കാലത്തിനൊപ്പം മലയാളസിനിമയുടെ ചരിത്രവും മാറിമറയുകയാണ്. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾക്കാണ് ഇന്നത്തെ തലമുറ പ്രാധാന്യം നല്കുനന്നത്. നായകപ്രാധാന്യവും സ്ക്രീനിലുടനീളം നിറഞ്ഞു നിൽക്കണമെന്ന് ഒട്ടും വാശിയില്ലാത്തവരെയുമാണ് ഇന്ന് കാണാൻ കഴിയുന്നത് . അതുകൊണ്ട് തന്നെ വൻ ആർട്ടിസ്റ്റുകൾക്കൊപ്പം അഭിനയിക്കാനും ആർക്കും മടിയില്ല . അങ്ങനെയൊരു ചിത്രമാണ് ഇന്ന് റിലീസ് ആയിരിക്കുന്നത്. ഇത് മറ്റൊന്നിനേം കുറിച്ചല്ല, നിപയുടെ പശ്ചാത്തലത്തിൽ ആഷിഖ് അബു സംവിധാനം ചെയ്ത വൈറസ് എന്ന ചിത്രത്തെ കുറിച്ചാണ്.
ടൊവിനോ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബന്, ഇന്ദ്രജിത്ത്, സൗബിന് ഷാഹിര്‍ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിനായി അണിനിരന്നിട്ടുള്ളത്. അഭിനയപ്രാധാന്യമുള്ള കഥാപാത്രത്തെയാണ് സംവിധായകന് ഓരോരുത്തര്‍ക്കും നല്‍കിയത് എന്ന് മാത്രവുമല്ല അതാത് കഥാപാത്രങ്ങളായി അഭിനയിക്കുകയായിരുന്നില്ല, ജീവിക്കുകയായിരുന്നു ഓരോരുത്തരും.
ചിത്രത്തിൽ ജില്ല കലക്ടറുടെ വേഷത്തിലാണ് ടൊവിനോ തോമസ് എത്തിയത്. എന്നാൽ , ഈ കഥാപാത്രത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ ടൊവിയുമായി സംസാരിച്ചിരുന്നതായി നടൻ ആസിഫ് അലി പറഞ്ഞു. തനിക്കൊരിക്കലും അത്തരത്തിലുള്ള കഥാപാത്രത്തെ ഓര്‍ക്കാനേ പറ്റില്ലെന്നാണ് ആസിഫ് അലി പറഞ്ഞത്. രേഖ മേനോന് നല്കിയ അഭിമുഖത്തിനിടയിലായിരുന്നു ആസിഫ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ജോലിയില്ലാത്തതും പ്രേമനൈരാശ്യം അനുഭവിക്കുന്നതുമായ യുവാവിന്റെ കഥാപാത്രങ്ങളെയാണ് എനിക്ക് ലഭിക്കാറുള്ളത് . ഒരു അലസനായ തരത്തിലുള്ള കഥാപാത്രം. അതിനിടയില്‍ കലക്ടര്‍ വേഷം, അതേക്കുറിച്ച് തനിക്ക് ആലോചിക്കാന്‍ പോലുമാവില്ലെന്നും താരം പറഞ്ഞു. ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിലാണ് ചിത്രം റിലീസായിരിക്കുന്നത് . പോസിറ്റിവായ പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്.
virus-asif ali -tells-tovino-character