അവർ തന്നെ തന്ന ഡ്രസാണത്.. അല്ലാതെ എന്റെ ഡ്രസ് ഒന്നുമല്ല;ഹൊട്ടോഷൂട്ടിന്റെ വിശേഷങ്ങൾ പങ്കുവച്ച് മോളി ചേച്ചി !

കഴിഞ്ഞ കുറച്ചു ദിവസമായി സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നടി മോളി ചേച്ചിയുടെ കവർ ചിത്രങ്ങളായിരുന്നു.എന്നാൽ ഈ ചിത്രങ്ങൾ പ്രചരിച്ചതോടെ ള്‍ഫിൽ നിന്നുവരെ ഫോൺകോളുകൾ വന്നുവെന്ന് മോളി ചേച്ചി പറയുന്നു.കവർ ചിത്രത്തിനായുള്ള ഫോട്ടോഷൂട്ടിനെ കുറിച്ചും തന്റെ വേഷത്തിനെക്കുറിച്ചുമെല്ലാം മോളി കണ്ണമാലി ഒരു പ്രമുഖ മാധ്യമത്തിനോട് പറയുന്നത് ഇങ്ങനെ.

‘അവർ തന്നെ തന്ന ഡ്രസാണത്. അല്ലാതെ എന്റെ ഡ്രസ് ഒന്നുമല്ല. സിനിമ.യിലൊക്കെ കുറച്ച് മോഡേൺ ആയിട്ടുള്ള വേഷങ്ങൾ ഇട്ടിട്ടുണ്ട്. ജീൻസും ടീഷർട്ടുമാക്കെ. പക്ഷേ ഇങ്ങനൊരു വേഷം ആദ്യമായിട്ടാണ് ഇടുന്നത്. അവർ എനിക്ക് ആ പാന്‍റും ടോപ്പുമൊക്കെ തന്നപ്പോൾ ഞാൻ തന്നെ അതിശയിച്ചു. ഞാൻ അവരോട് ചോദിച്ചത് ഈ വയസ്സാം കാലത്ത് ഞാൻ ഇതൊക്കെ ഉടുക്കണോ എന്നാണ്. പക്ഷേ അതൊക്കെ ഇട്ടു കഴിഞ്ഞപ്പോൾ എനിക്ക് വലിയ സന്തോഷമായി. ഞാൻ എന്റെ ഫോണില്‍ 2 ഫോട്ടോ എടുത്തോണ്ടാ പോന്നത്. വീട്ടിലെത്തി മക്കളെ കാണിച്ചപ്പോൾ അവർക്ക് അതിശയം. അവർ പറഞ്ഞു അമ്മച്ചി അടിപൊളിയായിട്ടുണ്ടല്ലോ എന്ന്.’

‘ചെറുപ്പത്തിൽ പാവാടയും ബ്ലൗസും, പിന്നെ സാരി. അതല്ലാതെ വേറെ വേഷമൊന്നും ഇട്ടിട്ടില്ല. സിനിമയിലെത്തിയ ശേഷം ഗൾഫ് രാജ്യങ്ങളിലൊക്കെ പോയപ്പോഴും സാരി തന്നെയാണ് ഉടുക്കുന്നത്. സിനിമയിൽ അഭിനയിക്കുമ്പോള്‍ ആ കഥാപാത്രത്തിന് വേണ്ടി ചുരിദാറും ജീൻസുമൊക്കെ ഇട്ടിട്ടുണ്ട്. എറണാകുളത്ത് വച്ചായിരുന്നു ഈ ഫോട്ടോഷൂട്ട്. എനിക്കറിയില്ലായിരുന്നു എന്താണെന്ന്. അവിടെത്തിയപ്പോഴാണ് ഇത്രയും മോഡേൺ വേഷമാണ് ധരിക്കേണ്ടത് എന്നറിയുന്നത്. കണ്ടവർ പറയുന്നത് ചേച്ചി നമ്മൾ കാണുന്നത് പോലൊന്നുമല്ല, ഒരുപാട് മാറിപ്പോയല്ലോ എന്നാണ്. അവരോടൊക്കെ ഞാൻ പറഞ്ഞത് വയസ്സാം കാലത്താണ് ഇങ്ങനത്തെ വേഷമൊക്കെ ഇടാൻ പറ്റിയത്, നല്ല പ്രായത്തിൽ ഇതൊന്നും കണ്ടിട്ടു പോലുമില്ല എന്നാണ്.’

‘പിന്നെ മുടി. അത് എന്റെ സ്വന്തം മുടി തന്നെ. അവർ സ്റ്റൈൽ ചെയ്തതാണ്. എനിക്ക് നല്ല കട്ടിയുള്ള മുടിയുണ്ടായിരുന്നു. രണ്ട് അറ്റാക്ക് ഒക്കെ കഴിഞ്ഞതോട് കൂടിയാണ് മുടിയൊക്കെ കൊഴിഞ്ഞു പോയത്. നിറത്തിനെക്കുറിച്ചാണ് മാസികയിൽ പറയുന്നത്. നമ്മുടെ തൊലിയുടെ നിറം ദൈവം തന്നതല്ലേ. അതിലിപ്പോൾ വിഷമിച്ചിട്ടോ സന്തോഷിച്ചിട്ടോ കാര്യമില്ല. എന്റെ തൊലി കറുത്തതാണെങ്കിലും മനസ്സ് വെളുത്തിട്ടാണ്. ആരെങ്കിലും പരിഹസിച്ചാൽ ഞാൻ നല്ലത് തിരിച്ച് പറയും.’– മോളി ചേച്ചി പറയുന്നു.

about molly

Vyshnavi Raj Raj :