല്ലാതെ പോകില്ല. ഞാൻ ഇല്ലെങ്കിൽ മുഴുവൻ ഹാൻഡി ക്യാപ്പ്ഡാണ് ജയറാം. എല്ലാത്തിനും ഒപ്പം തന്നെ വേണം പാർവതി കൂട്ടിച്ചേർത്തു.
അതേസമയം, തേജ സജ്ജയുടെ ‘മിറൈ’ എന്ന ചിത്രമാണ് ജയറാമിന്റെതായി അണിയറയിൽ ഒരുങ്ങി കൊണ്ടിരിക്കുന്നത്. മുടി നീട്ടി വളർത്തി സന്യാസി ആയാണ് ചിത്രത്തിൽ നടൻ വേഷമിടുന്നത്. സിനിമയുടെ ടീസർ എത്തിയപ്പോഴെ ജയറാമിന്റെ ലുക്ക് ചർച്ചയായിരുന്നു. മണിരത്‌നത്തിന്റെ ‘പൊന്നിയിൻ സെൽവൻ’ മുതലിങ്ങോട്ട് എത്തിയ അന്യഭാഷാ സിനിമകളിൽ എല്ലാം വളരെ വ്യത്യസ്തമായ ലുക്കുകളിലാണ് നടൻ പ്രത്യക്ഷപ്പെട്ടത്. ‘റെട്രോ’ ആണ് ജയറാമിന്റെതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. സൂര്യ നായകനായ ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചതെങ്കിലും ജയറാമിന്റെ ലാഫിങ് ഡോക്ടർ എന്ന കഥാപാത്രം ശ്രദ്ധ നേടിയിരുന്നു.
മലയാളത്തിൽ അബ്രാം ഓസ്ലർ ആണ് ജയറാമിന്റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്തത്. അതും 2024ൽ. മമ്മൂട്ടി കാമിയോ റോളിൽ എത്തിയ ചിത്രത്തിൽ ഓസ്ലർ എന്ന ടൈറ്റിൽ റോളിലായിരുന്നു അദ്ദേഹം എത്തിയത്. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ചിത്രം ഒരു ഇൻവെസ്റ്റഗേഷൻ ത്രില്ലറായിരുന്നു. അനശ്വര രാജൻ, സൈജു കുറുപ്പ്, അർജുൻ അശോകൻ, ആര്യ സലിം, സെന്തിൽ കൃഷ്ണ, ജഗദീഷ്, അനൂപ് മേനോൻ, ദിലീഷ് പോത്തൻ തുടങ്ങി നിരവധി താരങ്ങളും സിനിമയിൽ അണിനിരന്നിരുന്നു.
അതേസമയം, മുമ്പൊരു അഭിമുഖത്തിൽ ജയറാം പറഞ്ഞ കാര്യങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. എന്റെ ഇത്രയും നാളത്തെ ജീവിതത്തിനിടക്ക് ഞാൻ ഒരു കാര്യത്തിനും അമിതമായി ദുഖിക്കാനോ, സന്തോഷിക്കാനോ പോകാറില്ല. ഞാൻ ആഗ്രഹിച്ചതിലും അപ്പുറമാണ് ഈശ്വരൻ എനിക്ക് നൽകിയത്, അതിൽ ഞാൻ എന്നും സന്തോഷവാനും തൃപ്തിയുള്ളവനുമാണ്.
എന്നാൽ എന്റെ ജീവിത്തിൽ ഞാൻ വിഷമിച്ച ഒരു നിമിഷം ഉണ്ടായി, കുറച്ച് നാളുകൾക്ക് മുമ്പ് ഒരു എട്ട് മാസമായി ഞാൻ വീട്ടിലുണ്ട്. സ്ഥിരമായി വിളിക്കുന്ന ആളുകൾ പോലും വിളിക്കാതെയായി. 12 വർഷം എന്റെ കൂടെ ഉണ്ടായിരുന്ന മേക്കപ്പ് മാൻ ഇയാൾക്ക് ഇനി പണിയൊന്നും ഉണ്ടാവില്ലെന്ന് കരുതി പോയി, വിജയമില്ലെങ്കിൽ ആളുകൾ അപ്പോൾ സ്ഥലം വിട്ടു കളയും.
സുഹൃത്തുക്കൾ ആയാലും, സിനിമയിലെ മറ്റാരായാലും ആരും എന്നെ ഒന്ന് വിളിക്കാറില്ല, ഇനി നമ്മൾ അങ്ങോട്ട് വിളിച്ചാൽ ഫോണും എടുക്കില്ല. അവരിൽ നിന്നെല്ലാം വളരെ വ്യത്യസ്തമായ പെരുമാറ്റം അനുഭവപെട്ടു. സിനിമ വേണമെന്നോ ധനസഹായം വേണമെന്നോ ഒന്നും ഇവരിൽ നിന്ന് ഞാൻ ആഗ്രഹിച്ചല്ല ഞാൻ ഈ വിളിക്കുന്നത്. എനിക്ക് വല്ലപ്പോഴും ഉള്ള അവരുടെ ആ വിളികൾ മാത്രം മതി.
അതൊക്കെയല്ലേ ഒരു സന്തോഷം, അതുപോലും എനിക്ക് നഷ്ടപെട്ട ആ എട്ട് മാസം മാനസികമായി ഏറെ വിഷമിച്ചിരുന്നു. പരാജയങ്ങൾ എല്ലാ മേഖലയിലും ഉണ്ട്. ജീവിതത്തിൽ പരാജയങ്ങൾ വേണം. നമ്മൾ ഒരുപാട് കഷ്ടപ്പെട്ടിട്ട് കിട്ടുന്ന സന്തോഷത്തിനും ചിരിക്കും ഒക്കെ വലിയ വിലയുണ്ട്. എന്റെ നല്ല സമയത്ത്, വലിയ പ്രതിഫലമൊക്കെ കിട്ടി കൊണ്ടിരുന്ന സമയത്ത് പണത്തിലെ വില അറിഞ്ഞിരുന്നില്ല.
പക്ഷെ ഒരുപാട് കഷ്ടപ്പെട്ടിട്ട് ഒരു പതിനായിരം രൂപ കയ്യിൽ കിട്ടുമ്പോൾ കിട്ടുന്ന ആ ഒരു സന്തോഷം അതൊന്ന് വേറെയാണ്… ഞാനും ഭാര്യയും അത് ആഘോഷിച്ചിട്ടുണ്ട്, പല സമയത്തും എന്റെ ആത്മ വിഷ്വസം നഷ്ടപ്പെട്ടപ്പോൾ എനിക്ക് പിന്തുണയായി നിന്നത് എന്റെ അശ്വതിയാണ്. ചെറിയ കഥാപാത്രങ്ങൾ ഒക്കെ വരുമ്പോൾ ചെയ്യേ വേണ്ട എന്ന് പറഞ്ഞ് ഒപ്പമുണ്ടായിരുന്നു. അത്രയ്ക്ക് കഷ്ടപ്പാട് ഒന്നുമില്ലെന്ന് പറയുമായിരുന്നു. നമുക്ക് എന്ത് തോന്നിയാലും പുറകിൽ ഒരാൾ ഒരു പ്രശ്നവുമില്ല എന്ന് പറയാനുണ്ടാവുമ്പോൾ ഒരു ബലമാണ് എന്നും ജയറാം പറയുന്നു.
അതേസമയം, അടുത്തിടെയായിരുന്നു നടൻ തന്റെ അറുപതാം പിറന്നാൾ ആഘോഷമാക്കിയത്. കഴിഞ്ഞ വർഷം അവസാനമായിരുന്നു മകൻ കാളിദാസിന്റെയും വിവാഹം. ഈ വേളയിൽ ആയിരുന്നു പിറന്നാൾ ആഘോഷം. തുടർന്ന് നടൻ മാധ്യമങ്ങളോട് പറഞ്ഞ വാക്കുകളും വൈറലായിരുന്നു.
കണ്ണദാസൻ പറഞ്ഞ വരികളുണ്ട്. ജനിക്കുന്ന വയസൊന്ന്, പള്ളിക്കൂടത്തിൽ ചേർക്കാനായി കൊടുക്കുന്ന കള്ള വയസൊന്ന്, അത് കഴിഞ്ഞ് ജോലി കിട്ടാനും മറ്റും ജീവിതത്തിലെ പല ഘട്ടങ്ങളിൽ പറയുന്ന വയസ് ഒരുപാടുമുണ്ട്. ഇതിനേക്കാൾ എല്ലാം ഉപരിയായി നമ്മുടെ മനസ് പറയുന്ന ഒരു വയസുണ്ട്. അങ്ങനെ നോക്കുകയാണെങ്കിൽ എനിക്ക് പ്രായം കുറവാണ്.
എന്റെ എസ്എസ്എൽസി ബുക്കും പാസ്പോർട്ടും നോക്കിയാൻ 1965 ഡിസംബർ പത്താണ് എന്റെ ജനന തിയ്യതി. അങ്ങനെ നോക്കിയാൽ എനിക്ക് അമ്പത്തിയൊമ്പത് വയസേയുള്ളു. അറുപത് തുടങ്ങുന്നുവെന്നും വേണമെങ്കിലാക്കാം. എന്റെ പ്രായം എഞ്ചോയ് ചെയ്യുന്നൊരാളാണ് ഞാൻ. നരയും ശരീരത്തിലെ ചുളിവുകളുമെല്ലാം ഞാൻ ആസ്വദിക്കുന്നു. നമ്മൾ മെച്വേർഡായി എന്ന് തോന്നുക കൂടി ചെയ്യും പ്രായം കൂടുമ്പോഴെന്ന് ജയറാം പറഞ്ഞിരുന്നു.
1992 സെപ്റ്റംബരിലായിരുന്നു പാർവ്വതിയുടെയും ജയറാമിന്റെയും വിവാഹം. വിവാഹത്തിന് ശേഷം പാർവ്വതി അഭിനയത്തിൽ നിന്ന് പൂർണമായും മാറി നിന്നു. അഭിനയിച്ചുകൊണ്ടിരുന്ന കാലത്തേ തനിക്കതിന് താത്പര്യമില്ലായിരുന്നു, അമ്മയുടെ നിർബന്ധം കൊണ്ടാണ് അഭിനയിച്ചത് എന്ന് പാർവ്വതി പറഞ്ഞിട്ടുണ്ട്.
പക്ഷേ വിവാഹത്തിന് ശേഷം നൃത്തം ഉപേക്ഷിച്ചിരുന്നില്ല. അതിൽ പാർവ്വതി സജീവമായിരുന്നു. കണ്ണനും ചക്കിയും ജനിച്ചതിന് ശേഷം അതായി പാർവ്വതിയുടെ ലോകം. തമിഴ് ബ്രാഹ്മണ കുടുംബത്തിൽ ആണ് ജയറാം ജനിച്ചത്. കാലടിയിലുള്ള ശ്രീശങ്കര കോളേജിലാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയിരിക്കുന്നത്. കോളേജ് കാലത്ത് തന്നെ മിമിക്രിയിൽ നിരവധി പുരസ്കാരങ്ങൽ ജയറാം സ്വന്തമാക്കിയിട്ടുണ്ട്.