ഭാഗ്യലക്ഷ്മ കെ പി എസ് സി ലളിതയുടെ വീട്ടിൽ പോയതെന്തിന്? ആ കള്ളം പൊളിയുന്നു! ഭാഗ്യലക്ഷ്മി വീണ്ടും പെട്ടു..

ഭാഗ്യലക്ഷ്മിയുടെ ഒരു വിധിയെ..സുഗമായിട്ട് ആടി പാടി ജീവിച്ചിരുന്നതാ..ഇപ്പോൾ വിജയ് പി നായരെ ഒതുക്കാൻ പോയി സ്വയം പണി വാങ്ങി ഒതുങ്ങി മൂലയ്ക്ക് ഇരിക്കേണ്ട അവസ്ഥ.ഒപ്പം ഏതു നിമിഷവും അറസ്റ്റ് ഉണ്ടാകുമെന്ന പേടിയും.തമ്പാനൂർ പോലീസ് കേസെടുത്ത് ഉടൻ അറെസ്റ് ഉണ്ടാകും എന്ന അറിഞ്ഞത് മുതൽ ഒളിവിൽ കഴിയുന്ന ഭാഗ്യലക്ഷ്മിയും കൂട്ടരും ഇതുവരെയും പുറത്ത് വന്നിട്ടില്ല എന്നാണ്. സൂചന.കേസിന്റെ ആദ്യം സമയങ്ങളിൽ ചെന്നെയിലാണെന്ന് വിവരം ഉണ്ടായിരുന്നെങ്കിലും എപ്പോൾ എവിടെയെന്നതിന് വ്യക്തതയില്ല.എന്നാൽ ശ്രീലക്ഷ്മി അറയ്ക്കൽ തന്റെ സ്ഥിരം വെറുപ്പിക്കൽ തുടങ്ങി കഴിഞ്ഞുതാനും.എന്നാൽ ഇവർ ഇടയ്ക്ക് നടി കെ പി സി സി ലളിതയുടെ വീട്ടിൽ പോയിരുന്നു എന്ന വാർത്ത പുറത്തുവരുന്നുണ്ട്.എന്നാൽ വാർത്തയിൽ എത്രത്തോളം സത്യം ഉണ്ടന്ന് വ്യതമല്ല.

എന്നാൽ ഇവരുടെ വിധി ഉടൻ ഉണ്ടാകുമെന്നാണ് സൂചന.കോടതി ഇവർക്ക് ജാമ്യം നിഷേധിക്കും എന്നുതന്നെയാണ് സൂചനകൾ പുറത്തുവരുന്നത്.ഇനി ജാമ്യം അനുവദിച്ചാലും കോടതി ഇവരോട് സ്റ്റേഷനിൽ ഹാജരാകാൻ പറയും.പത്തു ദിവസത്തിനുള്ളിൽ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരായി ചോദ്യം ചെയ്യലിന് വിദേയരാകണം.അതും ഭാഗ്യലക്ഷ്മിക്ക് പുലിവാലാണ്.എന്നാൽ കോടതി മുൻ‌കൂർ ജാമ്യം തല്ലിയാൽ പോലീസിനെ ഇവരെ ഉടൻ തന്നെ അറസ്റ്റ് ചെയ്യാം.അതിന് ഇപ്പോഴും തടസമില്ല.കാരണം
കോടതി ഇവരുടെ അറസ്റ്റിന് സ്റ്റേ നൽകിയിരുന്നത് ഒക്ടോബർ 30 വരെയായിരുന്നു.എന്നാൽ പിന്നീട കോടതി ആ സ്റ്റേ നീട്ടിയിട്ടില്ല.അതുകൊണ്ട് തന്ന് വേണമെങ്കിൽ തമ്പാനൂർ പൊലീസിന് ഭാഗ്യലക്ഷ്മിയേയും കൂട്ടരേയും അറസ്റ്റ് ചെയ്യാൻ കഴിയും.ഏത് ചൂണ്ടിക്കാട്ടിയാണ് അഡ്വക്കേറ്റ് പി നാഗരാജ് തമ്പാനൂർ പൊലീസിന് നോട്ടീസ് അയച്ചിരിക്കുന്നത്.

എന്നാൽ പ്രതികളുടെ വക്കീലിനോട് ഹൈക്കോർട്ട് ജഡ്ജി അശോക് മേനോൻ ഇവരുടെ പ്രവർത്തിയെ വിശേഷിപ്പിച്ചത് വിജിലാൻഡിസം എന്നാണ്.അതായത് നിയമ പരമായ യാതൊരു അധികാരവുമില്ലാതെ ഒരു പ്രത്യേക ഏരിയയിൽ അവർ സ്വയം പോലീസായി ചമഞ്ഞ് നിയമം കയ്യിലെടുക്കുന്ന പ്രവർത്തി.പ്രതികളുടെ വക്കീലിന്റെ ഭാഗത്ത് നിന്ന് കോടതിയെ പ്രകോപിപ്പിക്കുന്ന തെരത്തിലുള്ള നീക്കങ്ങൾ കോടതിൽ ഉണ്ടായതിനാലാണ് ജഡ്ജി ഇങ്ങനെ ഒരു പരാമർശം നടത്തിയത്.

എന്തായാലും ഇടി വെട്ടിയവനെ തലയിൽ പാമ്പുകടിച്ചു എന്ന അവസ്ഥയാണ് ഇപ്പോൾ ഭാഗ്യലക്ഷ്മിയുടേയും കൂട്ടരുടേയും.അല്ലേൽ ഇങ്ങനൊക്കെ ഉണ്ടാകുമോ.ഒന്ന് നോക്കണേ വീട്ടിൽ കയറി ആക്രമിച്ചത് കേസാക്കില്ലന്ന് ഉറപ്പ് നൽകിയ ആളാ വിജയ് പി നായർ.മാത്രമല്ല ഇവരോട് പരസ്യമായി മാപ്പ് ചോദിക്കുകയും ചെയ്‌തു.എന്നിട്ട് നൈസായിട്ട് അങ് തേച്ചന്ന് പറഞ്ഞാമതിയല്ലോ.കേസും കൊടുത്ത് ഇപ്പോൾ ജാമ്യം കിട്ടിത്തിരിക്കാൻ പതിനെട്ടടവും പയറ്റുകയാണ് വിജയ് പി നായർ.

തന്നെ ആക്രമിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രതികൾ വന്നതെന്ന് മർദ്ദനത്തിന് ഇരയായ വിജയ്.പി നായർ കോടതിയിൽ തുറന്നടിച്ചു.മാത്രമല്ല തന്റെ കയ്യിൽ നിന്നും പിടിച്ചെടുത്ത ലാപ്ടോപ്പും മൊബൈൽ ഫോണിൽ മാത്രമാണ് തിരികെ നൽകിയതെന്നും എന്നാൽ ഹെഡ് സെറ്റും മൈക്കും തിരികെ നൽകിയിട്ടില്ലെന്നും അതിനാൽ തന്നെ ഇത് മോഷണശ്രമം തന്നെയാണെന്ന് വിജയ പി നായർ കോടതിയെ ബോധിപ്പിച്ചു.മാത്രമല്ല തൻ ഷേണിച്ചിട്ടല്ല ഇവർ വീട്ടിൽ കടന്നു കയറിയത്.തന്റെ അനുവാദം കൂടാതെയായിരുന്നുവെന്നും വിജയ് പി നായർ പറഞ്ഞു.

സമൂഹത്തിന് വേണ്ടി നല്ല ഉദ്ദേശത്തോടെയാണ് ഇങ്ങനെ ചെയ്തതെങ്കിൽ വരാൻ പോകുന്ന ഭവിഷ്യത്തും അനുഭവിക്കാൻ തയ്യാറാകണമെന്ന് കോടതി ഭാഗത്തിലെക്ഷ്മിയോടും കൂട്ടരോടും പറഞ്ഞു .കടുത്ത ഭാഷയിൽ തന്നെയാണ് കോടതി ഭാഗ്യലക്ഷ്മിയോടും കൂട്ടാളികളോടും പ്രതികരിച്ചത്.മുൻകൂർ ജാമ്യാപേക്ഷ വിധി പറയും മുൻപ് തന്റെ ഭാഗം കേൾക്കണമെന്ന് ആവശ്യപ്പെട്ട് വിജയ് പി നായർ കോടതിയെ സമീപിച്ചതാണ് ഭാഗ്യലക്ഷ്മിക്ക് വിനയായത്.എന്നാൽ വിജയ്.പി.നായരുടെ ചെയ്‌തികളിൽ പ്രതികരിക്കുക മാത്രമാണ് ചെയ്‌തതെന്ന് ഭാഗ്യലക്ഷ്‌മി അറിയിച്ചു.

about bhagyalakshmi

Vyshnavi Raj Raj :