കോടമ്പാക്കത്ത് താമസിച്ചിരുന്ന ഭാഗ്യലക്ഷ്മിക്ക് അന്നൊന്നും ഒന്നും രണ്ടും സാധിക്കുന്നവരെ കണ്ടാൽ വണ്ടിയിടിച്ച് കൊല്ലാൻ തോന്നിയില്ലേ?ഭാഗ്യലക്ഷ്മിയെ കണ്ടം വഴി ഓടിച്ച് വിനു കിരിയത്ത്!

സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീകളെ അധിക്ഷേപിച്ചെന്ന പേരിൽ യൂട്യൂബർ വിജയ് പി. നായരെ ആക്രമിച്ച കേസിലെ പ്രതികൾക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ഡബ്ബിങ് ആർടിസ്റ്റ് ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവർക്ക് മുൻകൂർ ജാമ്യം അനുവദിച്ചത്. അന്വേഷണവുമായി സഹകരിക്കണമെന്ന് ഇവർക്ക് കോടതി നിർദേശം നൽകിയിരിക്കുകയാണ്.അതേ സമയം പ്രതികളെ അറസ്റ്റ് ചെയ്താൽ ജാമ്യം അനുവദിക്കണമെന്ന് അന്വേഷണ സംഘത്തോടും നിർദേശിച്ചിട്ടുണ്ട്. തിരുവനന്തപുരം സെഷൻസ് കോടതി പ്രതികളുടെ മുൻകൂർ ജാമ്യാപാക്ഷ നിരസിച്ചതിനെ തുടർന്നാണ് ഇവർ ഹൈക്കോടതിയെ സമീപിച്ചത്.

എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഭാഗ്യലക്ഷ്മിയെ രൂക്ഷമായി വിമർശിസിച്ചുകൊണ്ട് ഫിലിം കംപോസറും എഴുത്തുകാരനുമായ വിനു കിരിയത്ത് ന ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖമാണ് ..

വിനു കിരിയത്തിന്റെ വാക്കുകൾ

ആ യൂട്യൂബറോട് എനിക്ക് പുച്ഛമാണ് തോന്നിയത്. അയാൾ പറയുന്ന ആ ഭാഷ, കുഞ്ഞുങ്ങൾ വരെ ഉപയോഗിക്കുന്നതാണ് യൂട്യൂബ്. പക്ഷേ ഒരാൾക്കും അയാളെ ശിക്ഷിക്കാൻ അധികാരമില്ല. പൊലീസിനുപോലും കേസെടുക്കാനെ അധികാരമുള്ളു.ശിക്ഷിക്കേണ്ടത് കോടതിയാണ്.ഭാഗ്യലക്ഷ്മിയും കൂട്ടരും അത് ചെയ്യുമ്പോൾ ചിന്തിക്കണമായിരുന്നു നിയമം കയ്യിലെടുക്കാൻ പാടില്ലെന്ന്. ഇവർ ആരാണ്? ഇവർക്ക് ആരാണ് ആ സ്വാതന്ത്യം കൊടുത്തത്. ശാന്തിവിള ദിനേശ് പറഞ്ഞതുപോലെ ഒരുപക്ഷേ നമ്മുടെയടുത്തെങ്ങാനുമാണ് വന്നതെങ്കിൽ അടി കൊടുക്കും എന്നുള്ളതിൽ യാതൊരു സംശയവുമില്ല, ബാക്കിയൊക്കെ പിന്നെ. ആണുങ്ങളുടെ അടിപോലും ഞങ്ങളാരും കൊള്ളില്ല പിന്നല്ലേ. പക്ഷേ അയാൾ തൊഴുതു നിൽക്കുകയാണ്.’-അദ്ദേഹം പറഞ്ഞു.

‘ഭാഗ്യലക്ഷ്മി പറയുന്നത് കേട്ടു റോഡിൽ ആണുങ്ങൾ മൂത്രമൊഴിക്കുന്നത് കണ്ടാൽ വണ്ടിയിടിച്ചു കൊല്ലാൻ തോന്നുമെന്ന്.ഈ ഭാഗ്യലക്ഷ്മി ചെന്നൈയിൽ താമസിച്ചിരുന്നതാണ്. ഞാനൊക്കെ തിരുവനന്തപുരത്തുനിന്ന് ചെന്നൈയിലേക്ക് പോകുമ്പോൾ പോലും റെയിൽവേ സ്‌റ്റേഷനിലിറങ്ങിയാൽ ഇടത്തോട്ടും വലത്തോട്ടും നോക്കില്ല. അവിടെ ഒന്നും രണ്ടും റോഡിൽ തന്നെയാണ് ആണും പെണ്ണും സാധിച്ചിരുന്നത്.അവിടെ കോടമ്പാക്കത്ത് താമസിക്കുന്ന ഭാഗ്യലക്ഷ്മിയ്ക്ക് അന്നൊന്നും ഇത് തോന്നാത്തത് എന്താ? അന്ന് വണ്ടിയില്ല.

ഇത്തിരി പൈസയൊക്കെ ആയപ്പോഴേക്കും പിന്നെ സ്റ്റൈലൊക്കെ മാറി, കാലിന്മേൽ കാലൊക്കെയിട്ട് ആണുങ്ങളെ മൊത്തം പുച്ഛിക്കുക.നടിയെ ആക്രമിച്ച സംഭവം ഉണ്ടായപ്പോൾ, ഇവിടെ തിരുവനന്തപുരത്ത് തന്നെ, അവിടെ അന്ന് ഞാനുമുണ്ടായിരുന്നു. അവിടെ വന്നിട്ട് ഇവരുടെ കരച്ചിലും, അതായത് ഇതിലപ്പുറം ലോകത്ത് ഒരു നന്മയുള്ള സ്ത്രീ ഇല്ല. ആണുങ്ങളുടെ മുഴുവൻ ആ വാക്ക് ഞാൻ ഇവിടെ ഉപയോഗിക്കുന്നില്ല. ഇത്തരക്കാരുടെ ഇതൊക്കെ അങ്ങ് മുറിച്ചുകളയണം. ഇവർ ആരാണ് അതൊക്കെ മുറിച്ചു കളയാൻ’-അദ്ദേഹം ചോദിക്കുന്നു.

ABOUT BHAGYALEKSHMI

Vyshnavi Raj Raj :