എന്റെ അമ്മ മരിച്ച അന്നുമുതൽ മദ്യപാനം; ഉറക്കത്തിൽ ഏങ്ങലടിച്ച് കരയുകയായിരുന്നു ; വെളിളിപ്പെടുത്തി വിജയ രാഘവൻ

മലയാളികളുടെ പ്രിയ നടനാണ് വിജയ് രാഘവന്‍. സൂപ്പര്‍താര പരിവേഷങ്ങള്‍ക്കപ്പുറം മലയാളികള്‍ ഹൃദയത്തോട് ചേര്‍ത്തു വച്ച നടന്മാരില്‍ ഒരാളാണ് വിജയരാഘവന്‍. തന്നിലേക്ക് വരുന്ന ഏതൊരു വേഷവും പകരം വയ്ക്കാനാകാത്ത വിധം അഭിനയിച്ച് പ്രേക്ഷകനെ വിസ്മയിപ്പിക്കുന്ന കലാകാരന്‍. വില്ലന്‍, നായകന്‍. ഹാസ്യതാരം തുടങ്ങി കൈയിലെത്തുന്ന കഥാപാത്രങ്ങളെല്ലാം തന്നെ ഭദ്രമാണ് ഈ നടനില്‍.

അതേസമയം, ബാല്യകാലത്ത് തന്നെ നാടകത്തില്‍ സജീവമായിരുന്നു വിജയരാഘവൻ. തന്റെ ഇരുപത്തിരണ്ടാം വയസ്സിലാണ് അഭിനയലോകത്തേയ്ക്ക് എത്തുന്നത്. എന്‍.എന്‍. പിള്ളയുടെ കാപാലിക എന്ന നാടകം ക്രോസ്‌ബെല്‍റ്റ് മണി സിനിമയാക്കിയപ്പോള്‍ അതില്‍ പോര്‍ട്ടര്‍ കുഞ്ഞാലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടായിരുന്നു അരങ്ങേറ്റം.

പിന്നീട് 1982ല്‍ എസ്. കൊന്നനാട്ട് സംവിധാനം ചെയ്ത സുറുമയിട്ട കണ്ണുകള്‍ എന്ന ചിത്രത്തിലൂടെ 31ാം വയസില്‍ നായകനായി. തുടര്‍ന്ന് ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെ അനശ്വരമാക്കാന്‍ ഈ നടന് കഴിഞ്ഞു.

മറ്റെന്തിനേക്കാളും കുടുംബത്തോട് വളരെയധികം അടുപ്പം കാത്തു സൂക്ഷിക്കുന്ന ആളാണ് അദ്ദേഹം. പ്രസിദ്ധ നാടകാചാര്യനായിരുന്ന എൻ എൻ പിള്ളയുടെ മകൻ എന്ന ഖ്യാതി ഇന്നും വിജയ രാഘവന് ഉണ്ട് . അച്ഛനെ കുറിച്ചും അച്ഛന് തന്റെ അമ്മയോട് ഉണ്ടായിരുന്ന സ്നേഹത്തെ കുറിച്ചും അച്ഛന്റെ മരണത്തെ കുറിച്ചും പങ്കു വയ്ക്കുകയാണ് വിജയ രാഘവൻ .

എന്റെ അമ്മ മരിച്ചപ്പോൾ ഇരുപത്തൊന്നു ദിവസത്തോളം തുടരെ തുടരെ അച്ഛൻ തുടർച്ചയായി തന്നെ മദ്യപിച്ചു കൊണ്ടേ ഇരുന്നെന്നാണ് അദ്ദേഹം പറയുന്നത്. മാത്രമല്ല കേവലം ആഹാരം പോലും കഴിക്കാതെ കിടക്കുക ആയിരുന്നു അച്ഛൻ ചെയ്തിരുന്നതെന്നും നടൻ പറയുന്നു. കൂടാതെ പലപ്പോഴും ഉറക്കത്തിൽ ഏങ്ങലടിച്ച് കരയുകയായിരുന്നു അച്ഛൻ. അമ്മയോടുള്ള സ്നേഹം അന്നാണ് മനസിലായത്. അത്ര പ്രണയിച്ച രണ്ടുപേരുടെ മകനായി ജനിച്ചത് മഹാഭാഗ്യമല്ലേയെന്നും വിജയരാഘവൻ കൂട്ടിച്ചേർത്തു.

‘അച്ഛന്‍ പണിത വീടാണിത്. ഈ പേരിട്ടതും അച്ഛനാണ്. നാടകം എന്ന കലാരൂപം ആദ്യം അര ങ്ങേറിയത് ഡയണീഷ്യന്‍ ദേവാലയത്തിലാണ്. ഗ്രീക്ക് പുരാണത്തില്‍ നാടകങ്ങളുടെ ദേവനാണ് ‘ഡയണീഷ്യ’. നാടകം ജീവശ്വാസമായിരുന്ന ഒരാള്‍ സ്വന്തം വീടിന് വേറെന്തു പേരിടാന്‍. അച്ഛന്‍ വിശ്വസിച്ചത് ദൈവത്തിലായിരുന്നില്ല, നാടകത്തിലായിരുന്നു. ശ്വാസം കിട്ടാതെ പിടയുമ്ബോഴും കരയുകയല്ല, ‘ഇതൊന്ന് തീര്‍ന്നു കിട്ടിയിരുന്നെങ്കില്‍’ എന്ന് പറഞ്ഞു മരണത്തെ വിളിച്ചു വരുത്തുകയായിരുന്നു. ആ ദിവസങ്ങളില്‍ പരിചയത്തിലുള്ള ഒരു സ്ത്രീ അച്ഛനെ കാണാനെത്തി.

ശ്വാസത്തിനു വേണ്ടിയുള്ള പെടാപ്പാടു കണ്ട് അവര്‍ അച്ഛന്റെ ചെവിയിലെന്തോ മന്ത്രിച്ചു. അറയ്ക്കുന്ന എന്തോ കേട്ടതു പോലെ ‘ഹാ’ എന്നു പറഞ്ഞ് അച്ഛന്‍ തല വെട്ടിത്തിരിച്ചു. പന്തികേട് തോന്നി ഞാനവരെ പതുക്കെ പുറത്തേക്ക് കൊണ്ടുപോയി. മടങ്ങി വന്ന് ‘എന്താ അങ്ങനെ ചെയ്തത്’ എന്നു ചോദിച്ചപ്പോള്‍ പറഞ്ഞത് ‘അവരെന്റെ ചെവിയില്‍ ദൈവനാമം ജപിക്കുന്നു’ എന്നാണ്. രണ്ടു മണിക്കൂറിനുള്ളില്‍ അച്ഛന്‍ മരിച്ചു-വിജയരാഘവന്‍ ഓര്‍ത്തെടുത്തു.

Vismaya Venkitesh :