കേരത്തിന് പത്മ അവാർഡുകൾ നിരസിച്ചു; 56 പേരുടെ പട്ടിക പൂർണമായും തള്ളി!

ഈ വർഷത്തെ പത്മ അവാർഡുകൾക്കുള്ള സംസ്ഥാന സർക്കാരിന്റെ ശുപാർശകളെല്ലാം കേന്ദ്രം തള്ളിഎന്നാ വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. പത്മവിഭൂഷൺ, പത്മഭൂഷൺ, പത്മശ്രീ പുരസ്കാരങ്ങൾക്കായി സംസ്ഥാന സർക്കാർ 56 പേരുടെ പട്ടികയാണ് അയച്ചിരുന്നത്.എന്നാൽ അവയൊക്കെ തള്ളിക്കളഞ്ഞു . പത്മവിഭൂഷണു വേണ്ടി എം.ടി. വാസുദേവൻ നായരെയാണ് ശുപാർശ ചെയ്തത്. പത്മഭൂഷണുവേണ്ടി 8 പേരെ ശുപാർശ ചെയ്തു: കലാമണ്ഡലം ഗോപി , മമ്മൂട്ടി, സുഗതകുമാരി , മട്ടന്നൂർ ശങ്കരൻകുട്ടി , റസൂൽപൂക്കുട്ടി , മധു , ശോഭന, പെരുവനം കുട്ടൻ മാരാർ .പത്മശ്രീക്കായി സൂര്യകൃഷ്ണമൂർത്തി , കാനായി കുഞ്ഞിരാമൻ , ആർട്ടിസ്റ്റ് നമ്പൂതിരി , കെ.പി.എ.സി. ലളിത , എം.എൻ. കാരശ്ശേരി , ബിഷപ് സൂസപാക്യം , ഡോ. വി.പി.ഗംഗാധരൻ , നെടുമുടി വേണു , പി.ജയചന്ദ്രൻ , ഐ.എം.വിജയൻ , ബിഷപ് മാത്യു അറയ്ക്കൽ , എം.കെ.സാനു തുടങ്ങിയവരടക്കം 47 പേരെ ശുപാർശ ചെയ്തു.

എന്നാൽ കേരളത്തിൽ നിന്നുള്ള പട്ടികകൾ പൂർണമായും നിരസിച്ച കേന്ദ്രസർക്കാർ ആത്മീയാചാര്യൻ ശ്രീ. എം , അന്തരിച്ച നിയമപണ്ഡിതൻ പ്രഫ. എൻ.ആർ.മാധവമേനോൻ എന്നിവർക്ക് പത്മഭൂഷൺ നൽകി. സാമൂഹിക പ്രവർത്തകൻ എം.കെ.കുഞ്ഞോൾ, ശാസ്ത്രജ്ഞൻ കെ.എസ്. മണിലാൽ, എഴുത്തുകാരൻ എൻ. ചന്ദ്രശേഖരൻ നായർ, നോക്കുവിദ്യ പാവകളി കലാകാരി എം.എസ്.പങ്കജാക്ഷി എന്നിവർക്ക് പത്മശ്രീയും സമ്മാനിച്ചു.റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിക്കുന്ന പത്മ അവാർഡുകൾ 1954 മുതലാണ് നൽകിത്തുടങ്ങിയത്. ഭാരതരത്ന കഴിഞ്ഞാൽ രാജ്യത്തെ രണ്ടാമത്തെ സിവിലിയൻ ബഹുമതിയാണ് പത്മവിഭൂഷൺ. ഇതിനുതാഴെയാണ് പത്മഭൂഷണും പത്മശ്രീയും.

സംസ്ഥാനങ്ങളിൽനിന്നു ലഭിക്കുന്ന ശുപാർശകൾ പ്രധാനമന്ത്രി രൂപീകരിക്കുന്ന പത്മ അവാർഡ് കമ്മിറ്റിയാണ് പരിഗണിക്കുന്നത്. കാബിനറ്റ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, പ്രസിഡന്റിന്റെ സെക്രട്ടറി, വിവിധ മേഖലകളിലെ പ്രശസ്തരായ നാലു മുതൽ ആറുവരെ അംഗങ്ങൾ എന്നിവരുൾപ്പെട്ടതാണ് കമ്മിറ്റി. ശുപാർശകൾ ഇവർ പ്രധാനമന്ത്രിയുടെയും പ്രസിഡന്റിന്റെയും അംഗീകാരത്തിനായി സമർപ്പിക്കും.

about padma award

Vyshnavi Raj Raj :