ഒമർ ലുലു മയക്കുമരുന്നിന് അടിമ, പീ ഡിപ്പിച്ചത് എംഡിഎംഎ കലർത്തിയ പാനീയം നൽകി; വിവാഹിതനാണെന്നത് മറച്ചുവെച്ചുവെന്നും യുവ നടി

കുറച്ച് ദിവസങ്ങള്‍ക്ക് മുന്പായിരുന്നു സംവിധായകന്‍ ഒമര്‍ ലുലുവിനെതിരെ ബ ലാത്സംഗ പരാതിയുമായി യുവ നടി രംഗത്തെത്തിയിരുന്നത്. ഇപ്പോഴിതാ സംവിധായകന്‍ മാരക മയക്കുമരുന്നായ എം.ഡി.എം.എ. കലർത്തിയ പാനീയം നൽകി തന്നെ മയക്കിയാണ് ബ ലാത്സംഗം ചെയ്തതെന്നാണ് നടി പറയുന്നത്.

ഈ കേസില‍്‍ ഒമർ ലുലു ഫയൽ ചെയ്ത മുൻകൂർ ജാമ്യഹർജിയെ എതിർത്ത് നടി നൽകിയ ഉപഹർജിയിലാണ് നടിയുടെ ആരോപണം. നടിയെയും കക്ഷി ചേർത്ത ജസ്റ്റിസ് സി.എസ്. ഡയസ് ഹർജി ജൂലായ്‌ 22-ന് പരിഗണിക്കാൻ മാറ്റി.

ഒമർ ലുലു മയക്കുമരുന്നിന് അടിമയാണ്. സിനിമാ ചർച്ചയ്ക്കെന്ന പേരിൽ ഹോട്ടലിലേയ്ക്ക് വിളിച്ചുവരുത്തി മയക്കുമരുന്ന്‌ കലർന്ന പാനീയം നൽകി ബലാത്സംഗം ചെയ്യുകയായിരുന്നു. താന്‍ വിവാഹിതനാണെന്നത് മറച്ചുവെച്ച് വിവാഹ വാഗ്ദാനം നൽകിയും വരാനിരിക്കുന്ന സിനിമകളിൽ അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്തുമായിരുന്നു പീ ഡനമെന്ന് നടി പറയുന്നു.

പ്രതി നേരിട്ടും ഡ്രൈവർ നാസിൽ അലി, സുഹൃത്ത് ആസാദ് തുടങ്ങിയവർ വഴിയും കേസ് ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് നിരന്തരം ഭീഷണിപ്പെടുത്തുകയാണ്. ഈ മൊബൈൽ സംഭാഷണങ്ങൾ കോടതിയിൽ ഹാജരാക്കാൻ തയ്യാറാണ്.

വലിയ സ്വാധീന ശക്തിയുള്ളയാളാണ് പ്രതി, ജാമ്യം അനുവദിച്ചാൽ സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും സാധ്യതയുണ്ട്. സുതാര്യമായ അന്വേഷണത്തിന് പ്രതിയെ കസ്റ്റഡിയിലെടുത്ത്‌ അന്വേഷണം നടത്തണമെന്നും ഉപഹർജിയിൽ ആവശ്യപ്പെടുന്നു.

നടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പാലാരിവട്ടം പോലീസാണ് ആദ്യം കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന്‌ സിറ്റി പോലീസ് കമ്മിഷണറുടെ നിർദേശ പ്രകാരം കേസ് നെടുമ്പാശ്ശേരി സ്റ്റേഷനിലേക്ക്‌ കൈമാറുകയായിരുന്നു.

കൊച്ചിയില്‍ സ്ഥിരതാമസമാക്കിയ യുവനടിയാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്.

അതേസമയം, ആരോപണം വ്യക്തിവിരോധം മൂലമാണെന്ന് ഒമര്‍ ലുലു പറ‌ഞ്ഞിരുന്നു. നടിയുമായി അടുത്തസൗഹൃദം ഉണ്ടായിരുന്നു.

സൗഹൃദം ഉപേക്ഷിച്ചതിന്റെ വിരോധമാണ് പരാതിയ്ക്കു പിന്നില്‍. ആറുമാസമായി ഞങ്ങള്‍ തമ്മില്‍ ബന്ധമില്ല. പുതിയ സിനിമ തുടങ്ങിയപ്പോഴാണ് പരാതിയുമായി രംഗത്തു വന്നത് എന്നുമാണ് ഒമര്‍ ലുലു പറഞ്ഞിരുന്നത്.

Vijayasree Vijayasree :