ലക്ഷങ്ങൾ ശമ്പളമുള്ള ജോലി ഉപേക്ഷിക്കാനൊരുങ്ങി രജിത്ത് കുമാർ!

പോലീസ് കസ്റ്റഡിയിൽ നിന്നും പുറത്തിറങ്ങിയ രജിത് കുമാർ മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞ കാര്യങ്ങൾ വലിയ വിവാദങ്ങൾക്ക് വഴിതെളിക്കുകയാണ്.താൻ അദ്ധ്യാപകജോലി ഉപേക്ഷിക്കുന്ന കാര്യത്തെക്കുറിച്ച് ചിന്തിക്കുകയാണെന്ന് രജിത് കുമാർ പറഞ്ഞു. സാമൂഹ്യ സേവനത്തിനായാണ് ജോലി ഉപേക്ഷിക്കുന്നതെന്നും അദ്ദേഹം പറയുന്നു. താന്‍ ഒളിവിലായിരുന്നില്ലെന്നും വീട്ടില്‍ത്തന്നെ ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആര്‍ക്കും ശല്യമാകേണ്ടാ എന്ന് കരുതിയാണ് രണ്ട് മൊബൈല്‍ ഫോണുകളും സ്വിച്ച് ഓഫ് ചെയ്തത്. വിമാനത്താവളത്തിലെ സംഭവം അജ്ഞതയില്‍ നിന്നുണ്ടായതാണെന്ന് രജിത്ത് പറഞ്ഞു. ആലുവ പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യലിനു ശേഷം പുറത്തിറങ്ങിയപ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഇന്നലെ ആറ് മണിക്കാണ് പൊലീസ് സ്റ്റേഷനിൽ കയറിയത്. മൂന്ന് മണിക്കൂറിലധികം സംസാരിച്ചു. സ്നേഹ സംഭാഷണം എന്നു തന്നെയാണ് ഞാൻ പറയുന്നത്. കാരണം എനിക്ക് പരാതിയില്ല. അതിന് പ്രധാന കാരണം ഞാൻ പറഞ്ഞത് മുഴുവൻ സത്യമാണെന്ന് അവിടുത്തെ സി.ഐ സാറിന് മനസിലായി. ചോദ്യം എല്ലാ വശത്തുകൂടെയും വന്നു. വിമാനത്താവളത്തിൽ ഇറങ്ങിയപ്പോൾ പ്രീപ്പെയ്ഡ് ടാക്സി വിളിച്ച് പോകാൻ നിന്നതാണ്. ഫാൻസ് ഇത്രയ്ക്ക് കൂടുന്നത് അറിഞ്ഞില്ല.

ഞാൻ ഒളിവിലല്ല. വീട്ടിലാണ് ഇരുന്നത്. എന്നെ ഇപ്പോൾ ഒരു തീവ്രവാദിയെ പോലെ നിയമനടപടിയുമായി പോകുന്നു. നിലവിലെ ഈ ജോലി ഉപേക്ഷിച്ച് സാമൂഹ്യ സേവനത്തിനായി തിരിയണോ എന്ന് ചിന്തിക്കുന്നുണ്ട്. തെറ്റ് ചെയ്യാത്ത ഞാൻ പൊലീസ് സ്റ്റേഷനിൽ ഒരു ഭീകരനെ പോലെ ഇരുന്നു. ഇപ്പോഴത്തെ വില്ലൻ കൊറോണ വെെറസ് ആണ്. ഞാൻ വില്ലനല്ല.”-അദ്ദേഹം പറയുന്നു.

about rajith kumar issue

Vyshnavi Raj Raj :