ആഡിസും വിൻസിയും വിവാഹിതരാവാൻ പോവുകയാണോ; ചിത്രങ്ങൾ കണ്ട് അമ്പരന്ന് സോഷ്യൽ മീഡിയ

മലയാളി പ്രേക്ഷകർക്ക് പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത താരമാണ് വിൻസി അലോഷ്യസ്. റിയാലിറ്റി ഷോയിലൂടെയായി തുടക്കം കുറിച്ച് പിന്നീട് ബിഗ് സ്‌ക്രീനിൽ സജീവമായവരേറെയാണ്. നായികനായകനിലൂടെയായിരുന്നു വിൻസി അലോഷ്യസ് ശ്രദ്ധിക്കപ്പെട്ടത്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ നടിയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്.

ഇപ്പോഴിതാ ഷോയിലെ മത്സരാർത്ഥി ആയിരുന്ന ആഡിസും വിൻസിയും ഒന്നിച്ചുള്ള ചിത്രങ്ങൾ വൈറലായിക്കൊണ്ടിരിക്കുകയാണ്. മീറ്റ് ദ ഫാമിലി എന്ന ക്യാപ്ഷനോടെയായിരുന്നു ചിത്രങ്ങൾ പങ്കുവെച്ചത്. ഇതൊരു പ്രൊജക്ടിന്റെ പൈലെറ്റ് ഷൂട്ട് ചിത്രങ്ങളാണെന്നും വിൻസി വ്യക്തമാക്കിയിരുന്നു. ഇവരുടെ കല്യാണം കഴിഞ്ഞോ എന്നായിരുന്നു ചോദ്യങ്ങളെല്ലാം.

നായികനായകനിലെ മിലിട്ടറി രംഗമായിരുന്നു ആദ്യം മനസിലേക്ക് വന്നത്. റൊമാന്റിക് രംഗത്ത് മികച്ച പ്രകടനമായിരുന്നു ഇരുവരും കാഴ്ച വെച്ചത്. അത് തന്നെയാണ് മനസിലേക്ക് വന്നതെന്നായിരുന്നു കമന്റുകൾ. ആഡിസും വിൻസിയും വിവാഹിതരാവാൻ പോവുകയാണെന്നായിരുന്നു മിക്കവരും കരുതിയത്. എന്താണ് സംഭവമെന്ന് ക്യാപ്ഷനിലൂടെ കൃത്യമായി പറഞ്ഞെങ്കിലും പലരും അത് മനസിലാക്കിയിരുന്നില്ല. വേഷം കണ്ടപ്പോൾ വിവാഹമാണെന്നായിരുന്നു കരുതിയത് എന്നായിരുന്നു ആരാധകരെല്ലാം പറഞ്ഞത്.

അതേസമയം, ലഹരി ഉപയോഗിച്ച് സെറ്റിൽ എത്തിയ പ്രമുഖ നടനിൽ നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് നടി വിൻസി അലോഷ്യസ് വെളിപ്പെടുത്തിയത് വലിയ വാർത്തയായിരുന്നു. തൻറെ സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് വിൻസിയുടെ തുറന്നു പറച്ചിൽ. ലഹരി ഉപയോഗമുള്ള സിനിമ സെറ്റുകളിൽ ഇനി മുതൽ സഹകരിക്കില്ല എന്ന് കുറച്ച് ദിവസങ്ങൾക്കു മുമ്പ് വിൻസി അലോഷ്യസ് തുറന്നു പറഞ്ഞിരുന്നു.

ഈ വിഷയവുമായി ബന്ധപ്പെട്ട വിശദീകരണത്തിനിടയിലാണ് തനിക്ക് നേരിട്ട മോശം അനുഭവത്തെക്കുറിച്ചും വിൻസി വിശദീകരിച്ചത്. ഇതുപോലുള്ള താരങ്ങൾക്ക് ഇപ്പോഴും സിനിമകൾ ലഭിക്കുന്നതായും വിൻസി പറഞ്ഞിരുന്നു. ‘കുറച്ചു ദിവസങ്ങൾക്ക് മുമ്പ് ഒരു ലഹരി വിരുദ്ധ ക്യാമ്പയിനിൽ പങ്കെടുക്കുന്നതിനിടയിലാണ്, എൻറെ അറിവിൽ ലഹരി ഉപയോഗിക്കുന്നവരുമായി ഇനി സിനിമ ചെയ്യില്ല എന്ന് പ്രസ്‌താവിച്ചത്.

വലിയ പ്രാധാന്യത്തോടെ എൻറെ വാക്കുകൾ മാധ്യമങ്ങൾ വാർത്തയാക്കി. പക്ഷേ ആ വാർത്തകൾക്ക് താഴെ വരുന്ന കമൻറുകൾ വായിച്ചപ്പോഴാണ് ചില കാര്യങ്ങൾക്ക് വ്യക്തത വരുത്തണമെന്ന് തീരുമാനിച്ചത്. എന്താണ് സംഭവിച്ചതെന്ന് ഞാൻ തന്നെ തുറന്നു പറഞ്ഞാൽ വായനക്കാർക്ക് പുതിയ കഥകൾ മെനയേണ്ടതില്ലല്ലോ.

ഒരു സിനിമയുടെ ഭാഗമായപ്പോൾ ആ സിനിമയിലെ പ്രധാന നടനിൽ നിന്നുമാണ് എനിക്ക് ഒരു മോശം അനുഭവമുണ്ടായത്. അയാൾ ലഹരി ഉപയോഗിച്ചിരുന്നു. ഞാൻ ധരിച്ചിരുന്ന വസ്ത്രത്തിൽ ഒരു പ്രശ്‌നം വന്നപ്പോൾ അത് ശരിയാക്കാനായി ഞാനൊരു ഭാഗത്തേക്ക് മാറാൻ തീരുമാനിച്ചു. അപ്പോൾ അയാൾ പറഞ്ഞു വേണമെങ്കിൽ ഞാനും കൂടെ വരാം.

വസ്ത്രം ഞാൻ ശരിയാക്കിത്തരാം എന്നൊക്കെ. അതും എല്ലാവരുടെയും മുന്നിൽ വച്ച്. ആ വ്യക്തിയുമായി സിനിമയിൽ തുടർന്ന് സഹകരിച്ച് പോകാൻ വല്ലാതെ ബുദ്ധിമുട്ടി. മറ്റൊരു ദിവസം ഒരു സീൻ എടുക്കുന്നതിൻറെ റിഹേഴ്‌സൽ നടക്കുന്ന സമയം ഈ നടൻ വായിൽ നിന്നും വെള്ളപ്പൊടി തുപ്പുകയാണ്.

ഇതിൽ നിന്നും സിനിമ സെറ്റിൽ പരസ്യമായി ഇയാൾ ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് വ്യക്തമായി. ഇവരെപ്പോലുള്ളവർ ശല്യമായി മാറുമ്പോൾ അതൊന്നും കണ്ടില്ല എന്ന് നടിച്ച് സഹകരിക്കാൻ എനിക്ക് ബുദ്ധിമുട്ടുണ്ട്. ലഹരി ഉപയോഗിച്ച് സ്വബോധം നഷ്‌ടപ്പെടുന്നവരോടൊപ്പം പ്രവർത്തിക്കാൻ സാധിക്കില്ല.

എൻറെ ബുദ്ധിമുട്ടുകൾ മനസിലാക്കി ആ സിനിമയുടെ സംവിധായകൻ ആ നടനോട് സംസാരിച്ചു. അയാൾ പ്രധാന താരം ആണല്ലോ. ഉപദേശിക്കുന്നതിന് പരിധിയുണ്ട്. പിന്നീട് എന്നോട് കേണപേക്ഷിച്ചാണ് അവർ സിനിമ പൂർത്തിയാക്കിയത്. ആ സിനിമ നല്ലതായിരുന്നു. പക്ഷേ ആ നടനിൽ നിന്നുള്ള അനുഭവം വളരെയധികം മോശമായിപ്പോയി.

ലഹരി ഉപയോഗിക്കുന്നു എന്ന് അറിയുന്ന സെറ്റിൽ ഞാനിനി അഭിനയിക്കില്ല എന്ന് തീരുമാനമെടുത്തത് ഇതുകൊണ്ടാണ്. എൻറെ ഒരു മുൻപ്രസ്‌താവനയുടെ പേരിൽ ജനങ്ങൾ ഓരോന്ന് വ്യാഖ്യാനിക്കേണ്ട കാര്യമില്ല. സിനിമയിൽ അവസരം കുറയുമ്പോൾ പ്രയോഗിക്കുന്ന ബുദ്ധിയല്ലേ എന്ന് ചോദിക്കുന്നവരോട് ചിലത് പറയാനുണ്ട്.

സിനിമ ഉണ്ടെങ്കിലും സിനിമ ഇല്ലെങ്കിലും അത് തുറന്നു പറയാനുള്ള മനോധൈര്യം എനിക്കുണ്ട്. സിനിമ എൻറെ ജീവിതത്തിൻറെ ഒരു ഭാഗം മാത്രമാണ്. സിനിമ ഇല്ലെങ്കിലും എനിക്ക് ജീവിക്കാൻ സാധിക്കും. ലഹരിയെ പരസ്യമായി പിന്തുണയ്ക്കാൻ എനിക്ക് ആകില്ല എന്നുമായിരുന്നു വിൻസി പറഞ്ഞിരുന്നത്.

പിന്നീട് ആ നടൻ ഷൈൻ ടോം ചാക്കോ ആണെന്ന വിവരവും പുറത്തെത്തിയിരുന്നു. എന്നാൽ ഇത് സംബന്ധിച്ച് പോലീസിന് പരാതി നൽകില്ലെന്നായിരുന്നു വിൻസിയുടെ നിലപാട്. എന്നാൽ ഫിലിം ചേംബറിനും അമ്മ സംഘടനയ്ക്കും നടി പരാതി നൽകിയിരുന്നു. സംഭവത്തിൽ ഷെെൻ നടിയോട് മാപ്പ് പറയുകയും ചെയ്തു.

ഷെെൻ മാപ്പ് പറഞ്ഞ ശേഷം നിയമനടപടിയുമായി മുന്നോട്ട് പോകാൻ വിൻസി തയ്യാറായില്ല. സൂത്രവാക്യം സിനിമയുമായി ബന്ധപ്പെട്ട് പുതിയ അഭിമുഖത്തിലും വിൻസി സംസാരിക്കുന്നുണ്ട്. ഈ സിനിമയെക്കുറിച്ച് എന്തെങ്കിലും പറയാനുള്ള വോയ്സ് എനിക്കുണ്ടോ എന്നറിയില്ല. നല്ല സിനിമയാണെങ്കിൽ എല്ലാവരും പോയി രണ്ട് ഏറ്റെടുക്കണം. ഒരാളുടെ വ്യക്തി ജീവിതവും പേഴ്സണൽ ജീവിതവും രണ്ടാണ്. രണ്ടും ബന്ധപ്പെടുത്തി സിനിമയുടെ ഭാവി ഇല്ലാതാക്കരുതെന്നും വിൻസി അലോഷ്യസ് പറഞ്ഞിരുന്നു. ‌

വിവാദങ്ങൾ ഷെെൻ ടോം ചാക്കോയുടെ കരിയറിനെ ബാധിക്കില്ലെന്നും ശബ്ദമുയർത്തിയ വിൻസിക്കാണ് നഷ്ടം സംഭവിക്കുകയെന്നും അഭിപ്രായങ്ങൾ വരുന്നുണ്ട്. അതേസമയം നടനെതിരെ പ്രതികരിച്ചതിൽ നിരവധി പേർ വിൻസി അലോഷ്യസിനെ അഭിനന്ദിച്ചു. ഡബ്ല്യുസിസി സംഘടനയും സിനിമാ രംഗത്ത് പ്രവർത്തിക്കുന്നവരും ഷെെൻ ടോം ചാക്കോയെ വിമർശിക്കുകയും ചെയ്തു.

ഇത്തരം ധീരമായ നിലപാട് സ്വീകരിക്കുന്നവരെ സിനിമ മേഖലയിലുള്ളവർ സംരക്ഷിക്കണമെന്നും അതിന്റെ പേരിൽ അവർ മാറ്റിനിർത്തപ്പെടാൻ പാടില്ലെന്ന് ഉറപ്പാക്കേണ്ടത് സിനിമ മേഖലയിലുള്ളവരുടെ ഉത്തരവാദിത്വമാണെന്നും മന്ത്രി എം.ബി. രാജേഷും പറഞ്ഞിരുന്നു. അവർ എന്നോട് സംസാരിച്ചിരുന്നു. ഉറച്ച നിലപാട് സ്വീകരിച്ചതിൽ അവരെ അഭിനന്ദിച്ചു.

മയക്കുമരുന്ന് ഉപയോഗിക്കുന്നവർക്കൊപ്പം അഭിനയിക്കില്ല എന്നത് ധീരമായ നിശ്ചയദാർഢ്യത്തോടെയുള്ള നിലപാടാണ്. അത്തരമൊരു നിലപാട് സ്വീകരിക്കാൻ സിനിമ മേഖലയിലെ എല്ലാവരും മുന്നോട്ടുവരുകയാണ് വേണ്ടത്. അവർ ഇത്തരം അന്വേഷണങ്ങളോട് സഹകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

വെളിപ്പെടുത്തിയ കാര്യങ്ങൾ എവിടെയും പറയാൻ തയ്യാറാണെന്ന് അവർ അറിയിച്ചു. അതിൽ അവർക്ക് ആശങ്കയോ മടിയോ ഇല്ല. സിനിമാ മേഖലയിലുള്ളവർ ഇത്തരം ധീരമായ നിലപാട് സ്വീകരിക്കുന്നവരെ സംരക്ഷിക്കണം. അതിന്റെ പേരിൽ അവർ മാറ്റിനിർത്തപ്പെടാൻ പാടില്ലെന്നത് സിനിമാ മേഖലയിലുള്ളവരുടെ ഉത്തരവാദിത്വമാണ് എന്നുമാണ് അദ്ദേഹം പറഞ്ഞിരുന്നത്.

അതേസമയം, കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ലഹരിക്കേസിൽ നടൻ ഷെെൻ ‌‌ടോം ചാക്കോ അറസ്റ്റിലായത്. എൻ‌‍ഡിപിസി ആക്ട് 27, 29 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. ലഹരി ഉപയോഗിച്ചു, ലഹരി ഉപയോഗത്തിന് പ്രേരിപ്പിച്ചു എന്നിവയടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയത്. കൊച്ചി നഗരത്തിലെ പ്രധാന ഡ്രഗ് ഡീലറായ സജീറിനെ അറിയാമെന്ന് ചോദ്യം ചെയ്യലിൽ ഷെെൻ ‌ടോം സമ്മതിച്ചു.

ലഹരി പരിശോധനയ്ക്കിടെ ഹോട്ടൽ മുറിയിൽ നിന്ന് ഇറങ്ങി ഓടിയതുമായി ബന്ധപ്പെട്ടാണ് ഷെെൻ ടോം ചാക്കോയെ ചോദ്യം ചെയ്തത്. ഗുണ്ടകളാണെന്ന് കരുതിയാണ് ഇറങ്ങി ഓടിയതെന്ന് ഷെെൻ ചോദ്യം ചെയ്യലിൽ പൊലീസിനോട് പറഞ്ഞിരുന്നു. ഡോർ ഹോളിലൂ‌ടെ പുറത്തേക്ക് നോക്കിയപ്പോൾ ത‌‌ടിമാടൻമാരായ ചിലരെയാണ് കണ്ടത്.

മസിലുള്ളവരെ കണ്ടപ്പോൾ പേടിച്ചു. പലരുമായും സാമ്പത്തിക ഇടപാടുകൾ ന‌ടത്തിയിട്ടുണ്ട്. ശത്രുക്കൾ ഉള്ളതിനാൽ ഗുണ്ടകൾ തന്നെ അപായപ്പെ‌ടുത്താൻ ശ്രമിക്കുകയാണെന്ന് കരുതി. അത് കൊണ്ട് ഇറങ്ങി ഓടുകയായിരുന്നു. ചാടിയപ്പോൾ ഭയം തോന്നിയില്ല. ജീവൻ രക്ഷിക്കുക മാത്രമായിരുന്നു ആ നേരത്തെ ചിന്തയെന്നും ഷെെൻ ടോം ചാക്കോ പൊലീസിനോട് പറഞ്ഞു.

2015 ജനുവരു മാസത്തിലാണ് കൊക്കെയിൻ കേസിൽ ഷെെൻ ടോം ചാക്കോ അറസ്റ്റിലായത്. കലൂർ-കടവന്ത്ര റോഡിലെ ഫ്ലാറ്റിൽ നിന്നും ഷെെനും സുഹൃത്തുക്കളായ ബ്ലെസി സിൽവസ്റ്റർ, രേഷ്മ രംഗസ്വാമി, ടിൻസി ബാബു, സ്നേഹ ബാബു എന്നിവരെയും പിടികൂടി. ഫ്ലാറ്റിലെ ഫ്രിഡ്ജിൽ നിന്നും പത്ത് പാക്കറ്റ് കൊക്കെയ്ൻ കണ്ടെത്തിയെന്നായിരുന്നു പൊലീസ് പറഞ്ഞത്. കേരളത്തിലെ ആദ്യ കൊക്കെയിൻ കേസാണിത്. മാസങ്ങളോളം ഷെെൻ ടോം ചാക്കോ ജയിലിൽ ആയിരുന്നു.

അതേസമയം, സിനിമ താരങ്ങൾ ലഹരി ഉപയോഗിക്കുന്നതിന്റെ വിവരങ്ങൾ പൊലീസിന്റെ പക്കലുണ്ടെന്നും കുറ്റക്കാർക്കെതിരെ ദാക്ഷിണ്യമില്ലാതെ നടപടിയെടുക്കുമെന്നും ക്രമസമാധാനച്ചുമതലയുള്ള എഡിജിപി മനോജ് ഏബ്രഹാം പറഞ്ഞു. അഭിനേതാക്കൾക്കു സ്ഥിരമായി ലഹരി എത്തിക്കുന്നവരെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിലുള്ള നടപടികൾ വരും ദിവസങ്ങളിലുണ്ടാകും. സിനിമ സെറ്റുകളിലും താരങ്ങളെ പങ്കെടിപ്പിച്ചു ഹോട്ടലുകളിൽ സംഘടിപ്പിക്കുന്ന ആഘോഷ പാർട്ടികളിലും ലഹരിയുടെ സാന്നിധ്യം ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.

സിനിമക്കാർക്ക് ഒരുതരത്തിലുള്ള പരിരക്ഷയും നൽകില്ല. പരാതി ലഭിച്ചാൽ മുഖം നോക്കാതെ നടപടിയെടുക്കും. സിനിമ സംഘടനകൾ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. പരാതിയുമായി മുന്നോട്ടുവരാൻ നടി വിൻ സി അലോഷ്യസിന് ഉൾപ്പെടെ കൗൺസലിങ് നൽകും. പരാതിക്കാർക്ക് എല്ലാ രീതിയിലുള്ള സുരക്ഷയും ഉറപ്പാക്കും.

ലഹരിക്കെതിരായ ഡി ഹണ്ട് യജ്ഞത്തിൽ ഇതുവരെ 11,000 കേസുകൾ രജിസ്റ്റർ ചെയ്തു. ഇതു റെക്കോർഡാണ്. ലഹരിവിരുദ്ധ പ്രവർത്തനം ശക്തമാക്കാൻ എല്ലാ ജില്ലകളിലും സ്ഥിരം ടീമിനെ സജ്ജമാക്കുന്നതു പരിഗണനയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലഹരി വിരുദ്ധ ക്യാംപെയ്നിന്റെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘മെഗാ സൂംബ’ നൃത്തപരിപാടി 30ന് 5 മുതൽ 6 വരെ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടക്കും. ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിൽ നിന്നുള്ള 1500 വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും അണിനിരക്കുമെന്നു മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. മുഖ്യമന്ത്രിയും മന്ത്രിമാരും അടക്കമുള്ളവർ സാക്ഷ്യം വഹിക്കാനെത്തും.

Vijayasree Vijayasree :