സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. അദ്ദേഹത്തന്റെ മരണ ശേഷം ഭാര്യ രേണുവിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി അടുത്തിടെയും രേണുവിനെതിരെ കടുത്ത സൈബർ ആക്രമണം നടന്നിരുന്നു. രേണു പങ്കുവെക്കുന്ന റീൽ വീഡിയോകൾക്കും ഫോട്ടോഷൂട്ടുകൾക്കുമെതിരെയാണ് വിമർശനങ്ങൾ വരുന്നത്. പലരും രൂക്ഷമായ ഭാഷയിലാണ് പ്രതികരിക്കുന്നത്.
താൻ വളരുന്നതിലുള്ള അസൂയകൊണ്ട് ആളുകൾ മനപൂർവം തന്നെ വിമർശിക്കുകയാണെന്നാണ് രേണുവിന്റെ വാദം. തങ്ങളെ പരിഹസിച്ചും വിമർശിച്ചും റിയാക്ഷൻ വീഡിയോ ചെയ്തവർക്കെതിരെ രേണുവും കുടുംബവും കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. റിയാക്ഷൻ വീഡിയോ ചെയ്യുന്നവർ മൂലം താനും കുടുംബവും പുറത്തിറങ്ങി നടക്കാൻ പറ്റാത്ത വിധത്തിൽ നാണക്കേട് അനുഭവിക്കുകയാണെന്നാണ് രേണു പറഞ്ഞത്. ആത്മഹത്യയുടെ വക്കിലാണ് തന്റെ കുടുംബമെന്നും രേണുവും സഹോദരി രമ്യയും പറഞ്ഞിരുന്നു.
ഇപ്പോഴിതാ രേണുവിനേയും കുടുംബത്തേയും കുറിച്ച് തന്റെ അന്വേഷണത്തിൽ കണ്ടെത്തിയ ചില കാര്യങ്ങൾ കൂടി വെളിപ്പെടുത്തി എത്തിയിരിക്കുകയാണ് റിയാക്ഷൻ വീഡിയോകളിലൂടെ ശ്രദ്ധേയനായ അതുൽ. രേണുവിന്റെയും കുടുംബത്തിന്റെയും പല പ്രവൃത്തികളിലും തനിക്ക് സംശയമുണ്ടെന്നും അതിനാലാണ് താൻ സംശയങ്ങൾ ചോദിച്ച് വീഡിയോ പങ്കുവെച്ചതെന്നും എന്നാൽ ഇപ്പോൾ വിക്ടിം കാർഡ് ഇറക്കി ആത്മഹത്യ ഭീഷണി മുഴുക്കുകയാണ് രേണുവും കുടുംബവും ചെയ്യുന്നതെന്നും അതുൽ പറയുന്നു.
രേണുവും സഹോദരിയും എനിക്ക് എതിരെ രംഗത്ത് എത്തിയിട്ടുണ്ട്. ഞാൻ അവരുടെ കുടുംബകാര്യങ്ങൾ പൊതുഇടങ്ങളിൽ പറഞ്ഞുവെന്നും പറഞ്ഞ് ആത്മഹത്യയുടെ വക്കിലാണ് തങ്ങൾ എന്നൊക്കെ പറയുന്നത് കേട്ടു. ഞാൻ ആരുടേയും കുടുംബകാര്യങ്ങൾ പറഞ്ഞിട്ടില്ല. പബ്ലിക്കിൽ വന്ന കാര്യങ്ങൾ ചർച്ച ചെയ്തുവെന്ന് മാത്രം. രേണുവിന്റെ പള്ളിയിലെ വ്യാജ ബിഷപ്പായ സന്തോഷ് ചാക്കോയെ കുറിച്ചും മാമോദീസ പോലും മുങ്ങാത്ത സുധിയെ പള്ളിയിൽ അടക്കിയതിനെ കുറിച്ചും മാത്രമാണ് ഞാൻ രേണുവിനോട് ചോദിച്ചത്. അതിനൊന്നും അവർ കൃത്യമായ മറുപടി ഇതുവരേയും തന്നിട്ടില്ല.
ന്യായമായ കാര്യങ്ങളാണ് ഞാൻ ചോദിച്ചിട്ടുള്ളത്. രണ്ടാഴ്ച മുമ്പ് കൊല്ലത്ത് പോയപ്പോൾ രേണുവിനെ കുറിച്ചും കുടുംബത്തെ കുറിച്ചും അന്വേഷിച്ചപ്പോൾ വളരെ മോശം അഭിപ്രായമാണ് നാട്ടുകാർ പറഞ്ഞത്. അതുപോലെ വ്യാജ ബിഷപ്പായ സന്തോഷിന്റെ കയ്യിൽ നിന്നും പണം വാങ്ങി രേണുവിന്റെ അച്ഛൻ പലിശയ്ക്ക് കൊടുക്കുന്നതായും നാട്ടുകാരിൽ നിന്നും അറിഞ്ഞു. ബിഷപ്പിന്റെ പള്ളിയിലെ കൈക്കാരനും രേണുവിന്റെ പിതാവാണത്രെ.
കോടികൾ പറ്റിച്ചിട്ടുള്ളയാളാണ് വ്യാജ ബിഷപ്പായ സന്തോഷ്. അയാളെ അടുത്തിടെ ഒരു വീഡിയോയിലൂടെയും രേണു പ്രമോട്ട് ചെയ്യുന്നത് കണ്ടപ്പോഴും ഞാൻ വിമർശിച്ചിരുന്നു എന്നും അതുൽ പറയുന്നു. ജന്മം കൊണ്ട് ഹിന്ദുവായ കൊല്ലം സുധിയെ രേണുവിന്റെ ഇടവക പള്ളിയിലെ സെമിത്തേരിയിൽ ക്രിസ്ത്യൻ ആചാരപ്രകാരമാണ് അടക്കിയത്.
മൂത്ത മകന്റെ പൂർണ്ണ സമ്മതം അതിനുണ്ടായിരുന്നുവെന്നും രേണു മുമ്പൊരിക്കൽ പറഞ്ഞിരുന്നു. താൻ മരിച്ചാൽ പള്ളിയിൽ അടക്കിയാൽ മതിയെന്ന് സുധി മരിക്കുന്നതിന് രണ്ടാഴ്ച മുമ്പ് പറഞ്ഞിരുന്നതായും രേണു വെളിപ്പെടുത്തിയിരുന്നു. നിരവധി പണം തട്ടിപ്പ് കേസിൽ പ്രതിയായ വ്യാജ ബിഷപ്പ് സന്തോഷാണ് തന്റെ മകന് സ്കൂൾ തുറന്ന സമയത്ത് ബാഗും കുടയും മറ്റും വാങ്ങി തന്ന് സഹായിച്ചതെന്നും രേണും അടുത്തിടെ പറഞ്ഞിരുന്നു.
ഇതെല്ലാമാണ് പുതിയ വിവാദങ്ങൾക്കും ചർച്ചകൾക്കും വിമർശനങ്ങൾക്കും വഴിവെച്ചത്. സിനിമാ, മ്യൂസിക്ക് വീഡിയോ എന്നിവയിൽ അഭിനയിച്ചാണ് രേണു വരുമാനം കണ്ടെത്തുന്നത് അസുഖ ബാധിതരായ മാതാപിതാക്കളും തന്റെ സംരക്ഷണയിലാണെന്ന് അടുത്തിടെ രേണു പറഞ്ഞിരുന്നു.
കുടുംബത്തിലേയും കുഞ്ഞുങ്ങളുടേയും കാര്യങ്ങൾ നടന്നുപോകാൻ വേണ്ടിയാണ് താൻ റീൽ ചെയ്യുന്നതും അഭിനയിക്കുന്നതുമെന്ന് രേണു പലര തവണ പറഞ്ഞിട്ടുണ്ട്. അതിൽ നിന്ന് കിട്ടുന്ന പണം കൊണ്ട് സ്വന്തമായി എന്തെങ്കിലും വാങ്ങുന്നതിനേക്കാൾ പ്രാധ്യനം കൊടുക്കുന്നത് മക്കളുടെ കാര്യത്തിനാണ്. അല്ലാതെ എനിക്കായിട്ട് എന്തെങ്കിലും ആഭരണങ്ങൾ വാങ്ങുകയോ അല്ലെങ്കിൽ മറ്റെന്തെങ്കിലും ആഡംബരം കാണിക്കുകയോ ചെയ്യുന്നില്ലെന്നും രേണു സുധി പറഞ്ഞിരുന്നു.
ഒരോരുത്തർക്കും പൈസ കിട്ടുമ്പോൾ അവർ അവരുടേതായ കാര്യങ്ങൾ ചെയ്യുന്നു. എന്നാൽ ഞാൻ എന്റേതായ ഒരു സാധനവും ഇതുവരെ വാങ്ങിച്ചിട്ടില്ല. ഇപ്പോൾ ഇട്ടിരിക്കുന്ന ആ വസ്ത്രം വരെ വർഷങ്ങൾക്ക് മുമ്പ് എനിക്ക് എന്റെ ഒരു സുഹൃത്ത് തന്നതാണ്. അതായത് സുധിച്ചേട്ടനുള്ള സമയത്ത് തന്ന വസ്ത്രമാണ്. കൂട്ടുകാരി അവർക്ക് ചെറുതായത് കൊണ്ടായിരുന്നു എനിക്ക് തന്നത്. അന്നും ഇന്നും ദാരിദ്രം അനുഭവിക്കുന്ന വ്യക്തിയാണ് ഞാൻ. ഒരു വസ്ത്രം വാങ്ങിക്കുമ്പോൾ ഞാൻ കുഞ്ഞുങ്ങളുടെ ഒരു നേരത്തെ ആഹാരത്തെക്കുറിച്ചാണ് ചിന്തിക്കുക.
ഇവരൊക്കെ പറയുന്നത് ഞാൻ ഈ പൈസക്ക് കുന്തളിച്ച് നടക്കുകയാണ്, അഴിഞ്ഞാടി നടക്കുകയാണ് എന്നാണല്ലോ. എന്റെ ബുദ്ധിമുട്ടുകൾ തുറന്ന് പറയുന്നതിൽ എനിക്ക് ഒരു മടിയും ഇല്ല. ജീവനോടെ ഉണ്ടെങ്കിൽ ഒരു പത്ത് വർഷം കൂടെ ഈ വസ്ത്രം തന്നെ ഇടും. എനിക്ക് വേറെ ഇല്ല, ആരും തരാനുമില്ല. ചില സുഹൃത്തുക്കളൊക്കെ വസ്ത്രം തരും. പലപ്പോഴും പലരും ഇട്ട വസ്ത്രമൊക്കെയാണ് ഞാനും ഇടുന്നത്. അതിൽ എനിക്കൊരു നാണക്കേടുമില്ല.
എന്റെ ഫോൺ പൊട്ടിയിട്ട് വർഷങ്ങളാണ്. പുതിയൊരു ഫോൺ വാങ്ങിച്ച് തരാൻ പോലും ആരുമില്ല. കിച്ചുവിന് എന്തായാലും വിദേശത്തുള്ള ഒരു പുള്ളിക്കാരി നല്ല ഫോൺ വാങ്ങിച്ചുകൊടുത്തിരുന്നു. അതിൽ വലിയ സന്തോഷമുണ്ട്. എനിക്ക് അതുപോലും വാങ്ങിച്ച് തരാൻ ആളില്ല. പിന്നെ ഈ പറയുന്നവരൊക്കെ എന്താണ് ഇങ്ങനെ പറയുന്നതെന്ന് എനിക്ക് അറിയില്ലെന്നും രേണു സുധി പറഞ്ഞിരുന്നു. യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അവർ.
എല്ലാരുടേയും വിചാരം ഞാൻ അഴിഞ്ഞാടുന്നു, കോടികൾ ഉണ്ടാക്കുന്നു, സ്വത്തുക്കൾ ഉണ്ടാക്കുന്നു എന്നൊക്കെയാണ്. ആകെ കിട്ടുന്ന വരുമാനം ആൽബത്തിലൂടെയും അഭിമുഖങ്ങളിലൂടെയും ലഭിക്കുന്ന ചെറിയ വരുമാനമാണ്. പിന്നെ വിധവ പെൻഷനും ലഭിക്കുന്നുണ്ട്. അക്കൌണ്ടിൽ ആകെയുള്ളത് 951 രൂപയോളമാണ്. എന്നിട്ടാണ് സുധിച്ചേട്ടനെ വിറ്റ് കാശുണ്ടാക്കുന്നു എന്ന് പറയുന്നത്. ഇന്നലേയും കൂടെ ഒരാൾ വിളിച്ച് ചോദിച്ചത് രേണു നല്ല രീതിയിൽ പ്രതിഫലം വാങ്ങിക്കുന്നുവെന്നാണല്ലോ. ഇതൊക്കെ കേട്ട് കേട്ട് മടുത്തുവെന്നും രേണു സുധി വ്യക്തമാക്കുന്നു.
അതേസമയം, തനിക്ക് പുതിയ വിവാഹ ആലോചനകൾ വരുന്നുണ്ടെന്നും അഭിമുഖത്തിൽ രേണു സുധി പറയുന്നുണ്ട്. ‘നിരവധി വിവാഹാലോചനകൾ വരുന്നുണ്ട്. ഒരു സർക്കാർ ഉദ്യോഗസ്ഥൻ നേരിട്ടെത്തി, വിവാഹമോചിതനായ അദ്ദേഹം എന്നോട് ഇഷ്ടമാണെന്നും വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞു. എന്നാൽ, ഞാൻ ഇപ്പോൾ വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നില്ലെന്ന് പറഞ്ഞ് അവരെ തിരിച്ചയച്ചു. മറ്റൊരു ദുബായ് സ്വദേശി, എന്നെ നന്നായി നോക്കാമെന്ന് വാഗ്ദാനം ചെയ്ത് വന്നു. സോഷ്യൽ മീഡിയയിലെ പ്രശ്നങ്ങൾ തനിക്ക് വിഷയമല്ല, പണം ധാരാളമുണ്ട്, രേണു സമ്മതിച്ചാൽ മതിയെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.’ രേണു സുധി പറയുന്നു.
ഇതുപോലെ നാലോ അഞ്ചോ വിവാഹാലോചനകൾ വന്നിട്ടുണ്ട്. സുധി ചേട്ടൻ എന്നെ എപ്പോഴും മകളെപ്പോലെയാണ് കണ്ടിരുന്നത്. ഞാൻ പറഞ്ഞിട്ടുണ്ട്, “ചേട്ടാ, ചിലപ്പോഴെങ്കിലും എന്നെ ഭാര്യയായി കാണൂ.” അപ്പോൾ അവർ പറയും, “വാവൂട്ടാ, എനിക്കത് പറ്റില്ല, നീ എന്റെ മോളാണ്.” ഈ വിഷയത്തിൽ ഞങ്ങൾ വഴക്കിടാറുണ്ടായിരുന്നു. ‘വാവൂട്ടാ’ എന്ന വിളിയിൽ തന്നെ ആ സ്നേഹം അടങ്ങിയിരുന്നു. മരണം വരെ അങ്ങനെയായിരുന്നുവെന്നും രേണു സുധി കൂട്ടിച്ചേർത്തു.
അതേസമയം, തന്റെ കരിയർ ഉപേക്ഷിച്ചാണ് സുധിക്കും കുഞ്ഞിനും വേണ്ടി ജീവിച്ചതെന്നും രേണു പറഞ്ഞിരുന്നു. ഏവിയേഷൻ പഠനവും പരിശീലനവും കഴിഞ്ഞ് ജോലിക്ക് വഴി തെളിഞ്ഞിരുന്നു, എന്നാൽ മകൻ കിച്ചു പറഞ്ഞത് പ്രകാരമാണ് ജോലിക്ക് പോകാതിരുന്നതെന്ന് രേണു പറയുന്നു. സുധിച്ചേട്ടൻ ഒരു ഉറുമ്പിനെ പോലും നോവിക്കാത്ത ആളായിരുന്നുവെന്നും എന്നാൽ കൂടെ നിന്ന ചിലർ തന്നെ അദ്ദേഹത്തെ ചതിച്ചുവെന്നും രേണു വെളിപ്പെടുത്തി.
താൻ ഏവിയേഷന് പഠിച്ച് കൊണ്ടിരുന്നപ്പോഴാണ് സുധിച്ചേട്ടനും മോനും ജീവിതത്തിലേക്ക് വരുന്നത്. അപ്പോൾ പഠിത്തമൊത്തെ ഉഴപ്പി. കരിയർ പോലും ഉപേക്ഷിച്ചിട്ടാണ് താൻ അവർക്ക് വേണ്ടി ജീവിതം മാറ്റി വെച്ചത്. ഇക്കാര്യം താൻ എവിടെയും പറഞ്ഞിട്ടില്ല. ബാംഗ്ലൂർ വിമാനത്താവളത്തിൽ ട്രെയിനിംഗ് വരെ കഴിഞ്ഞതാണ്. ഗ്രൗണ്ട് സ്റ്റാഫായിട്ടായിരുന്നു. 2 വർഷത്തെ ഡിപ്ലോമ. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ജോലിക്കായി അഭിമുഖം നന്നായി കഴിഞ്ഞിരുന്നു. 40000 രൂപയായിരുന്നു സാലറി.
സുധിച്ചേട്ടന്റെ ഒരു സുഹൃത്ത് ഉണ്ടായിരുന്നു അവിടെ ജോലി ചെയ്യുന്നത്. സുധിച്ചേട്ടന്റെ ഭാര്യയെ ധൈര്യമായി ഇങ്ങോട്ട് വിട്ടോളൂ, ജോലിയൊക്കെ സെറ്റാണ് എന്ന് പറഞ്ഞു. അന്ന് കിച്ചു കുഞ്ഞാണ്, ഏഴിൽ പഠിക്കുന്നു. കിച്ചു പറഞ്ഞു, അച്ഛാ ഈ അമ്മയെ ഇപ്പോൾ കിട്ടിയതല്ലേ, അമ്മയെ ജോലിക്ക് വിടണ്ട. അമ്മ ഒരു സ്ഥലത്തും നമ്മൾ വേറെ ഒരു സ്ഥലത്തും ആവില്ലേ എന്ന് പറഞ്ഞു. സുധിച്ചേട്ടൻ തന്നോട് പറഞ്ഞു, വാവുട്ടാ, കിച്ചു ഇങ്ങനെയാണ് പറയുന്നത്, എന്ത് ചെയ്യും എന്ന്.
താൻ പറഞ്ഞു, എനിക്ക് നിങ്ങൾ മതി, കിച്ചുവിന്റെ വാക്കുകളാണ് വലുത്, ജോലി ഉപേക്ഷിക്കാം എന്ന്. കിച്ചുവിന് അമ്മ ഇല്ലായിരുന്നു. അവൻ അമ്മയായിട്ടാണ് അന്നും ഇന്നും തന്നെ കാണുന്നത്. ജോലിക്ക് പോയാൽ പണം കിട്ടുമായിരിക്കും, പക്ഷേ അവന് ഒരു അമ്മയുടെ സാമീപ്യം കിട്ടില്ലല്ലോ. സുധിച്ചേട്ടൻ പറഞ്ഞു, ചെറുതാണെങ്കിലും എനിക്കിപ്പോൾ ഒരു വരുമാനം ഉണ്ടല്ലോ, നീ ജോലിക്കൊന്നും പോകണ്ട എന്ന്. അങ്ങനെയാണ് ആ കരിയർ ഉപേക്ഷിച്ചത് എന്നുമായിരു്നനു രേണു മുമ്പ് പറഞ്ഞിരുന്നത്.
നേരത്തെ, ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ സുധിയുടെ മൂത്ത മകൻ കിച്ചു പറഞ്ഞ വാക്കുകളും വൈറലായിരുന്നു. അമ്മയുടെ വീഡിയോസ് വരുമ്പോൾ കാണും അല്ലാതെ കമന്റുകളൊന്നും നോക്കാറില്ലെന്ന് കിച്ചു പറയുന്നു. വീഡിയോ ചെയ്യണ്ടാ എന്ന് താൻ പറഞ്ഞിരുന്നില്ലെന്നും അത് അമ്മയുടെ ഇഷ്ടമാണെന്നും കിച്ചു പറഞ്ഞു. എന്തൊക്കെയുണ്ടെന്ന് പറഞ്ഞാലും അച്ഛൻ ആവത്തിലല്ലോ. അഭിനയത്തിൽ നിന്ന് ലഭിക്കുന്ന വരുമാനമാണോ കിച്ചുവിന്റെ പഠനത്തിന് സഹായകമാകുന്നത് എന്ന ചോദ്യത്തിന് അങ്ങനെയൊക്കെ ചെയ്യാറുണ്ടെന്നും പോക്കറ്റ് മണി അയച്ച് തരാറുണ്ടെന്നും കിച്ചു പറയുന്നു.