ഗാനഗന്ധർവ്വൻ കെജെ യേശുദാസിന്റെ മകൻ എന്നതിലുപരി സംഗീതലോകത്ത് തന്റേതായ ഇടം കണ്ടെത്തിയ ഗായകനാണ് വിജയ് യേശുദാസ്. പാട്ടുകാരനായി മാത്രമല്ല, നടനായും തിളങ്ങിയ വ്യക്തിയാണ് വിജയ് യേശുദാസ്. ഗാനഗന്ധർവ്വൻ യേശുദാസിന്റെ മകനാകുമ്പോഴും തന്റേതായ ഐഡന്റിറ്റി ഉണ്ടാക്കിയ വ്യക്തികൂടിയാണ് വിജയ്.
മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, കന്നഡ, തുളു, തെലുഗു എന്നീ ഭാഷകളിൽ പാടിയിട്ടുള്ള വിജുവിന് മികച്ച ഗായകനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരവും മറ്റ് നിരവധി പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്. വിജു അഭിനയത്തിലും തന്റെ കഴിവ് തെളിയിച്ചു. അദ്ദേഹത്തിന്റെ കരിയർ പോലെ തന്നെ ഏറെ ചർച്ച ചെയ്യപ്പെട്ട കാര്യമാണ് അദ്ദേഹത്തിന്റെ വ്യക്തി ജീവിതവും.
ഇടക്ക് തനിക്കും ദർശനക്കും ഇടയിൽ ഡിവോഴ്സ് നടന്നതിനെക്കുറിച്ചും നടിയും അവതാരകയും ആയ ധന്യ വർമ്മയോട് സംസാരിക്കുന്നതിന്റെ ഇടയിൽ വിജയ് സംസാരിച്ചിരുന്നു. കോവിഡ് കാലത്തിനുശേഷം അമേരിക്കയിൽ സെറ്റിൽഡ് ആയിരിക്കുകയാണ് അച്ഛനും ഗായകനുമായ യേശുദാസ്. തങ്ങളുടെ വിവാഹമോചനവർത്ത മാതാപിതാക്കന്മാരെ സംബന്ധിച്ചിടത്തോളം വേദന ഉണ്ടാക്കി.
ഉൾകൊള്ളാൻ സമയം വേണ്ടി വന്നുവെന്നും വിജയ് പറയുകയുണ്ടായി. എന്നാൽ തനിക്കോ ദര്ശനക്കോ അതിൽ വലിയ വിഷയങ്ങൾ ഇല്ലെന്നും അതിനെ ഈസി ആയി കൈകാര്യം ചെയ്യാൻ സാധിച്ചുവെന്നും വിജയ് പറഞ്ഞിരുന്നു. വിവാഹമോചനത്തിന് ശേഷം മക്കൾ രണ്ടാളും ദർശനക്ക് ഒപ്പമെന്നും കുഞ്ഞുങ്ങളുടെ കാര്യത്തിൽ രണ്ടുപേരും ഒരുമിച്ചാണ് തീരുമാനം എടുക്കുന്നതെന്നും വിജയ് പറയുകയുണ്ടായി.
2007 ജനുവരി 21നായിരുന്നു വിജയ്‍യുടേയും ദർശനയുടേയും വിവാഹം. മകളുടെ സ്‌കൂളിലെ സെലിബ്രെഷൻസിൽ എല്ലാം ദർശന ആക്ടീവാണ്. വിജയ് യേശുദാസിന് എത്താൻ കഴിയാത്ത വിശേഷങ്ങളിലും ദർശന വിജയെ ടാഗ് ചെയ്തുകൊണ്ട് സോഷ്യൽ മീഡിയയിൽ കുറിക്കാറുണ്ട്. ഒരിക്കൽ അമ്മക്കും മോൾക്കുമായി സിംഗപ്പൂരിലേക്കുള്ള യാത്രക്കായി എല്ലാം ചെയ്തതിനുള്ള നന്ദിയും ദർശന വാക്കുകളിലൂടെ വിജയെ അറിയിച്ചിരുന്നു. നല്ല സുഹൃത്തുക്കൾ ആണ് ഇരുവരും എന്ന് തെളിയിക്കുന്ന പോസ്റ്റുകളും ഉണ്ട്. ഇപ്പോഴും പരസ്പരം ഫോളോ ചെയ്യുന്ന ആളുകൾ ആണ് ഇവർ.
രത്നങ്ങളുമായി ബന്ധപ്പെട്ട ബിസിനസ്സ് ആണ് ദർശന ചെയ്യുന്നത്. പ്രത്യേകിച്ചും സ്ത്രീകൾ അത്രയും കടന്നു വന്നിട്ടില്ലാത്ത ഈ മേഖലയിൽ തന്റെ കഴിവ് മാക്സിമം തെളിയിക്കുകയാണ് ദർശന. ബിസിനസ് രംഗത്ത് ചുവട് ഉറപ്പിക്കുന്ന യുവ സംരംഭക കൂടിയായ ദര്ശനയെ കുറിച്ച് നാഷണൽ മീഡിയാസിൽ അടക്കം വാർത്തകൾ വന്നിരുന്നു.
അതുമാത്രമല്ല സോഷ്യൽ മീഡിയ വഴി ലാബിൽ വികസിപ്പിച്ച രത്നങ്ങൾ വിൽക്കുന്ന വിശേഷങ്ങളും ദർശന പങ്കിടാറുണ്ട്. സ്വന്തമായി ബ്രാൻഡ് തന്നെ ദർശനയ്ക്ക് അതിനായിട്ടുണ്ട്. ഒപ്പം മക്കളുടെ എല്ലാ കാര്യങ്ങളും നോക്കി നടത്താനും മുൻ പന്തിയിൽ തന്നെയാണ് ദർശന. ഇത്തരത്തിൽ ദർശനയുടെ പുതിയ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.
അതേസമയം, വേര്പിരിഞ്ഞതിനെ കുറിച്ച് കൂടുതൽ സംസാരിച്ച് തന്റെ അച്ഛനെയും അമ്മയെയും വിഷമിപ്പിക്കാൻ താൽപര്യമില്ലെന്നാണ് ഗായകൻ പറയുന്നത്. ഞങ്ങൾ ഒരു വിയർഡ് സിറ്റുവേഷനിലാണ്. ഞങ്ങളുടെ ഭാഗത്ത് നിന്ന് നോക്കുമ്പോൽ നല്ല സാഹചര്യമാണ്. പക്ഷെ മാതാപിതാക്കൾ ഇത്തരം കാര്യങ്ങൾ മനസിലാക്കുമെന്നും അംഗീകരിക്കുമെന്നും പ്രതീക്ഷിക്കാനാകില്ല.
അതിന്റേതായ സമയം വേണം. അവർക്കെല്ലാവർക്കും ഇത് വേദനാജനകമായ സാഹചര്യമാണ്. ലൈം ലൈറ്റിൽ നിൽക്കുമ്പോൾ ഇത്തരം കാര്യങ്ങൾ മൂടി വെക്കുക ബുദ്ധിമുട്ടാണ്. ഇനിയും അവരെ വേദനിപ്പിക്കേണ്ട എന്നത് എന്റെ തീരുമാനമാണ്. മക്കൾക്ക് ഇത് കുറേക്കൂടി മനസിലാക്കാനുള്ള പ്രായമായി. മകൾക്ക് വളരെ പക്വതയുണ്ട്.
അവൾ മനസിലാക്കുകയും എന്നെയും ദർശനയെയും പിന്തുണയ്ക്കുകയും ചെയ്യുന്നുണ്ട്. മകൾക്ക് ഇപ്പോൾ പതിനഞ്ച് വയസാണ്. മകന് ഒമ്പത് വയസും. അവൻ ചെറിയ രീതിയിൽ ചോദിക്കുന്നുണ്ട്. ഈ സാഹചര്യം അവന് മനസിലാകുന്നില്ല. അവനെ മനസിലാക്കിക്കാൻ പരമാവധി ശ്രമിക്കുന്നുണ്ട്. പ്രത്യേകിച്ചും ഒരു ആൺകുട്ടിയെന്ന നിലയിൽ നമ്മുടെ പ്രവൃത്തിയ്ക്ക് വില കൊടുക്കേണ്ടി വരുമെന്ന് മകൻ മനസിലാക്കേണ്ടതുണ്ട്.
പക്ഷെ എന്റെ ഭാഗത്ത് പറ്റിയ തെറ്റാണ്, അതുകൊണ്ടാണ് ഇങ്ങനെയെന്ന് അവനോട് പറയുകയും എളുപ്പമല്ല. നമ്മളാണ് തെറ്റുകാർ, നമ്മളാണ് കുറ്റക്കാർ എന്ന് പറഞ്ഞ് കൊണ്ട് നടക്കേണ്ട എന്ന് പറയുന്നവരുണ്ടാവും. പക്ഷെ ആ ഉത്തരവാദിത്വം എടുത്തില്ലെങ്കിൽ ഇതിലൊരു അർത്ഥവുമില്ല. റിലേഷൻഷിപ്പിൽ പ്രതീക്ഷകളാണ് പലപ്പോഴും പ്രശ്നമാകുന്നത്. ജീവിതത്തിൽ എനിക്ക് മക്കളെ ഉപദേശിക്കാൻ താൽപര്യമില്ല എന്നും വിജയ് യേശുദാസ് പറയുന്നു.
അടുത്തിടെയായി എല്ലാ ഫംങ്ഷനിലും നടി ദിവ്യ പിള്ളയ്‌ക്കൊപ്പം വിജയ് യേശുദാസ് എത്തിയതും വാർത്തകളിൽ ഇടം പിടിച്ചിരുന്നു. നടൻ ഗോവിന്ദ് പത്മസൂര്യ-ഗോപിക അനിൽ വിവാഹത്തിനും ദിവ്യ പിള്ളയുടെ കൈപിടിച്ചാണ് വിജയ് യേശുദാസ് എത്തിയത്. പിന്നാലെ ഒരു ഫാഷൻ ഷോയിലും വിജയ് പങ്കെടുത്തത് ദിവ്യ പിള്ളയ്‌ക്കൊപ്പമാണ്. അതോടെ ഇരുവരെയും ചേർത്തുവെച്ചുള്ള ആരാധകരുടെ സംശയങ്ങൾ വർധിച്ചു. നിരവധി പേരാണ് അത്തരത്തിലുള്ള കമന്റുകൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ട വീഡിയോയ്ക്ക് താഴെ കുറിച്ചിരുന്നത്.
ഇക്കോ വോഗ് ദി ഫാഷൻ ഫെസ്റ്റിവലിലാണ് ഇരുവരും ഒരുമിച്ച് പങ്കെടുത്തത്. നിരവധി സെലിബ്രിറ്റികൾ റാംപ് വാക്ക് ചെയ്ത ഒരു ഫാഷൻ ഫെസ്റ്റിവലായിരുന്നു ഇക്കോ വോഗ് ദി ഫാഷൻ ഫെസ്റ്റിവൽ കറുത്ത ബാഗി പാന്റും ബെനിയനും വെളുത്ത ഷർട്ടുമായിരുന്നു വിജയിയുടെ വേഷം. ഗൗണായിരുന്നു ദിവ്യ പിള്ളയുടെ വേഷം. റാംപിലേയ്ക്ക് കയറും മുമ്പ് ബാക്ക് സ്‌റ്റേജിലൂടെ ഇരുവരും കൈകോർത്ത് പിടിച്ച് നടന്നുനീങ്ങുന്ന വീഡിയോയാണ് പ്രണയഗാനങ്ങളുടെ അകമ്പടിയോടെ സോഷ്യൽമീഡിയയിൽ പ്രചരിച്ചിരുന്നത്.
അച്ഛൻ യേശുദാസിന്റെ കുടുംബസുഹൃത്തുക്കളായിരുന്നു ദർശനയുടെ അമ്മയും അച്ഛനുമെല്ലാം. അങ്ങനെ ആ പരിചയം പിന്നീട് പ്രണയമായി മാറുകയും. ഇരു വീട്ടുകാരുടെയും സമ്മതത്തോടെ ഇരുവരും വിവാഹിതരാകുകയും ആയിരുന്നു. ഇവരുടെ മകൾ അമേയയും കുടുംബത്തിലെ പുതിയ കുട്ടി പാട്ടുകാരിയായി കഴിവ് തെളിയിച്ചിരുന്നു.
അടുത്തിടെ, പിതാവ് യേശുദാസിനെ കുറിച്ചും വിജയ് തുറന്ന് സംസാരിച്ചിരുന്നു. അപ്പ കേരളത്തിൽ എത്തിയിട്ട് നാലു വർഷമായി. ഇനി എന്ന് നാട്ടിലേയ്ക്ക് വരുമെന്ന കാര്യത്തെ പറ്റി ഒന്നും അറിയില്ല. എന്റെ മക്കളെ കാണണമെന്ന് എപ്പോഴും ആഗ്രഹം പറയും. അങ്ങനെ കഴിഞ്ഞ വെക്കേഷന് അവരെ അങ്ങോട്ട് കൊണ്ട് പോയി കാണിച്ചിരുന്നു.
അപ്പയും അമ്മയും ഒരുമിച്ചേ വരികയുള്ളൂ. പിന്നെ ട്രാവൽ ചെയ്ത് വരണമെന്നുള്ള ടെൻഷനും അവരുടെ പ്രായവുമൊക്കെ നോക്കിയിട്ടാകും വരാതിരിക്കുന്നത്. ഇവിടെയുള്ള എല്ലാവർക്കും അറിയുന്നത് പോലെ മാത്രമേ എനിക്കും അവരുടെ കാര്യങ്ങൾ അറിയുകയുള്ളു എന്നും വിജയ് യേശുദാസ് പറയുന്നത്. സൗഭാഗ്യങ്ങളൊക്കെ ഉണ്ടായിട്ടും യേശുദാസ ജീവിതം ആഘോഷിച്ചില്ലെന്ന്് ഒക്കെ പലരും കരുതുന്നുണ്ട്.
പക്ഷേ അതൊക്കെ തെറ്റിദ്ധാരണ മാത്രമാണ്. സംഗീതമാണ് എല്ലാത്തിലുപരി അദ്ദേഹത്തിന്റെ ആദ്യത്തെ പ്രയോറിറ്റി. ആദ്യഭാര്യയെന്ന് പറയാം. രണ്ടാം ഭാര്യയാണ് അമ്മ. അത് അംഗീകരിച്ചവരാണ് ഞങ്ങളുടെ കുടുംബത്തിലെ എല്ലാവരും. കച്ചേരിയ്ക്ക് ഒക്കെ പോകുന്ന സമയത്ത് അപ്പയുടെ ജീവിതം മൊത്തത്തിൽ മാറും. ഭക്ഷണവും വീട്ടിലെ രീതികളും കൂട്ടുകാർ വരുന്നുണ്ടെങ്കിൽ അവരെ പോലും അടുപ്പിക്കില്ല.
അതിന് അനുസരിച്ച് അമ്മയും കാര്യങ്ങൾ ചെയ്യും. മക്കളായ ഞങ്ങളും ശല്യപ്പെടുത്താൻ പോവാറില്ല. വളർന്ന് വന്നപ്പോൾ ഞങ്ങളും അത് ശീലമാക്കി. സംഗീതം അപ്പയ്ക്ക് അങ്ങനെയായിരുന്നു. 2003 മുതൽ 2008 വരെയുള്ള കാലത്താണ് എന്റെ ശബ്ദത്തിന് കുറച്ച് ഫ്‌ളെക്‌സിബിളിറ്റിയൊക്കെ വരുന്നത്. വോയിസ് കുറച്ച് മെച്ച്യൂർ ആയതോടെ മലയാളത്തിൽ നിന്നും ശ്രദ്ധേയമായ പാട്ടുകൾ കിട്ടി.
അവിടെ നിന്നുമാണ് ശരിക്കും പരുവപ്പെട്ട് വന്നതെന്ന് പറയാം. അവിടെ എന്നെ സഹായിച്ചത് എം ജയചന്ദ്രൻ സാറാണ്. കോലക്കുഴൽ കഴിഞ്ഞതിന് ശേഷം എത്രയോ നല്ല നല്ല പാട്ടുകൾ എനിക്ക് കിട്ടി. എന്റെ ഓരോ അക്ഷരങ്ങളും ഫൈൻ ട്യൂണാക്കി കൊണ്ട് വന്നത് അദ്ദേഹമായിരുന്നു. ഒരുപക്ഷേ ദേവരാജൻ മാസ്റ്റർ യേശുദാസിന് എങ്ങനെ സഹായിച്ചിരുന്നോ അതുപോലെയാണ് എംജെ സാർ എനിക്കുമെന്ന് വിജയ് പറയുന്നു.
തുടക്ക കാലത്ത് ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേ ഉള്ളോ എന്ന തരത്തിൽ താരതമ്യം കേട്ടിട്ടുണ്ട് എന്നും വിജയ് പറഞ്ഞിരുന്നു. അമേരിക്കയിൽ നിന്ന് ആ സമയത്ത് വന്നേ ഉണ്ടായിരുന്നുള്ളു. അത് ഒരു എക്‌സ്‌ക്യൂസ് ഒന്നുമല്ല. പക്ഷെ ആ സമയത്താണ് മില്ലേനിയം സ്റ്റാർസിലേക്ക് കോൾ വരുന്നതും അതിൽ പാടുന്നതും. അങ്ങനെ ഒരു തുടക്കം കിട്ടുന്നത് വലിയ ഭാഗ്യമാണ്.
യേശുദാസിന്റെ മകനായതുകൊണ്ട് പൊക്കി പിടിക്കേണ്ട എന്ന തരത്തിലുള്ള വർത്തമാനങ്ങൾ ഉണ്ടായിട്ടുണ്ടോ എന്ന് എനിക്ക് അറിയില്ല. പക്ഷെ എന്നെ ആരും പൊക്കിപ്പിടിച്ചിട്ടില്ല. ഇനി അങ്ങനെ അല്ലാതെ പറഞ്ഞവരെ പോലും ഞാൻ അങ്ങനെ ചിന്തിച്ചിട്ടില്ല. എവിടെ നിന്നാണ് അങ്ങനെ ഒരു മാനസിക നില എനിക്ക് കിട്ടിയതെന്ന് അറിയില്ല. ചിലപ്പോൾ അപ്പയുടെ അടുത്ത് നിന്ന് തന്നെയാകണം.
റെക്കോർഡിംഗ് സ്റ്റുഡിയോയിലൊക്കെ ആണെങ്കിലും ചിലർ എന്തെങ്കിലും പറഞ്ഞാലും അദ്ദേഹം അപ്പോൾ എന്തെങ്കിലും പറയുമെന്നല്ലാതെ ഒന്നും മനിസൽ വെച്ച് പെരുമാറാറില്ല. സംസ്ഥാന അവാർഡ് ലഭിച്ചപ്പോഴും തനിക്ക് അതിന് ശേഷമുള്ള ഏഴ് വർഷം അവസരങ്ങൾ ലഭിക്കുന്നതിന് വലിയ ബുദ്ധിമുട്ടുകളുണ്ടായിരുന്നു എന്നും വിജയ് പറയുന്നു. സംസ്ഥാന അവാർഡ് ലഭിച്ച് ഒന്നര വർഷം ഒക്കെ കഴിഞ്ഞപ്പോഴാണ് ‘ഈ പുഴയും സന്ധ്യകളും’ എന്ന ഗാനം ഒക്കെ എനിക്ക് കിട്ടിയത്. പക്ഷെ നമ്മളെ പ്രൂവ് ചെയ്യാതെ അവസരങ്ങൾ വരില്ല എന്ന് തന്നെയാണ് വിശ്വസിക്കുന്നത് എന്നും വിജയ് പറഞ്ഞിരുന്നു.
അതേസമയം, അടുത്തിടെ പറഞ്ഞ വാക്കുകളും ശ്രദ്ധ നേടിയിരുന്നു. ഇനി മലയാളത്തിൽ പാടില്ലെന്ന് പറഞ്ഞത് ആരേയും കുറച്ച് കാണിക്കാനൊന്നും ആയിരുന്നില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. എന്റെ ഉള്ളിലുള്ള ഒരു ഫീലിങ് ഞാൻ ഷെയർ ചെയ്തു. ചില ആളുകൾ അത് വേറെ ഒരു രീതിയിൽ എടുത്തു. എന്നെക്കുറിച്ച് മാത്രമല്ല. എത്രയോ സംഗീത സംവിധായകർക്കും ഗായകർക്കും, നമ്മൾ ലെജൻഡ്സ് എന്ന് കരുതുന്നവർക്കും അർഹമായ പ്രതിഫലം ലഭിക്കുന്നില്ല. നേരേ മറുവശത്ത് സംവിധായകരുടേയും നടന്മാരുടേയും കാര്യം അങ്ങനേയല്ല.
ഗായകർക്ക് ഒരു കോടിയോ അമ്പത് ലക്ഷമോ കൊടുക്കണമെന്നല്ല ഞാൻ പറയുന്നത്. ഞാനും ശ്രേയഘോഷാലും 25 ലക്ഷവും 30 ലക്ഷവുമൊക്കെ വാങ്ങിക്കുമ്പോൾ ചിത്ര ചേച്ചി 15 ലക്ഷം വാങ്ങിക്കുന്നതായിട്ടുള്ള ഒരു മീം അടുത്തിടെ വന്നിരുന്നു. മൊത്തത്തിലുള്ള ഒരു പ്രോഗ്രാമിന് തന്നെ അത്ര മേടിക്കാൻ തുടങ്ങിയത് ഈ അടുത്താണ്. അതുകൊണ്ട് തന്നെ ഇതൊക്കെ കാണുമ്പോൾ ചിരി വരുമെന്നും വിജയ് യേശുദാസ് പറയുന്നു.