അങ്ങനെ സംഭവിച്ചാൽ താൻ ജോലി നിർത്തി പോകണമെന്നും സിനിമ എന്ന മോഹം ഉപേക്ഷിക്കണമെന്നും അദ്ദേഹം തന്നോട് പറഞ്ഞു,കലാ സംവിധായകരെ അംഗീകരിക്കാൻ ഇന്നും മലയാളത്തിലെ പലർക്കും സാധിക്കുന്നില്ല; മമ്മൂട്ടി ചിത്രത്തിൽ സംഭവിച്ചത്

മമ്മൂട്ടി ​ഗസ്റ്റ്റോളിലെത്തിയ ചിത്രമായിരുന്നു ബെസ്റ്റ് ഓഫ് ലക്ക്. ചിത്രത്തിൽ ക്യാമറമാന്റെ ഭാഗത്തു നിന്നുണ്ടായ മോശം അനുഭവം തുറന്ന് പറഞ്ഞിരിക്കുകയാണ് ഇപ്പോൾ കലാ സംവിധായകൻ സന്തോഷ്‌ വെഞ്ഞാറമൂട്.

ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആലപ്പുഴയിൽ നടക്കുന്ന സമയത്ത് കടൽ തീരത്ത് ​ഗിറ്റാറിന്റെ ബേസ് ഫോം ചെയ്ത് അതിൽ പെയ്ന്റ് അടിച്ചെടുക്കണമായിരുന്നു. എന്നാൽ മഴ സമയമായതിനാൽ ഗിറ്റാറിന്റെ ഒരു ഫ്ലെക്സ് എടുത്ത്, അത് ഒട്ടിക്കാം എന്ന തീരുമാനത്തിലെത്തി. ഷൂട്ടിങ്ങിൻ്റെ തലേന്ന് രാത്രി വരെ നോക്കിയിട്ടും മഴ കാരണം അത് ചെയ്യാൻ സാധിച്ചില്ല. കുറച്ച് കഴിഞ്ഞ് ചെയ്യാം എന്ന നിലയിൽ എല്ലാവരും വെയ്റ്റ് ചെയ്ത് നിൽക്കുമ്പോൾ ലൊക്കേഷൻ നോക്കാൻ വന്ന ക്യമറമാൻ ഇതിൻ്റെ പേരിൽ തങ്ങളോട് തർക്കിക്കുകയാണ് ചെയ്യ്തത്.

അദ്ദേഹം തന്നോട് നാളെ ഷൂട്ട് നടക്കില്ലെന്നും ഫ്ലെക്സ് ഒട്ടിച്ചാൽ മഴ കാരണം അത് ചുളുങ്ങി പോകുമെന്നും പറഞ്ഞു. ഇല്ല അങ്ങനെ സംഭവിക്കില്ലെന്ന് തങ്ങൾ പറഞ്ഞപ്പോൾ. സംഭവിച്ചാൽ താൻ ജോലി നിർത്തി പോകണമെന്നും സിനിമ എന്ന മോഹം ഉപേക്ഷിക്കണമെന്നും അദ്ദേഹം തന്നോട് പറഞ്ഞിരുന്നെന്നും സന്തോഷ് പറഞ്ഞു.

എന്നാൽ തങ്ങൾ അത് ഒട്ടിച്ചാൽ സാറ് ജോലി നിർത്തി പോകുവോന്ന് ചോദിച്ചപ്പോൾ ശരി താൻ പോകുമെന്ന് അദ്ദേഹവും സമ്മതിച്ചു. തങ്ങൾ അന്ന് രാത്രി തന്നെ അത് ഒരു കുഴപ്പവും വരാത്ത രാതിയിൽ ചെയ്തുവെന്നും പിറ്റേ ദിവസം ഷൂട്ടിങ്ങിന് വന്നപ്പോൾ യാതൊരു പ്രശ്നങ്ങളുമില്ലാതെ താനത് കാണിച്ചു കൊടുക്കുകയും ചെയ്തു. അങ്ങനെ ഷൂട്ടിങ്ങ് നടന്നു.

അതിന് ശേഷം അദ്ദേഹം അതിന് മര്യാദയ്ക്ക് പെരുമാറിയെന്നും അദ്ദേഹം പറഞ്ഞു. കലാ സംവിധായകരെ അംഗീകരിക്കാൻ ഇന്നും മലയാളത്തിലെ പലർക്കും സാധിക്കുന്നില്ല എന്നാതാണ് സത്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Noora T Noora T :