ഇന്ത്യൻ സൈനികന് വീരമൃത്യു!

ജമ്മു കാശ്മീരിൽ പാകിസ്ഥാൻ സൈന്യം നടത്തിയ വെടിവെപ്പിൽ ഇന്ത്യൻ സൈനികന് വീരമൃത്യു. ജൂനിയർ കമാൻഡഡ്‌ ഓഫീസറാണ് മരിച്ചതെന്നാണു പ്രാഥമിക റിപ്പോർട്ട്. ജമ്മു കാശ്മീർ നിയന്ത്രണ രേഖയിലെ രാംപൂരിലാണു വെടിവയ്പുണ്ടായതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ബുധനാഴ്ച രാവിലെ ഉറിയിലെ ഹാജിപീറിൽ പാക്കിസ്ഥാന്‍ സൈന്യം വെടിവയ്പ് നടത്തിയതായി സൈനിക വൃത്തങ്ങൾ അറിയിച്ചിരുന്നു. പാക് സൈന്യം നടത്തിയ ഷെല്ലാക്രമണത്തിൽ രണ്ടു പ്രദേശവാസികൾക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

കഴിഞ്ഞ ദിവസം അതിർത്തിയിൽ വെടിനിർത്തൽ കരാർ ലംഘിച്ച രണ്ട് പാക് സൈനികരെ ഇന്ത്യൻ സൈന്യം വധിച്ചിരുന്നു. ജമ്മു കശ്മീരിലെ അഖ്‌നൂർ സെക്ടറിലെ നിയന്ത്രണ രേഖയിൽ ഇന്ത്യൻ സൈന്യം നടത്തിയ ആക്രമണത്തിലാണ് പാക് സൈനികർ കൊല്ലപ്പെട്ടത്. ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചു . പിന്നീട് പലയിടങ്ങളിലായി ഏറ്റുമുട്ടൽ നടക്കുകയായിരുന്നു .

പാക് അധീന കശ്മീരില്‍ പാകിസ്ഥാന്‍ നടത്തിയ കടന്നുകയറ്റത്തിന് ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കിയിരുന്നു. ഇന്ത്യന്‍ ആക്രമണത്തില്‍ പാകിസ്ഥാനിലെ ഭീകരക്യാമ്പുകള്‍ തകര്‍ന്നതായും സൂചനയുണ്ട്. ഭീകരക്യാമ്പ് നിലനിന്നിരുന്ന സ്ഥലം കൃത്യമായി അടയാളപ്പെടുത്തിയായിരുന്നു ഇന്ത്യന്‍ സേന പ്രത്യാക്രമണം നടത്തിയത്. ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാന്‍ സജ്ജരായി നിന്ന ഭീകരരെ ലക്ഷ്യം വെച്ചായിരുന്നു ഇന്ത്യന്‍ തിരിച്ചടി. സൈനിക നടപടിയില്‍ പാകിസ്ഥാന് കനത്ത ആള്‍നാശം സംഭവിച്ചതായി റിപ്പോര്‍ട്ട് ചെയ്‌തിരുന്നു.

ജമ്മു കശ്മീരിലെ ഗുരേ മേഖലയില്‍ പാകിസ്ഥാന്‍ തുടര്‍ച്ചയായി നടത്തി വന്ന വെടിനിര്‍ത്തലിന് ഇന്ത്യ മറുപടി നല്‍കുകയായിരുന്നു. പ്രദേശത്ത് നിന്നും നിരവധി ആംബുലന്‍സുകള്‍ പാഞ്ഞ് പോകുന്നത് കണ്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. നീലത്തിന്റെ തീരത്തുള്ള ഈ തീവ്രവാദ ക്യാമ്പുകൾ വർഷങ്ങളോളം പ്രവർത്തിച്ചിരുന്നു.ഇന്ത്യൻ സേനയ്ക്ക് വൻ വിജയമാണ്. ഇന്ത്യൻ സൈന്യം പോക്കിന്റെ നീലം താഴ്‌വരയിലെ തീവ്രവാദ ക്യാമ്പുകൾ നശിപ്പിച്ചു.

പാകിസ്താൻ അധിനിവേശ കശ്മീരിലെ (പി‌കെ) പാകിസ്താൻ വെടിനിർത്തൽ കരാർ ലംഘിച്ചതിന് ഇന്ത്യൻ സൈന്യം നടത്തിയ പ്രതികാര നടപടിയാണിത്. നീലത്തിന്റെ തീരത്തുള്ള ഈ തീവ്രവാദ ക്യാമ്പുകൾ വർഷങ്ങളോളം പ്രവർത്തിച്ചിരുന്നു. തീവ്രവാദത്തിനുള്ള ലോഞ്ച് പാഡുകളായി പ്രവർത്തിക്കുന്ന ഒന്നിലധികം പോസ്റ്റുകൾ വെടിനിർത്തൽ നിയമലംഘനത്തിൽ ഉൾപ്പെട്ടിരുന്നു, അവ പൂർണ്ണമായും നശിപ്പിക്കപ്പെട്ടു. ഇന്ത്യൻ സൈന്യം പ്രദേശത്ത് നടത്തിയ തിരിച്ചടിയെത്തുടർന്ന് ക്യാമ്പ് തീപിടുത്തത്തിൽ നശിച്ചു എന്നും മീഡിയ റിപ്പോർട്ട് ചെയ്യുന്നു.

നിയന്ത്രണരേഖയിൽ എന്തും സംഭവിക്കാവുന്ന സാഹചര്യമാണെന്നും ഇന്ത്യൻ സൈന്യം തയാറെടുപ്പ് നടത്തണമെന്നും കരസേന മേധാവി ബിപിൻ റാവത്ത് നേരെത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. പാകിസ്താൻ നിരന്തരം വെടിനിർത്തൽ കരാർ ലംഘിക്കുന്ന സാഹചര്യത്തിലാണ് കരസേനാ മേധാവിയുടെ പ്രസ്താവന. പൗരത്വ നിയമത്തിൽ ഇന്ത്യ വരുത്തിയ ഭേദഗതി ഇരുരാജ്യങ്ങൾക്കുമിടക്കുള്ള സംഘർഷം വർധിപ്പിക്കുമെന്ന് കഴിഞ്ഞ ദിവസം പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പറഞ്ഞിരുന്നു. ഇക്കഴിഞ്ഞ ആഗസ്റ്റിനും ഒക്ടോബറിനും ഇടയ്ക്ക് പാകിസ്താൻ 950 തവണ വെടിനിർത്തൽ കരാർ ലംഘിച്ചതായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കിഷൻ റെഡ്ഡി കഴിഞ്ഞ മാസം ലോക്‌സഭയെ അറിയിച്ചിരുന്നു.

about army officer death

Vyshnavi Raj Raj :