പതിനാലുകാരിയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചു;നടി ഭാനുപ്രിയയെ ഉടന്‍ അറസ്‌റ്റ് ചെയ്യാന്‍ സാധ്യത!

തെലുങ്ക് സിനിമയായ സിതാര എന്ന സിനിമയില്‍ അഭിനയിച്ചു കൊണ്ടാണ് ഭാനുപ്രിയ സിനിമ ലോകത്തിലേക്ക് വരുന്നത്. 25 ഓളം തെലുഗു സിനിമകളിലും, 30 ഓളം തമിഴ് സിനിമകളിലും 14 ഓളം ഹിന്ദി സിനിമകളിലും നായികയായി അഭിനയിച്ചിട്ടുണ്ട്. ഇന്ത്യന്‍ ശാസ്ത്രീയ നൃത്തത്തില്‍ വളരെ കഴിവുള്ള ഒരു വ്യക്തിയാണ് ഭാനുപ്രിയ. തന്റെ പ്രശസ്ത സിനിമകളിലെല്ലാം തന്നെ ഡാന്‍സിന്റെ ആസ്പദമാക്കിയുള്ള വേഷങ്ങള്‍ തന്നെയാണ് ഭാനുപ്രിയ ചെയ്തിരിക്കുന്നത്..

ബാലവേല പരിശീലിപ്പിച്ചതിനും കുടുംബത്തിന്റെ വീട്ടുജോലിക്കാരിയായ പ്രായപൂർത്തിയാകാത്ത ഒരാളെ ഉപദ്രവിച്ചതിനും നടി ഭാനുപ്രിയയ്‌ക്കെതിരെ സിറ്റി പോലീസ് പരാതി നൽകി.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും അമ്മയും ആന്ധ്രാപ്രദേശിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തതെന്ന് പോലീസ് പറഞ്ഞു.പോണ്ടി ബസാർ പ്രദേശത്താണ് സംഭവം നടന്നതുകൊണ്ട് കൂടുതൽ അന്വേഷണം നടത്താൻ ആന്ധ്ര പോലീസ് ചെന്നൈ പോലീസിന് പരാതി അയച്ചിട്ടുണ്ട്.ഇതേത്തുടർന്ന് ഭാനുപ്രിയയ്ക്കും സഹോദരൻ ഗോപാലകൃഷ്ണനുമെതിരെ ആറ് വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഫെബ്രുവരിയിൽ ഭാനുപ്രിയയുടെ വീട്ടിൽ ജോലി ചെയ്തിരുന്ന 16 വയസുകാരിയെയും അമ്മയെയും വിശ്വാസലംഘനം, മോഷണം എന്നീ കുറ്റങ്ങൾ ചുമത്തി അറസ്റ്റ് ചെയ്തിരുന്നു.ഭാനുപ്രിയയുടെ വീട്ടിൽ നിന്ന് പെൺകുട്ടി വിലപിടിപ്പുള്ള വസ്തുക്കൾ മോഷ്ടിച്ചുവെന്നാണ് ആരോപണം.

തന്‍റെ വീട്ടില്‍ ജോലിക്കുനിന്ന പതിനാലുകാരിയായ പെണ്‍കുട്ടിയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്ന പരാതിയില്‍ തെന്നിന്ത്യന്‍ നടി ഭാനുപ്രിയയ്ക്കെതിരെ കേസ്. ഭാനുപ്രിയയുടെ സഹോദരനെതിരെയും ലൈംഗികാരോപണവും പെണ്‍കുട്ടിയുടെ മാതാവ് ഉയര്‍ത്തിയിട്ടുണ്ട്. താരം ഉടന്‍ അറസ്റ്റിലായേക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ബാലവേല നിരോധന നിയമപ്രകാരം ഭാനുപ്രിയയെ കസ്റ്റഡിയിലെടുക്കാന്‍ ചെന്നൈ പോണ്ടിബസാര്‍ പൊലീസ് തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ ഫെബ്രുവരിയിലാണ് നടി ഭാനുപ്രിയയുടെ വീട്ടില്‍ റെയ്ഡ് നടത്തി പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍കുട്ടികളെ കണ്ടെത്തിയത്. കുട്ടികളുടെ അവകാശ സംരക്ഷണത്തിനുള്ള ദേശീയ സമിതിയാണ് റെയ്ഡ് നടത്തിയത്. പീഡനത്തിനിരയായിട്ടുണ്ടെന്ന് പെണ്‍കുട്ടികള്‍ മൊഴി നല്‍കിയതായും സമിതി വെളിപ്പെടുത്തിയിരുന്നു.

പെണ്‍കുട്ടികളില്‍ ഒരാളുടെ അമ്മയാണ് മകള്‍ക്ക് വേതനം നല്‍കുന്നില്ലെന്നും പീഡിപ്പിക്കുകയാണെന്നും കാണിച്ച്‌ പരാതി നല്‍കിയത്. മകളെ കാണാന്‍ അനുവദിച്ചിരുന്നില്ലെന്നും പരാതിയില്‍ പറഞ്ഞിരുന്നു.ബാലാവകാശ പ്രവര്‍ത്തകനായ അച്യുത റാവോയാണ് എന്‍സിപിസിആറിനും സംസ്ഥാന കമ്മീഷനും കത്തയച്ചത്. ഭാനുപ്രിയയെ അറസ്റ്റ് ചെയ്യാനും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നടിയുടെ വീട്ടില്‍ നാല് പെണ്‍കുട്ടികളുണ്ടെന്നും ഇവരെയെല്ലാം ഒരാള്‍ തന്നെയാണ് എത്തിച്ചതെങ്കില്‍ ഇത് സൂചിപ്പിക്കുന്നത് മനുഷ്യക്കടത്തണെന്നും അച്യുത റാവോ സംശയമുന്നയിച്ചത്. എന്നാല്‍ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ കുട്ടികള്‍ക്ക് 15 വയസ്സ് കഴിഞ്ഞെന്നാണ് തന്നോട് പറഞ്ഞതെന്നും അവരെ ഉപദ്രവിച്ചിട്ടില്ലെന്നും ആയിരുന്നു ഭാനുപ്രിയയുടെ വാദം.

മുമ്ബ് മറ്റൊരു പെണ്‍കുട്ടിയെ വീട്ടുജോലിക്ക് നിര്‍ത്തി ക്രൂരമായി പീഡിപ്പിച്ചതിന് താരത്തിനെതിരെ കേസെടുത്തിരുന്നു. അതിന് ശേഷം നടത്തിയ അന്വേഷണമാണ് റെയ്ഡിലേക്ക് എത്തിച്ചത്. ഭാനുപ്രിയയുടെ സഹോദരന്‍ ഗോപാലകൃഷ്ണന്‍ പെണ്‍കുട്ടിയെ ഉപദ്രവിച്ചതായി വീട്ടുകാര്‍ക്ക് അജ്ഞാത സന്ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് ഇവര്‍ ചെന്നൈയിലെ താരത്തിന്റെ വീട്ടില്‍ എത്തിയത്. എന്നാല്‍ ഗോപാലകൃഷ്ണന്‍ തങ്ങളെ ഭീഷണിപ്പെടുത്തി തിരിച്ചയക്കുകയായിരുന്നു എന്നും പെണ്‍കുട്ടിയയെ വിട്ടു നല്‍കണമെങ്കില്‍ പത്തു ലക്ഷം നല്‍കണമെന്ന് ഭാനുപ്രിയ ആവശ്യപ്പെട്ടതായും പ്രഭാവതിയുടെ പരാതിയില്‍ പറഞ്ഞിരുന്നു. ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലയില്‍ നിന്നുളള വീട്ടമ്മയാണ് നടിക്കെതിരെ പരാതിയുമായി രം​ഗത്ത് വന്നത്.

മകളെ ഭാനുപ്രിയ വീട്ടുജോലിക്കായി ചെന്നൈയിലേക്ക് കൊണ്ടുപോയെന്നും അതിക്രൂരമായി പീഡിപ്പിച്ചുവെന്നും കാണിച്ച്‌ സമാല്‍കോട്ട പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. എന്നാല്‍ കേസും പ്രശ്നവും പുലിവാലായതോടെ നടി പെണ്‍കുട്ടിയ്ക്കും അമ്മയ്ക്കുമെതിരെ തിരിഞ്ഞു. മോഷണം കുറ്റം ആരോപിച്ച്‌ ഭാനുപ്രിയ അവര്‍ക്കെതിരെ പരാതിയുമായി രംഗത്തെത്തി. തന്റെ വീട്ടില്‍ നിന്ന് വസ്തുക്കളും സ്വര്‍ണ്ണവുമുള്‍പ്പെടെയുള്ള സാധനങ്ങള്‍ മോഷ്ടിച്ച്‌ അമ്മയ്ക്ക് നല്‍കിയെന്നാണ് നടിയുടെ ആരോപണം. ഇവ തിരികെ ചോദിച്ചപ്പോള്‍ ചില സാധനങ്ങള്‍ മാത്രം തിരികെ നല്‍കുകയും ബാക്കിയുള്ളവ പിന്നീട് നല്‍കാമെന്ന് പറയുകയുമായിരുന്നു. പതിനായിരം രൂപ ശമ്ബളം നല്‍കാമെന്ന് പറഞ്ഞാണ് മകളെ നടി കൊണ്ടുപോയതെന്നും എന്നാല്‍ കുറച്ചു മാസങ്ങളായി ശമ്ബളം നല്‍കാതെ പീഡിപ്പിക്കുകയാണെന്നും പെണ്‍കുട്ടിയുടെ അമ്മയും വെളിപ്പെടുത്തുകയുണ്ടായി.

പെൺകുട്ടി വീട്ടിൽ നിന്ന് ഒന്നര ലക്ഷം രൂപ വിലവരുന്ന സാധനങ്ങൾ മോഷ്ടിച്ചതായി ഭാനുപ്രിയ തന്നോട് പറഞ്ഞതായും എസ്‌ഐ പരാമർശിച്ചു. പരാതി നൽകുമെന്ന് ഭീഷണിപ്പെടുത്തിയപ്പോൾ തന്റെ പ്രശസ്തിയെ അപകീർത്തിപ്പെടുത്താനും തെറ്റായ പരാതി രജിസ്റ്റർ ചെയ്യാനും പ്രഭാവതി തീരുമാനിച്ചു.

എന്നിരുന്നാലും, ബാലവേല (നിരോധന, നിയന്ത്രണ) ഭേദഗതി നിയമം 2016 പ്രകാരം, 14 വയസ്സിന് താഴെയുള്ള കുട്ടികളെ ഏതെങ്കിലും ജോലികൾക്കായി നിയമിക്കുന്നുവെന്ന് ആരോപിക്കപ്പെടുന്നവർക്ക് രണ്ട് വർഷം വരെ തടവും പരമാവധി 50,000 രൂപ പിഴയും ലഭിക്കും. പ്രസവത്തിനായി കുട്ടിയെ വിട്ടുകൊടുത്തതിനും അമ്മ ശിക്ഷാർഹമാണ്.അതേസമയം, പെൺകുട്ടിയുടെ പ്രായം തനിക്കറിയില്ലെന്ന് ഭാനുപ്രിയ അവകാശപ്പെട്ടു.

about banupriya

Sruthi S :