ഫോണ്‍ വിളിച്ചിട്ട് എടുക്കാത്തതിന് കാമുകി കത്രികയ്ക്ക് കുത്താന്‍ നോക്കി, മണ്ണെണ്ണയൊഴിച്ച് കത്തിക്കാന്‍ നോക്കി…ഞാന്‍ നേരെ വനിതാ സെല്ലിലേക്ക് വണ്ടിയോടിച്ച് കയറ്റുകയായിരുന്നു; ആദ്യത്തെ പ്രണയം ടോക്സിക്കായിരുന്നുവെന്ന് നടന്‍ അക്ഷയ് രാധാകൃഷ്ണന്‍

തന്നെ കാമുകി ദേഹോപദ്രവം ഏല്‍പ്പിക്കുമായിരുന്നെന്ന് തുറന്നു പറഞ്ഞ് നടന്‍ അക്ഷയ് രാധാകൃഷ്ണന്‍. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തന്റെ പ്രണയത്തെക്കുറിച്ച് നടൻ മനസ്സ് തുറക്കുകയാണ്. തന്നെ കാമുകി ദേഹോപദ്രവം ഏല്‍പ്പിക്കുമായിരുന്നുവെന്നാണ് അക്ഷയ് പറയുന്നത്

ആദ്യത്തെ പ്രണയം ഭയങ്കര ടോക്സിക്കായിരുന്നു കലിപ്പനും കാന്താരിയും എന്ന് കേട്ടിട്ടില്ലേ അതുപോലെയായിരുന്നു. പക്ഷെ അവളായിരുന്നു കലിപ്പത്തി, ഞാന്‍ കാന്താരനായിരുന്നു. ഫോണ്‍ വിളിച്ചിട്ട് എന്താണ് എടുക്കാത്തത് എന്ന് ചോദിച്ച് വീട്ടില്‍ വന്ന് പ്രശ്നമുണ്ടാക്കി. മണ്ണെണ്ണയൊഴിച്ച് കത്തിക്കാന്‍ നോക്കി.
ഞാന്‍ നേരെ വനിതാ സെല്ലിലേക്ക് വണ്ടിയോടിച്ച് കയറ്റുകയായിരുന്നു. എന്നെ കത്തിക്കാനാണ് നോക്കിയത്. ഫോണ്‍ വിളിച്ചിട്ട് എടുക്കാത്തതിനാണ്. എന്റെ കാമുകി കത്രികയ്ക്ക് കുത്താന്‍ നോക്കി. തലയ്ക്ക് കുത്താന്‍ നോക്കിയതാണ് കുനിഞ്ഞത് കൊണ്ട് പുറത്ത് കൊണ്ടു. പതിമൂന്ന് കൊല്ലമുണ്ടായിരുന്നു ആ പ്രണയം.

റിലേഷന്‍ഷിപ്പ് എന്നതൊരു മാനേജ്മെന്റാണ്. നല്ല രീതിയില്‍ തന്നെ മുന്നോട്ട് പോകണം . പങ്കാളിയുടെ ഐഡിയോളജിയേയും പാഷനേയും ബഹുമാനിക്കണം. മനസിലാക്കാന്‍ സാധിക്കണം. പ്രണയം മാത്രം പോര. ഇതില്‍ പ്രണയം മാത്രമേ ഉണ്ടായിരുന്നുള്ളൂ.

സ്നേഹം ഉണ്ടെങ്കിലും അണ്ടര്‍സ്റ്റാന്‍ഡിംഗ് ഇല്ലായിരുന്നു. സിനിമ ഇഷ്ടമല്ല, എന്നോട് സിനിമ വേണ്ടെന്ന് പറഞ്ഞു. എന്റെ പാഷനാണ് സിനിമ. പക്ഷെ എന്നോട് സിനിമ ചെയ്യാന്‍ പറ്റില്ലെന്ന് പറഞ്ഞു. വേറൊരു ജോലിയും പറ്റില്ല. സിനിമയല്ലാതെ ജീവിക്കാന്‍ പറ്റില്ല. ഒന്നുമില്ലാതെ ചത്തപോലെ നിന്റെ കൂടെ ജീവിച്ചിട്ട് എന്തിനാണെന്ന് ചോദിച്ചു. അതിന് അവള്‍ക്ക് ഉത്തരമില്ലായിരുന്നു. അങ്ങനെ അതങ്ങ് പോയെന്ന് നടൻ പറയുന്നു

Noora T Noora T :