അത് സഹിക്കാന്‍ വയ്യാതെ പെയിന്റ് പണിക്ക് ഉപയോഗിക്കുന്ന എന്തോ എടുത്ത് കുടിച്ചു!

അരനൂറ്റാണ്ടു കാലത്തെ കലാജീവിതം,അറുനൂറിലേറെ ചിത്രങ്ങൾ.നിരവധി സംസ്ഥാന ദേശീയ പുരസ്‌കാരങ്ങൾ.അങ്ങനെ പതിറ്റാണ്ടുകളുടെ അനുഭവങ്ങളുണ്ട് കെ പി എസി ലളിത എന്ന കലാകാറിക്കുറിച്ച് പറഞ്ഞുതുടങ്ങുമ്പോൾ.ചെറിയ പ്രായത്തിൽ സിനിമയിൽ അഭിനയം തുടങ്ങി പിന്നീട് നിരവധി നല്ല കഥാപാത്രങ്ങളിലൂടെ അവർ കടന്നു പോയി.അമ്മ വേഷങ്ങൾ സ്ഥിരമായി കൈകാര്യം ചെയ്തിരുന്നതുകൊണ്ടായിരിക്കണം മലയാളികളുടെ മനസ്സിൽ അമ്മയുടെ സ്ഥാനമാണ് കെ പി എസി ലളിതയ്ക്ക്.എന്നാല്‍ ഇപ്പോള്‍ സിനിമയില്‍ വരുന്നതിന് മുന്നേ ഉള്ള ജീവിതവും ആ സമയത്ത് മരിക്കാന്‍ ശ്രമിച്ചതിനെ കുറിച്ചുമെല്ലാം തുറന്ന് പറയുകയാണ് നടി.

കായംകുളത്ത് ചെറിയ ഒരു വീട്ടിലായിരുന്നു തന്റെ പഴയ വീടെന്നും, ഒരു ഓണക്കാലത് അച്ഛന്‍ അയച്ചു തന്നെ 250 രൂപ കൊണ്ട് അമ്മ തന്ന ലിസ്റ്റ് പ്രകാരം സാധങ്ങള്‍ വാങ്ങി കൊണ്ട് താന്‍ വന്നെന്നും. വീട്ടില്‍ കിണര്‍ ഇല്ലാത്തതിനാല്‍ കുഞ്ഞു അനിയനെ നോക്കിക്കോണം എന്ന് പറഞ്ഞ ശേഷം അമ്മ സാധങ്ങള്‍ നിലത്ത് വെച്ച ശേഷം കുളത്തില്‍ വെള്ളം എടുക്കാന്‍ പോയെന്നും കെപിഎസി ലളിത പറയുന്നു.

എന്നാല്‍ ഓണമായത് കൊണ്ട് പുലി കളിയും മറ്റും വീടിന് മുന്നില്‍ കൂടി പോയപ്പോള്‍ അത് കണ്ട് താന്‍ അവര്‍ക്ക് ഒപ്പം പോയെന്നും എന്നാല്‍ മടങ്ങി വന്നപ്പോള്‍ ഓണത്തിന് വേണ്ടി വാങ്ങിയ ആഹാര സാധങ്ങളും മറ്റും ഒരു പട്ടി കയറി കഴിക്കുകയും നശിപ്പിക്കുകയും ചെയ്തു, ഭാഗ്യത്തിന് കുഞ്ഞിനെ ഒന്നും ചെയ്തില്ലെന്നും കെപിഎസി ലളിത പറയുന്നു.

അല്‍പം കഴിഞ്ഞ് അമ്മ കയറി വന്നപ്പോള്‍ എല്ലാം കണ്ട് തന്നെ വഴക്ക് പറഞ്ഞെന്നും ഓണത്തിന് കഴിക്കാന്‍ ഉള്ള ആഹാര സാധങ്ങള്‍ നഷ്ടപെട്ടതിന് അമ്മ വിഷമിക്കുന്നതും കണ്ടപ്പോള്‍ അത് സഹിക്കാന്‍ വയ്യാതെ അച്ഛന്റെ പെയിന്റ് പണിക്ക് ഉപയോഗിക്കുന്ന എന്തോ എടുത്ത് കുടിച്ചെന്നും പിന്നീട് ആശുപത്രിയില്‍ ബോധം വന്നപ്പോള്‍ എല്ലാവരും തന്നെ ആശ്വാസിപ്പിച്ചെന്നും താരം പറയുന്നു. അന്ന് കുടിച്ചതിന്റെ മണം അടിക്കുമ്ബോള്‍ ഇപ്പോളും വിമ്മിഷ്ടം വരുമെന്നും ഒരുപക്ഷേ അന്ന് മരിച്ചിരുന്നേല്‍ ഇന്ന് ഇ നിലയില്‍ തനിക്ക് നില്കാന്‍ പറ്റിലായിരുന്നുവെന്നും കെപിഎസി ലളിത കൂട്ടിച്ചേര്‍ത്തു.

about kpac lalitha

Vyshnavi Raj Raj :